മുംബൈ: വിദേശ ടെക് കന്പനികളിൽനിന്ന് ഡിജിറ്റൽ സേവന നികുതി ഈടാക്കാനുള്ള, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ നീക്കത്തിനെതിരേ അമേരിക്ക രംഗത്ത്. ഗൂഗിൾ, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള അമേരിക്കൻ കന്പനികളിൽനിന്നു ഡിജിറ്റൽ സേവന നികുതി ഈടാക്കുന്ന രാജ്യങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് പിഴച്ചുങ്കമേർപ്പെടുത്താൻ യുഎസ് വാണിജ്യ വിഭാഗം പദ്ധതിയിട്ടിരിക്കുന്നതായാണു റിപ്പോർട്ട്.
ഇന്ത്യ, ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളുടെ ഡിജിറ്റൽ നികുതി ഈടാക്കാനുള്ള നീക്കത്തെക്കുറിച്ച് യുഎസ് അധികൃതർ നടത്തിയ അന്വേഷണ റിപ്പോർട്ട് ഉടൻ യുഎസ് വാണിജ്യ വിഭാഗത്തിനു മുന്പാകെ സമർപ്പിക്കുമെന്നും ഇതു പഠിച്ചശേഷമാകും നടപടിയെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്രസീൽ, ചെക് റിപ്പബ്ലിക്, ഇന്തോനേഷ്യ, സ്പെയിൻ, തുർക്കി, യുകെ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളും അമേരിക്കൻ ടെക് കന്പനികൾക്ക് ഡിജിറ്റൽ സേവന നികുതി ഈടാക്കാനുള്ള ശ്രമത്തിലാണ്. സ്പെയിനും ചെക്ക് റിപ്പബ്ലിക്കും ജനുവരി മുതൽ ഡിജിറ്റൽ സേവന നികുതി ഈടാക്കും.
കഴിഞ്ഞവർഷം അമേരിക്കൻ കന്പനികൾക്കു ഫ്രാൻസ് ഡിജിറ്റൽ നികുതി ചുമത്തിയതിനേത്തുടർന്ന് ഫ്രഞ്ച് വൈൻ, ചീസ് തുടങ്ങിയ ഉത്പന്നങ്ങൾക്ക് യുഎസ്, പിഴച്ചുങ്കം ചുമത്തിയിരുന്നു. എന്നാൽ പിന്നീട് ഇരു രാജ്യങ്ങളും പ്രത്യേക കരാറിലൂടെ ധാരണയിലെത്തി പിഴച്ചുങ്കവും ഡിജിറ്റൽ സേവന നികുതിയും ഒഴിവാക്കുകയായിരുന്നു.
അതേസമയം ഈ കരാറിന്റെ കാലവധി ഈ വർഷത്തോടെ അവസാനിക്കുന്നതിനാൽ 2021 മുതൽ ഇരു രാജ്യങ്ങളും നികുതി ചുമത്തൽ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിജിറ്റൽ നികുതി വിഷയത്തിൽ പരിഹാരം കാണാൻ ഐക്യരാഷ്ട്ര സംഘടനയും ശ്രമിച്ചുവരികയാണ്.
ഇന്ത്യ, ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളുടെ ഡിജിറ്റൽ നികുതി ഈടാക്കാനുള്ള നീക്കത്തെക്കുറിച്ച് യുഎസ് അധികൃതർ നടത്തിയ അന്വേഷണ റിപ്പോർട്ട് ഉടൻ യുഎസ് വാണിജ്യ വിഭാഗത്തിനു മുന്പാകെ സമർപ്പിക്കുമെന്നും ഇതു പഠിച്ചശേഷമാകും നടപടിയെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്രസീൽ, ചെക് റിപ്പബ്ലിക്, ഇന്തോനേഷ്യ, സ്പെയിൻ, തുർക്കി, യുകെ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളും അമേരിക്കൻ ടെക് കന്പനികൾക്ക് ഡിജിറ്റൽ സേവന നികുതി ഈടാക്കാനുള്ള ശ്രമത്തിലാണ്. സ്പെയിനും ചെക്ക് റിപ്പബ്ലിക്കും ജനുവരി മുതൽ ഡിജിറ്റൽ സേവന നികുതി ഈടാക്കും.
കഴിഞ്ഞവർഷം അമേരിക്കൻ കന്പനികൾക്കു ഫ്രാൻസ് ഡിജിറ്റൽ നികുതി ചുമത്തിയതിനേത്തുടർന്ന് ഫ്രഞ്ച് വൈൻ, ചീസ് തുടങ്ങിയ ഉത്പന്നങ്ങൾക്ക് യുഎസ്, പിഴച്ചുങ്കം ചുമത്തിയിരുന്നു. എന്നാൽ പിന്നീട് ഇരു രാജ്യങ്ങളും പ്രത്യേക കരാറിലൂടെ ധാരണയിലെത്തി പിഴച്ചുങ്കവും ഡിജിറ്റൽ സേവന നികുതിയും ഒഴിവാക്കുകയായിരുന്നു.
അതേസമയം ഈ കരാറിന്റെ കാലവധി ഈ വർഷത്തോടെ അവസാനിക്കുന്നതിനാൽ 2021 മുതൽ ഇരു രാജ്യങ്ങളും നികുതി ചുമത്തൽ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിജിറ്റൽ നികുതി വിഷയത്തിൽ പരിഹാരം കാണാൻ ഐക്യരാഷ്ട്ര സംഘടനയും ശ്രമിച്ചുവരികയാണ്.