മുംബൈ: രാജ്യത്തെ ആഭ്യന്തര വിമാനയാത്ര കോവിഡിനു മുന്‍പുള്ള രീതിയിലേക്കെത്തുന്നു. നിയന്ത്രണങ്ങൾ പലതും പിൻവലിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായി.സ്ഥാപനങ്ങളും കന്പനികളും തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയതും യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായി. നിലവിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കോവിഡിനു മുന്‍പുള്ളതിന്റെ 80 ശതമാനംവരെയെത്തിയെന്നാണ് റിപ്പോർട്ടുകൾ.
രണ്ടോ മൂന്നോ മാസം കൊണ്ട് ആഭ്യന്തര വിമാനയാത്ര കോവിഡിനു മുന്‍പുള്ള തലത്തിലേക്കെത്തുമെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിംഗ് ഖറോള പറഞ്ഞു.
കോവിഡിനു മുന്‍പ് ഇന്ത്യയിലെ പ്രതിദിന ആഭ്യന്തരവിമാനയാത്രികരുടെ എണ്ണം 3.75 ലക്ഷമായിരുന്നു.
വരുംമാസങ്ങളിൽ ആഭ്യന്തര ടൂറിസം രംഗം സജീവമാകുന്നതും വിമാനയാത്രികരുടെ എണ്ണത്തിൽ വർധനയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
രണ്ടോ മൂന്നോ മാസം കൊണ്ട് ആഭ്യന്തര വിമാനയാത്ര കോവിഡിനു മുന്‍പുള്ള തലത്തിലേക്കെത്തുമെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിംഗ് ഖറോള പറഞ്ഞു.
കോവിഡിനു മുന്‍പ് ഇന്ത്യയിലെ പ്രതിദിന ആഭ്യന്തരവിമാനയാത്രികരുടെ എണ്ണം 3.75 ലക്ഷമായിരുന്നു.
വരുംമാസങ്ങളിൽ ആഭ്യന്തര ടൂറിസം രംഗം സജീവമാകുന്നതും വിമാനയാത്രികരുടെ എണ്ണത്തിൽ വർധനയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.