കോട്ടയം: ഒരാഴ്ചത്തെ മാന്ദ്യത്തിനുശേഷം റബർ വിലയിൽ വീണ്ടും ഉണർവ്. ഒക്ടോബർ അവസാനം കിലോയ്ക്ക് 160 രൂപയിലെത്തിയ വില 150 രൂപയിലേക്കു താഴ്ന്നശേഷമാണു മെച്ചപ്പെട്ടത്. ഇന്നലെ ആർഎസ്എസ് നാല് ഗ്രേഡ് റബറിന് 157 രൂപയും അഞ്ചാം ഗ്രേഡിന് 150 രൂപയുമാണു നിരക്ക്. വിദേശവില 176 രൂപയിലെത്തി.
റബർ ഉത്പാദനം മെച്ചപ്പെടുന്നില്ലെങ്കിലും ടയർ ഉത്പാദനത്തിൽ വൻവർധനയാണുള്ളത്. കോവിഡ് വ്യാപനം വന്നതോടെ ചെറിയ കാറുകളുടെ വിൽപ്പനയിലുണ്ടായ ഉണർവാണ് ടയർമേഖലയ്ക്ക് നേട്ടമായത്. ഒരാഴ്ചത്തെ മാന്ദ്യത്തിനുശേഷം ചൈന ചരക്ക് വാങ്ങിത്തുടങ്ങിയതും റബർ വില മെച്ചപ്പെടാൻ കാരണമായി.
മഴ വരുംദിനങ്ങളിൽ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഉത്പാദനം വീണ്ടും കുറയും. കന്പനികളിൽനിന്നു വലിയ തോതിൽ ഓർഡർ ലഭിക്കുന്നുണ്ടെങ്കിലും നിലവാരമുള്ള റബർ നൽകാൻ വ്യാപാരികൾക്കു സാധിക്കുന്നില്ല. വിദേശവില കഴിഞ്ഞമാസം അവസാനം ആർഎസ്എസ് നാല് ഗ്രേഡിന് 202 രൂപയും ആഭ്യന്തരവില 165 രൂപയും എത്തുകയും ചെയ്തപ്പോൾ ചെറുകിട തോട്ടങ്ങൾ വീണ്ടും സജീവമായിരുന്നു. തൊഴിലാളികളെ തിരികെ വിളിച്ച് റെയിൻ ഗാർഡിട്ട് ടാപ്പിംഗ് പുനരാരംഭിച്ചതു മുതൽ വില ഇടിയുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കിലോയ്ക്ക് അഞ്ചു രൂപയുടെ വർധന രേഖപ്പെടുത്തി.
ടാപ്പിംഗ് കൂലിയും മഴക്കാലത്തെ സംസ്കരണച്ചെലവും കണക്കാക്കിയാൽ നിലവിലെ വിലയിൽ കർഷകർക്കു നേട്ടമില്ല. റേഡിയൽ ടയർ നിർമാണത്തിന് ആർഎസ്എസ്-നാല് ഗ്രേഡ് റബർ മാത്രം ഉപയോഗിക്കുന്ന സാഹചര്യത്തിൽ നിലവാരം കുറഞ്ഞ റബറിനു വിലയും മാർക്കറ്റുമില്ല. തിരിവ് റബറിന് 120 രൂപയ്ക്കു താഴെയാണു മാർക്കറ്റ് വില ലഭിക്കുന്നത്.
റബർ ഉത്പാദനം മെച്ചപ്പെടുന്നില്ലെങ്കിലും ടയർ ഉത്പാദനത്തിൽ വൻവർധനയാണുള്ളത്. കോവിഡ് വ്യാപനം വന്നതോടെ ചെറിയ കാറുകളുടെ വിൽപ്പനയിലുണ്ടായ ഉണർവാണ് ടയർമേഖലയ്ക്ക് നേട്ടമായത്. ഒരാഴ്ചത്തെ മാന്ദ്യത്തിനുശേഷം ചൈന ചരക്ക് വാങ്ങിത്തുടങ്ങിയതും റബർ വില മെച്ചപ്പെടാൻ കാരണമായി.
മഴ വരുംദിനങ്ങളിൽ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഉത്പാദനം വീണ്ടും കുറയും. കന്പനികളിൽനിന്നു വലിയ തോതിൽ ഓർഡർ ലഭിക്കുന്നുണ്ടെങ്കിലും നിലവാരമുള്ള റബർ നൽകാൻ വ്യാപാരികൾക്കു സാധിക്കുന്നില്ല. വിദേശവില കഴിഞ്ഞമാസം അവസാനം ആർഎസ്എസ് നാല് ഗ്രേഡിന് 202 രൂപയും ആഭ്യന്തരവില 165 രൂപയും എത്തുകയും ചെയ്തപ്പോൾ ചെറുകിട തോട്ടങ്ങൾ വീണ്ടും സജീവമായിരുന്നു. തൊഴിലാളികളെ തിരികെ വിളിച്ച് റെയിൻ ഗാർഡിട്ട് ടാപ്പിംഗ് പുനരാരംഭിച്ചതു മുതൽ വില ഇടിയുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കിലോയ്ക്ക് അഞ്ചു രൂപയുടെ വർധന രേഖപ്പെടുത്തി.
ടാപ്പിംഗ് കൂലിയും മഴക്കാലത്തെ സംസ്കരണച്ചെലവും കണക്കാക്കിയാൽ നിലവിലെ വിലയിൽ കർഷകർക്കു നേട്ടമില്ല. റേഡിയൽ ടയർ നിർമാണത്തിന് ആർഎസ്എസ്-നാല് ഗ്രേഡ് റബർ മാത്രം ഉപയോഗിക്കുന്ന സാഹചര്യത്തിൽ നിലവാരം കുറഞ്ഞ റബറിനു വിലയും മാർക്കറ്റുമില്ല. തിരിവ് റബറിന് 120 രൂപയ്ക്കു താഴെയാണു മാർക്കറ്റ് വില ലഭിക്കുന്നത്.