തിരുവനന്തപുരം: സംരംഭകത്വ വികസന പദ്ധതിയിൽ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈടില്ലാതെ ലഭ്യമാക്കുമെന്ന് കേരള ഫിനാൻഷൽ കോർപറേഷൻ സിഎംഡി ടോമിൻ ജെ. തച്ചങ്കരി അറിയിച്ചു. അപേക്ഷകർ സമർപ്പിക്കുന്ന രേഖകൾ അതേപടി മുഖവിലയ്ക്കെടുത്ത് മറ്റു പരിശോധനകൾ കൂടാതെയാണ് ഈ വായ്പകൾ അനുവദിക്കുന്നത്. വസ്തുവോ മറ്റേതെങ്കിലും തരത്തിലുള്ള ജാമ്യമോ ഇതിലേക്കായി ആവശ്യമില്ല.
ഈടില്ലാതെ വായ്പ നൽകുന്നതിനു പുറമേ ഇത്തരം വായ്പകളിൽ 50 ശതമാനം തുക മുൻകൂറായി നൽകുമെന്നും അദ്ദേഹം അറിയിച്ചു. വായ്പ അപേക്ഷിച്ച് ഒരാഴ്ചയ്ക്കകംതന്നെ ഈ തുക നൽകും.
പദ്ധതിയിൽ സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് വളരെ പെട്ടന്നുതന്നെ വായ്പ അനുവദിക്കുന്നു. മൂന്ന് വർഷം വരെ തിരിച്ചടവ് കാലാവധിയുള്ള ഈ വായ്പകളിലേക്ക് ആഴ്ച തോറും ഗൂഗിൾ പേ ഉൾപ്പെടെയുള്ള നൂതന മാർഗങ്ങളിലൂടെ തിരിച്ചടവ് നടത്താനുള്ള സൗകര്യവും ഉണ്ട്. ഇത്രയും ഉദാരമായ വ്യവസ്ഥയിലും വേഗത്തിലും നടപ്പിലാക്കുന്ന വേറൊരു പദ്ധതിയും ഇപ്പോൾ സംസ്ഥാനത്തു നിലവിലില്ലെന്ന് തച്ചങ്കരി പറഞ്ഞു.
മാത്രമല്ല വായ്പ ലഭിക്കാനാവശ്യമായ എംഎസ്എംഇ രജിസ്ട്രേഷൻ, പാൻ കാർഡ് എന്നിവയും കോർപറേഷൻ മുഖേന ലഭ്യമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയിൽ വായ്പകൾ ഏഴു ശതമാനം പലിശയിൽ (മൂന്നു ശതമാനം സംസ്ഥാന സർക്കാർ സബ്സിഡി ഉൾപ്പെടെ) ആണ് നൽകുന്നത്. മാത്രമല്ല സംരംഭങ്ങള്‍ തുടങ്ങുന്നവർക്കു മറ്റു സബ്സിഡികൾക്കുമുള്ള അർഹത ഉണ്ടായിരിക്കുന്നതാണ്.
ഈടില്ലാതെ വായ്പ നൽകുന്നതിനു പുറമേ ഇത്തരം വായ്പകളിൽ 50 ശതമാനം തുക മുൻകൂറായി നൽകുമെന്നും അദ്ദേഹം അറിയിച്ചു. വായ്പ അപേക്ഷിച്ച് ഒരാഴ്ചയ്ക്കകംതന്നെ ഈ തുക നൽകും.
പദ്ധതിയിൽ സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് വളരെ പെട്ടന്നുതന്നെ വായ്പ അനുവദിക്കുന്നു. മൂന്ന് വർഷം വരെ തിരിച്ചടവ് കാലാവധിയുള്ള ഈ വായ്പകളിലേക്ക് ആഴ്ച തോറും ഗൂഗിൾ പേ ഉൾപ്പെടെയുള്ള നൂതന മാർഗങ്ങളിലൂടെ തിരിച്ചടവ് നടത്താനുള്ള സൗകര്യവും ഉണ്ട്. ഇത്രയും ഉദാരമായ വ്യവസ്ഥയിലും വേഗത്തിലും നടപ്പിലാക്കുന്ന വേറൊരു പദ്ധതിയും ഇപ്പോൾ സംസ്ഥാനത്തു നിലവിലില്ലെന്ന് തച്ചങ്കരി പറഞ്ഞു.
മാത്രമല്ല വായ്പ ലഭിക്കാനാവശ്യമായ എംഎസ്എംഇ രജിസ്ട്രേഷൻ, പാൻ കാർഡ് എന്നിവയും കോർപറേഷൻ മുഖേന ലഭ്യമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയിൽ വായ്പകൾ ഏഴു ശതമാനം പലിശയിൽ (മൂന്നു ശതമാനം സംസ്ഥാന സർക്കാർ സബ്സിഡി ഉൾപ്പെടെ) ആണ് നൽകുന്നത്. മാത്രമല്ല സംരംഭങ്ങള്‍ തുടങ്ങുന്നവർക്കു മറ്റു സബ്സിഡികൾക്കുമുള്ള അർഹത ഉണ്ടായിരിക്കുന്നതാണ്.