വിപണി വിശേഷം / കെ.ബി. ഉദയഭാനു
ടോക്കോമിലും ഷാംഗ്ഹായിലും റബർ വിലയിലുണ്ടായ മുന്നേറ്റം ഇന്ത്യൻ മാർക്കറ്റിനും ഊർജം പകർന്നു. ടയർ ലോബി ഷീറ്റിനായി പരക്കം പായുന്നു. കൊപ്ര ക്ഷാമം മില്ലുകാരുടെ ഉറക്കം കെടുത്തി, സ്റ്റോക്കിസ്റ്റുകൾ നാളികേരോത്പന്നങ്ങളിൽ പിടിമുറുക്കി. വില ഉയർത്തി കുരുമുളക് സംഭരിക്കാൻ വാങ്ങലുകാർ ഉത്സാഹിച്ചു. രാജ്യാന്തര മാർക്കറ്റിനൊപ്പം കേരളത്തിലും സ്വർണ വില ഇടിഞ്ഞു.
റബർ
അന്താരാഷ്ട്ര റബർ അവധി വ്യാപാരത്തിൽ നിക്ഷേപകർ പുതിയ വാങ്ങലുകൾക്കു മത്സരിച്ചത് ഉത്പാദക രാജ്യങ്ങളിൽ ഷീറ്റ് വില ഉയർത്തി. ടോക്കോം എക്സ്ചേഞ്ചിലും ചൈനീസ് മാർക്കറ്റായ ഷാംഗ്ഹായിലും ദൃശ്യമായ ഉണർവ് ഉത്പാദന മേഖലകൾ നേട്ടമാക്കി. തായ്ലണ്ടും ഇന്തോനേഷ്യയും മലേഷ്യയും ഉത്പന്ന നീക്കം കുറച്ച് വില ഉയർത്താനുള്ള ശ്രമത്തിലാണ്. വിദേശത്തുനിന്നുള്ള മികച്ച വാർത്തകൾ ആഭ്യന്തര മാർക്കറ്റിന് കരുത്തുപകരുമെന്ന വിശ്വാസത്തിലാണ് നമ്മുടെ ഉത്പാദകർ.
ഓട്ടോമൊബൈൽ മേഖലയിൽ ഉണർവ് ടയർ കന്പനികളെ റബറിലേക്ക് അടുപ്പിച്ചു. എന്നാൽ, പതിവുപോലെ വില ഇടിക്കാനുള്ള വ്യവസായികളുടെ തന്ത്രം ഇക്കുറി ഫലിച്ചില്ല.
കൊച്ചി, കോട്ടയം മാർക്കറ്റുകളിൽ ഷീറ്റ് വരവ് ചുരുങ്ങിയതു വ്യവസായികളെ സമ്മർദത്തിലാക്കി. 15,600ൽ വിൽപ്പനയാരംഭിച്ച ആർഎസ്എസ് നാലാം ഗ്രേഡ് റബർ 16,000 രൂപയായി കൊച്ചിയിൽ ഉയർന്നപ്പോൾ കോട്ടയത്ത് 16,100 ലേക്കു കയറി. അഞ്ചാം ഗ്രേഡിന് 400 രൂപ വർധിച്ച് 15,400 രൂപയായി. മൂന്നാഴ്ചയോളം വ്യവസായികൾ 10,000 രൂപയിൽ പിടിച്ചുനിർത്തിയ ലാറ്റക്സ് വാരാന്ത്യം 10,200 രൂപയിലാണ്. ബാങ്കോക്കിൽ നാലാം ഗ്രേഡിനുതുല്യമായ റബർ വില ക്വിൻറ്റലിന് 16,859ൽനിന്നു 17,456 രൂപയായി.
നാളികേരം
നാളികേരോത്പന്നങ്ങളുടെ ലഭ്യത ചുരുങ്ങിയതു കൊപ്രയാട്ട് വ്യവസായികളെ പിരിമുറുക്കത്തിലാക്കി.
പച്ചത്തേങ്ങയ്ക്കും കൊപ്രയ്ക്കും ആവശ്യം ഉയർന്നതോടെ സ്റ്റോക്കിസ്റ്റുകൾ ചരക്കു നീക്കം കുറച്ചതു മൊത്തവിപണികളിൽ വില ഉയർത്തി. കൊച്ചിയിൽ കൊപ്ര 11,925ൽനിന്ന് 12,210 രൂപയായി. വെളിച്ചെണ്ണ വില തുടർച്ചയായ രണ്ടാം വാരത്തിലും 400 രൂപ വർധിച്ച് 18,200 രൂപയായി. കോഴിക്കോട് എണ്ണവില 20,300 രൂപ.
കുരുമുളക്
പുതുവത്സരാഘോഷ വേള വരെയുള്ള കുരുമുളകു സംഭരണത്തിനുള്ള തിടുക്കത്തിലാണ് ഇറക്കുമതി രാജ്യങ്ങൾ. യൂറോപ്യൻ രാജ്യങ്ങളിൽനിന്നും അമേരിക്കയിൽനിന്നുമുള്ള ഓർഡറുകൾ മുൻനിർത്തി ഇന്തോനേഷ്യയും ബ്രസീലും വിയറ്റ്നാമും ഷിപ്മെന്റിന്റെ തിരക്കിലാണ്.
ഇതിനിടെ കോവിഡിനെത്തുടർന്ന് കൊളമ്പോ തുറമുഖം അടച്ചത് അവിടെനിന്നുള്ള കുരുമുളകു വരവിനെ ബാധിച്ചു. ഇത് ആഭ്യന്തര വില ഉയർത്താൻ ഇടയുണ്ട്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 33,200 രൂപയായും ഗാർബിൾഡ് കുരുമുളക് വില 35,200 രൂപയായും വാരാന്ത്യം ഉയർന്നു.
തേയില
ഉത്തരേന്ത്യൻ തേയില ലേലത്തിലെ വില ഇടിവ് കൊച്ചി വിൽപ്പനയിലും പ്രതിഫലിച്ചു. ലീഫ് ലേലത്തിൽ 1,65,000 കിലോ ഓർത്തഡോക്സും സിടിസി വിഭാഗത്തിൽ 71,900 കിലോയും ഡസ്റ്റ് ലേലത്തിൽ 1000 കിലോ ഓർത്തഡോക്സും 7,17,000 കിലോ സിടിസിയും ലേലം കൊണ്ടു.
ടോക്കോമിലും ഷാംഗ്ഹായിലും റബർ വിലയിലുണ്ടായ മുന്നേറ്റം ഇന്ത്യൻ മാർക്കറ്റിനും ഊർജം പകർന്നു. ടയർ ലോബി ഷീറ്റിനായി പരക്കം പായുന്നു. കൊപ്ര ക്ഷാമം മില്ലുകാരുടെ ഉറക്കം കെടുത്തി, സ്റ്റോക്കിസ്റ്റുകൾ നാളികേരോത്പന്നങ്ങളിൽ പിടിമുറുക്കി. വില ഉയർത്തി കുരുമുളക് സംഭരിക്കാൻ വാങ്ങലുകാർ ഉത്സാഹിച്ചു. രാജ്യാന്തര മാർക്കറ്റിനൊപ്പം കേരളത്തിലും സ്വർണ വില ഇടിഞ്ഞു.
റബർ
അന്താരാഷ്ട്ര റബർ അവധി വ്യാപാരത്തിൽ നിക്ഷേപകർ പുതിയ വാങ്ങലുകൾക്കു മത്സരിച്ചത് ഉത്പാദക രാജ്യങ്ങളിൽ ഷീറ്റ് വില ഉയർത്തി. ടോക്കോം എക്സ്ചേഞ്ചിലും ചൈനീസ് മാർക്കറ്റായ ഷാംഗ്ഹായിലും ദൃശ്യമായ ഉണർവ് ഉത്പാദന മേഖലകൾ നേട്ടമാക്കി. തായ്ലണ്ടും ഇന്തോനേഷ്യയും മലേഷ്യയും ഉത്പന്ന നീക്കം കുറച്ച് വില ഉയർത്താനുള്ള ശ്രമത്തിലാണ്. വിദേശത്തുനിന്നുള്ള മികച്ച വാർത്തകൾ ആഭ്യന്തര മാർക്കറ്റിന് കരുത്തുപകരുമെന്ന വിശ്വാസത്തിലാണ് നമ്മുടെ ഉത്പാദകർ.
ഓട്ടോമൊബൈൽ മേഖലയിൽ ഉണർവ് ടയർ കന്പനികളെ റബറിലേക്ക് അടുപ്പിച്ചു. എന്നാൽ, പതിവുപോലെ വില ഇടിക്കാനുള്ള വ്യവസായികളുടെ തന്ത്രം ഇക്കുറി ഫലിച്ചില്ല.
കൊച്ചി, കോട്ടയം മാർക്കറ്റുകളിൽ ഷീറ്റ് വരവ് ചുരുങ്ങിയതു വ്യവസായികളെ സമ്മർദത്തിലാക്കി. 15,600ൽ വിൽപ്പനയാരംഭിച്ച ആർഎസ്എസ് നാലാം ഗ്രേഡ് റബർ 16,000 രൂപയായി കൊച്ചിയിൽ ഉയർന്നപ്പോൾ കോട്ടയത്ത് 16,100 ലേക്കു കയറി. അഞ്ചാം ഗ്രേഡിന് 400 രൂപ വർധിച്ച് 15,400 രൂപയായി. മൂന്നാഴ്ചയോളം വ്യവസായികൾ 10,000 രൂപയിൽ പിടിച്ചുനിർത്തിയ ലാറ്റക്സ് വാരാന്ത്യം 10,200 രൂപയിലാണ്. ബാങ്കോക്കിൽ നാലാം ഗ്രേഡിനുതുല്യമായ റബർ വില ക്വിൻറ്റലിന് 16,859ൽനിന്നു 17,456 രൂപയായി.
നാളികേരം
നാളികേരോത്പന്നങ്ങളുടെ ലഭ്യത ചുരുങ്ങിയതു കൊപ്രയാട്ട് വ്യവസായികളെ പിരിമുറുക്കത്തിലാക്കി.
പച്ചത്തേങ്ങയ്ക്കും കൊപ്രയ്ക്കും ആവശ്യം ഉയർന്നതോടെ സ്റ്റോക്കിസ്റ്റുകൾ ചരക്കു നീക്കം കുറച്ചതു മൊത്തവിപണികളിൽ വില ഉയർത്തി. കൊച്ചിയിൽ കൊപ്ര 11,925ൽനിന്ന് 12,210 രൂപയായി. വെളിച്ചെണ്ണ വില തുടർച്ചയായ രണ്ടാം വാരത്തിലും 400 രൂപ വർധിച്ച് 18,200 രൂപയായി. കോഴിക്കോട് എണ്ണവില 20,300 രൂപ.
കുരുമുളക്
പുതുവത്സരാഘോഷ വേള വരെയുള്ള കുരുമുളകു സംഭരണത്തിനുള്ള തിടുക്കത്തിലാണ് ഇറക്കുമതി രാജ്യങ്ങൾ. യൂറോപ്യൻ രാജ്യങ്ങളിൽനിന്നും അമേരിക്കയിൽനിന്നുമുള്ള ഓർഡറുകൾ മുൻനിർത്തി ഇന്തോനേഷ്യയും ബ്രസീലും വിയറ്റ്നാമും ഷിപ്മെന്റിന്റെ തിരക്കിലാണ്.
ഇതിനിടെ കോവിഡിനെത്തുടർന്ന് കൊളമ്പോ തുറമുഖം അടച്ചത് അവിടെനിന്നുള്ള കുരുമുളകു വരവിനെ ബാധിച്ചു. ഇത് ആഭ്യന്തര വില ഉയർത്താൻ ഇടയുണ്ട്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 33,200 രൂപയായും ഗാർബിൾഡ് കുരുമുളക് വില 35,200 രൂപയായും വാരാന്ത്യം ഉയർന്നു.
തേയില
ഉത്തരേന്ത്യൻ തേയില ലേലത്തിലെ വില ഇടിവ് കൊച്ചി വിൽപ്പനയിലും പ്രതിഫലിച്ചു. ലീഫ് ലേലത്തിൽ 1,65,000 കിലോ ഓർത്തഡോക്സും സിടിസി വിഭാഗത്തിൽ 71,900 കിലോയും ഡസ്റ്റ് ലേലത്തിൽ 1000 കിലോ ഓർത്തഡോക്സും 7,17,000 കിലോ സിടിസിയും ലേലം കൊണ്ടു.