കൊച്ചി: സ്മാര്‍ട്ട് കൊച്ചി എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷനും വെബ്പോര്ട്ടലും ഇന്നു മുതല്‍ പ്രവര്‍ത്തന സജ്ജമാവും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. www.smartkochi.in ആണ് വെബ് പോര്‍ട്ടല്‍ വിലാസം.
ആപ് വഴി സമീപ സ്ഥലങ്ങള്‍, അക്ഷയ കേന്ദ്രങ്ങൾ, ബസ് സ്റ്റോപ്പുകള്‍, പോലീസ് സ്റ്റേഷനുകള്‍, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങി എല്ലാ പൊതു സേവന സ്ഥലങ്ങളും കണ്ടെത്താന്‍ കഴിയും. ആശുപത്രികള്‍, ബ്ലഡ് ബാങ്കുകള്‍, സ്കൂളുകള്‍, തൊഴില്‍ സേവന കേന്ദ്രങ്ങള്‍ തുടങ്ങിയ പ്രധാന ഉപയോഗപ്രദമായ പൊതുസേവനങ്ങളുടെ പട്ടികയും കോണ്ടാക്ട് നമ്പറുകളും ആപ്പിലുണ്ട്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും സൗകര്യമുണ്ട്.
പരാതിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥിതിവിവരവും എസ്എംഎസ് വഴി പരാതിക്കാരനെ അറിയിക്കും. പരാതികളുടെ മുന്‍കാല ചരിത്രവും വകുപ്പുകള്‍ സ്വീകരിച്ച നടപടികളും ലഭ്യമാകും.
ആദ്യ ഘട്ടത്തില്‍ കൊച്ചി കോര്പറേഷന്, കേരള വാട്ടര്‍ അഥോറിറ്റി, കെഎസ്ഇബി, പിഡബ്ല്യുഡി റോഡുകള്‍ എന്നിവ നല്കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണു സ്വീകരിക്കുക. കുഴികള്‍, മാലിന്യ നിര്‍മാര്‍ജനം, ഡ്രെയ്നേജ് പ്രശ്നങ്ങള്‍, ജലവിതരണ പൈപ്പ് ചോര്‍ച്ച, വെള്ളക്കെട്ട്/ സ്തംഭനാവസ്ഥ, തെരുവുവിളക്കുകള്‍, തെരുവ് നായ്ക്കളുടെ ഭീഷണി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും അയക്കാം.
ഭാവിയില്‍ ജനങ്ങള്‍ക്ക് ഇലക്ട്രോണിക് സംവിധാനം വഴി പണമിടപാടുകള്‍ നടത്താന്‍ സാധിക്കുന്ന തരത്തിലാണ് ആപ്പിന്റെ രൂപകല്പന. കേന്ദ്ര സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായ സിഎസ്എംഎല്‍, കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്ട്രോള് ആന്‍ഡ് കമ്യൂണിക്കേഷന്‍ വഴിയാണു ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.
ആപ് വഴി സമീപ സ്ഥലങ്ങള്‍, അക്ഷയ കേന്ദ്രങ്ങൾ, ബസ് സ്റ്റോപ്പുകള്‍, പോലീസ് സ്റ്റേഷനുകള്‍, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങി എല്ലാ പൊതു സേവന സ്ഥലങ്ങളും കണ്ടെത്താന്‍ കഴിയും. ആശുപത്രികള്‍, ബ്ലഡ് ബാങ്കുകള്‍, സ്കൂളുകള്‍, തൊഴില്‍ സേവന കേന്ദ്രങ്ങള്‍ തുടങ്ങിയ പ്രധാന ഉപയോഗപ്രദമായ പൊതുസേവനങ്ങളുടെ പട്ടികയും കോണ്ടാക്ട് നമ്പറുകളും ആപ്പിലുണ്ട്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും സൗകര്യമുണ്ട്.
പരാതിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥിതിവിവരവും എസ്എംഎസ് വഴി പരാതിക്കാരനെ അറിയിക്കും. പരാതികളുടെ മുന്‍കാല ചരിത്രവും വകുപ്പുകള്‍ സ്വീകരിച്ച നടപടികളും ലഭ്യമാകും.
ആദ്യ ഘട്ടത്തില്‍ കൊച്ചി കോര്പറേഷന്, കേരള വാട്ടര്‍ അഥോറിറ്റി, കെഎസ്ഇബി, പിഡബ്ല്യുഡി റോഡുകള്‍ എന്നിവ നല്കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണു സ്വീകരിക്കുക. കുഴികള്‍, മാലിന്യ നിര്‍മാര്‍ജനം, ഡ്രെയ്നേജ് പ്രശ്നങ്ങള്‍, ജലവിതരണ പൈപ്പ് ചോര്‍ച്ച, വെള്ളക്കെട്ട്/ സ്തംഭനാവസ്ഥ, തെരുവുവിളക്കുകള്‍, തെരുവ് നായ്ക്കളുടെ ഭീഷണി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും അയക്കാം.
ഭാവിയില്‍ ജനങ്ങള്‍ക്ക് ഇലക്ട്രോണിക് സംവിധാനം വഴി പണമിടപാടുകള്‍ നടത്താന്‍ സാധിക്കുന്ന തരത്തിലാണ് ആപ്പിന്റെ രൂപകല്പന. കേന്ദ്ര സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായ സിഎസ്എംഎല്‍, കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്ട്രോള് ആന്‍ഡ് കമ്യൂണിക്കേഷന്‍ വഴിയാണു ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.