ന്യൂഡൽഹി: ഐസിഐസിഐ ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സ്ഥാനത്തു നീക്കിയതിനെതിരേ ഛന്ദ കൊച്ചാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. രാജിവച്ചതിനു ശേഷമാണ് ബാങ്ക് അവരെ പുറത്താക്കിയതെന്നു നിരീക്ഷിച്ച ജസ്റ്റീസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച്, ഹർജിയിൽ ഇടപെടാൻ തയാറായില്ല.
മുൻകൂർ അനുമതിയില്ലാതെ ജോലിയിൽ നിന്നു പിരിച്ചുവിടാൻ കഴിയില്ലെന്നു ഛന്ദ കൊച്ചാറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. കൊച്ചാർ നൽകിയ ഹർജി നേരത്തെ ബോംബെ ഹൈക്കോടതിയും തള്ളിയിരുന്നു.
മുൻകൂർ അനുമതിയില്ലാതെ ജോലിയിൽ നിന്നു പിരിച്ചുവിടാൻ കഴിയില്ലെന്നു ഛന്ദ കൊച്ചാറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. കൊച്ചാർ നൽകിയ ഹർജി നേരത്തെ ബോംബെ ഹൈക്കോടതിയും തള്ളിയിരുന്നു.