മുംബൈ: കഴിഞ്ഞ 30 വർഷത്തിനിടെ ആദ്യമായി ഇന്ത്യയിൽനിന്ന് അരി ഇറക്കുമതി ചെയ്യാനൊരുങ്ങി ചൈന. മറ്റു രാജ്യങ്ങളിൽനിന്നുള്ള ലഭ്യത കുറഞ്ഞതും ഇന്ത്യയിൽനിന്നു വിലകുറച്ച് ലഭിക്കുന്നതും പരിഗണിച്ചാണു ചൈനയുടെ നടപടി. ലോകത്തിലെ ഏറ്റവും വലിയ അരി ഇറക്കുമതി രാജ്യമായ ചൈന, ഗുണനിലവാരമില്ലെന്ന പേരിലാണു ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമായ ഇന്ത്യയിൽനിന്ന് ഇക്കാലമത്രയും അരി വാങ്ങാതിരുന്നത്.
പ്രതിവർഷം 40 ലക്ഷം ടണ്‍ അരിയാണു ചൈന ഇറക്കുമതി ചെയ്യുന്നത്. ഡിസംബർ- ഫെബ്രുവരി കാലയളവിൽ ഒരു ലക്ഷം ടണ്‍ അരി കയറ്റുമതി ചെയ്യുന്നതിനാണു ചൈനയും ഇന്ത്യൻ വ്യാപാരികളും തമ്മിൽ കരാറായിരിക്കുന്നതെന്നുവ്യവസായ വൃത്തങ്ങൾ അറിയിച്ചു.
പ്രതിവർഷം 40 ലക്ഷം ടണ്‍ അരിയാണു ചൈന ഇറക്കുമതി ചെയ്യുന്നത്. ഡിസംബർ- ഫെബ്രുവരി കാലയളവിൽ ഒരു ലക്ഷം ടണ്‍ അരി കയറ്റുമതി ചെയ്യുന്നതിനാണു ചൈനയും ഇന്ത്യൻ വ്യാപാരികളും തമ്മിൽ കരാറായിരിക്കുന്നതെന്നുവ്യവസായ വൃത്തങ്ങൾ അറിയിച്ചു.