മുംബൈ: ഫെബ്രുവരിക്കു ശേഷം ആദ്യമായി രാജ്യത്ത് പ്രതിമാസ ഇന്ധന ഉപയോഗത്തിൽ വർധന.ഒക്ടോബറിൽ പെട്രോളിയം ഉത്പന്നങ്ങളുടെ ഉപയോഗം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.5 ശതമാനം വർധിച്ച് 1.777 കോടി ടണ്‍ ആയി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇത് 1.734 കോടി ടണ്‍ ആയിരുന്നു . ഡീസൽ ഉപയോഗത്തിലെ വർധനയാണ് ഇന്ധന ഉപയോഗത്തിൽ കാര്യമായ ചലനമുണ്ടാക്കിയത്. ഒക്ടോബറിൽ ഡീസൽ ഉപയോഗം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7.4 ശതമാനം വർധിച്ച് 65 ലക്ഷം ടണ്‍ ആയി.
പ്രെടോളിയം ഉപയോഗം സെപ്റ്റംബറിൽതന്നെ കോവിഡിനു മുന്‍പുള്ള തലത്തിലേക്കെത്തിയിരുന്നെങ്കിലും ഡീസൽ ഉപയോഗത്തിലെ ഇടിവ് മാറിയിരുന്നില്ല. പെട്രോൾ ഉപയോഗത്തിൽ 4.5 ശതമാനം വർധനയുണ്ട്. വ്യവസായ ഇന്ധനമായി ഉപയോഗിക്കുന്ന നാഫ്തയുടെ ഉപയോഗത്തിലും 15 ശതമാനം വർധനയുണ്ട്. റോഡ് നിർമാണത്തിനുപയോഗിക്കുന്ന ബിറ്റുമിൻ ഉപയോഗത്തിലെ വർധന 48 ശതമാനമാണ്.
പ്രെടോളിയം ഉപയോഗം സെപ്റ്റംബറിൽതന്നെ കോവിഡിനു മുന്‍പുള്ള തലത്തിലേക്കെത്തിയിരുന്നെങ്കിലും ഡീസൽ ഉപയോഗത്തിലെ ഇടിവ് മാറിയിരുന്നില്ല. പെട്രോൾ ഉപയോഗത്തിൽ 4.5 ശതമാനം വർധനയുണ്ട്. വ്യവസായ ഇന്ധനമായി ഉപയോഗിക്കുന്ന നാഫ്തയുടെ ഉപയോഗത്തിലും 15 ശതമാനം വർധനയുണ്ട്. റോഡ് നിർമാണത്തിനുപയോഗിക്കുന്ന ബിറ്റുമിൻ ഉപയോഗത്തിലെ വർധന 48 ശതമാനമാണ്.