തൊടുപുഴ:സംസ്ഥാനത്ത് പൈനാപ്പിൾ കൃഷിക്കു വെല്ലുവിളിയായി തൊഴിലാളി ക്ഷാമം.കോവിഡിനെത്തുടർന്ന് അതിഥിതൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങിയതാണ് തൊഴിലാളി ക്ഷാമത്തിനു കാരണം.
ലോക്ക് ഡൗണിനു മുന്പ് 25,000-ത്തോളം തൊഴിലാളികൾ പൈനാപ്പിൾ മേഖലയുമായി ബന്ധപ്പെട്ട് ജോലിചെയ്തിരുന്നതായാണ് കണക്ക്.തൊഴിലാളികളെ ലഭിക്കാതെ വന്നതോടെ പുതിയ കൃഷി ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സാധാരണ മൂന്നരവർഷത്തെ കാലാവധിയിലാണ് കൃഷിക്കായി സ്ഥലം പാട്ടത്തിനെടുക്കുന്നത്.സംസ്ഥാനത്ത് 45,000 ഏക്കറിൽ പൈനാപ്പിൾ കൃഷിയുണ്ടെന്നാണ് കണക്ക്.തൊഴിലാളി ദൗർലഭ്യം മൂലം ആദ്യരണ്ടുവർഷത്തെ വിളവെടുപ്പിനുശേഷം മൂന്നാംവർഷം വിളവെടുപ്പു നടത്താതെ കൃഷി ഉപേക്ഷിച്ചവരുമുണ്ട്.ഇതു ഇത്തവണ ഉത്പാദനത്തെ കാര്യമായി ബാധിക്കാനും സാധ്യതയുണ്ട്.അതേസമയം തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ ഇവിടെനിന്നു വാഹനം അയച്ച് ജാർഖണ്ഡിൽ നിന്നു തൊഴിലാളികളെ കൊണ്ടുവരികയാണ്.
വാഴക്കുളത്തുനിന്ന് 49 സീറ്റുള്ള ഒരു ബസ് ജാർഖണ്ഡിൽ പോയി തൊഴിലാളികളെയുമായി മടങ്ങിയെത്താൻ രണ്ടരലക്ഷം രൂപയാണ് ചാർജ്. ഇപ്രകാരം നിരവധി തൊഴിലാളികളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിച്ചത്. ഇതിനു പുറമേ വിമാനമാർഗവും തൊഴിലാളികളെ എത്തിക്കുന്നുണ്ട്. നാട്ടിലെത്തിക്കുന്ന തൊഴിലാളികൾ ഏഴുദിവസം നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദേശം. ഇതിനുശേഷം നടത്തുന്ന കോവിഡ് പരിശോധനയിൽ പോസിറ്റീവായാൽ കൂടെ വന്നവരും നിരീക്ഷണത്തിൽ പോകേണ്ടിവരും. ഫലത്തിൽ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് നാട്ടിലെത്തിക്കുന്ന തൊഴിലാളികളെ ചുരുങ്ങിയത് ഒരുമാസത്തോളം ജോലിക്ക് നിയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും കർഷകർ പറയുന്നു.
ഇക്കാലയളവിലെ ചെലവും കോവിഡ് പരിശോധനാ ഫീസും ഉൾപ്പെടെ വൻതുക ചെലവഴിക്കേണ്ടിയും വരും. പൈനാപ്പിൾ കൃഷി വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നു പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജയിംസ് തോട്ടുമാരിക്കൽ പറഞ്ഞു.
ലോക്ക് ഡൗണിനെത്തുടർന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തിയ വിപണി തിരിച്ചുകയറാനുള്ള ശ്രമത്തിനിടെയാണ് തൊഴിലാളി ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നത്. കോവിഡിനെ തുടർന്നുണ്ടായ വിലയിടിവ് കർഷകർക്ക് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടാക്കിയത്. നഷ്ടം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്നു ഹൈക്കോടതിയേയും സമീപിച്ചിരുന്നു.
എന്നാൽ ഇതുവരെ യാതൊരു സഹായവും ലഭിച്ചിട്ടില്ല.സമീപകാലത്ത് പൈനാപ്പിൾ വില കിലോയ്ക്ക് 25 രൂപയിലേക്ക് ഉയർന്നെങ്കിലും വീണ്ടും വിലകുറയുന്ന സാഹചര്യമാണ്. ദീപാവലി പ്രമാണിച്ച് കഴിഞ്ഞ രണ്ടുദിവസമായി വിലയിൽ നേരിയ വർധനയുണ്ടായി. ശനിയാഴ്ച വാഴക്കുളം മാർക്കറ്റിൽ പഴം പൈനാപ്പിൾ കിലോ 20 രൂപയ്ക്കും പച്ച 18 രൂപയ്ക്കുമാണ് കച്ചവടം നടന്നത്. വേനൽക്കാലം ആരംഭിക്കുന്നതോടെ വീണ്ടും വില ഉയരുമെന്ന പ്രതീക്ഷയാണ് കർഷകർക്കുള്ളത്.
ജെയിസ് വാട്ടപ്പിള്ളിൽ
ലോക്ക് ഡൗണിനു മുന്പ് 25,000-ത്തോളം തൊഴിലാളികൾ പൈനാപ്പിൾ മേഖലയുമായി ബന്ധപ്പെട്ട് ജോലിചെയ്തിരുന്നതായാണ് കണക്ക്.തൊഴിലാളികളെ ലഭിക്കാതെ വന്നതോടെ പുതിയ കൃഷി ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സാധാരണ മൂന്നരവർഷത്തെ കാലാവധിയിലാണ് കൃഷിക്കായി സ്ഥലം പാട്ടത്തിനെടുക്കുന്നത്.സംസ്ഥാനത്ത് 45,000 ഏക്കറിൽ പൈനാപ്പിൾ കൃഷിയുണ്ടെന്നാണ് കണക്ക്.തൊഴിലാളി ദൗർലഭ്യം മൂലം ആദ്യരണ്ടുവർഷത്തെ വിളവെടുപ്പിനുശേഷം മൂന്നാംവർഷം വിളവെടുപ്പു നടത്താതെ കൃഷി ഉപേക്ഷിച്ചവരുമുണ്ട്.ഇതു ഇത്തവണ ഉത്പാദനത്തെ കാര്യമായി ബാധിക്കാനും സാധ്യതയുണ്ട്.അതേസമയം തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ ഇവിടെനിന്നു വാഹനം അയച്ച് ജാർഖണ്ഡിൽ നിന്നു തൊഴിലാളികളെ കൊണ്ടുവരികയാണ്.
വാഴക്കുളത്തുനിന്ന് 49 സീറ്റുള്ള ഒരു ബസ് ജാർഖണ്ഡിൽ പോയി തൊഴിലാളികളെയുമായി മടങ്ങിയെത്താൻ രണ്ടരലക്ഷം രൂപയാണ് ചാർജ്. ഇപ്രകാരം നിരവധി തൊഴിലാളികളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിച്ചത്. ഇതിനു പുറമേ വിമാനമാർഗവും തൊഴിലാളികളെ എത്തിക്കുന്നുണ്ട്. നാട്ടിലെത്തിക്കുന്ന തൊഴിലാളികൾ ഏഴുദിവസം നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദേശം. ഇതിനുശേഷം നടത്തുന്ന കോവിഡ് പരിശോധനയിൽ പോസിറ്റീവായാൽ കൂടെ വന്നവരും നിരീക്ഷണത്തിൽ പോകേണ്ടിവരും. ഫലത്തിൽ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് നാട്ടിലെത്തിക്കുന്ന തൊഴിലാളികളെ ചുരുങ്ങിയത് ഒരുമാസത്തോളം ജോലിക്ക് നിയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും കർഷകർ പറയുന്നു.
ഇക്കാലയളവിലെ ചെലവും കോവിഡ് പരിശോധനാ ഫീസും ഉൾപ്പെടെ വൻതുക ചെലവഴിക്കേണ്ടിയും വരും. പൈനാപ്പിൾ കൃഷി വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നു പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജയിംസ് തോട്ടുമാരിക്കൽ പറഞ്ഞു.
ലോക്ക് ഡൗണിനെത്തുടർന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തിയ വിപണി തിരിച്ചുകയറാനുള്ള ശ്രമത്തിനിടെയാണ് തൊഴിലാളി ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നത്. കോവിഡിനെ തുടർന്നുണ്ടായ വിലയിടിവ് കർഷകർക്ക് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടാക്കിയത്. നഷ്ടം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്നു ഹൈക്കോടതിയേയും സമീപിച്ചിരുന്നു.
എന്നാൽ ഇതുവരെ യാതൊരു സഹായവും ലഭിച്ചിട്ടില്ല.സമീപകാലത്ത് പൈനാപ്പിൾ വില കിലോയ്ക്ക് 25 രൂപയിലേക്ക് ഉയർന്നെങ്കിലും വീണ്ടും വിലകുറയുന്ന സാഹചര്യമാണ്. ദീപാവലി പ്രമാണിച്ച് കഴിഞ്ഞ രണ്ടുദിവസമായി വിലയിൽ നേരിയ വർധനയുണ്ടായി. ശനിയാഴ്ച വാഴക്കുളം മാർക്കറ്റിൽ പഴം പൈനാപ്പിൾ കിലോ 20 രൂപയ്ക്കും പച്ച 18 രൂപയ്ക്കുമാണ് കച്ചവടം നടന്നത്. വേനൽക്കാലം ആരംഭിക്കുന്നതോടെ വീണ്ടും വില ഉയരുമെന്ന പ്രതീക്ഷയാണ് കർഷകർക്കുള്ളത്.
ജെയിസ് വാട്ടപ്പിള്ളിൽ