മുംബൈ: രാജ്യം കടുത്ത സാന്പത്തികമാന്ദ്യത്തിലകപ്പെട്ടിരിക്കുകയാണെന്നും ഇത്ര രൂക്ഷമായ സാഹചര്യം ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
ജൂലൈ - സെപ്റ്റംബർ ത്രൈമാസത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി)മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 8.6 ശതമാനം ചുരുങ്ങിയെന്നും ആർബിഎെ യുടെ അവലോകന റിപ്പോർട്ടിൽ പറയുന്നു.
ധനനയത്തിന്റെ ചുമതലയുള്ള ആർബിഎെ ഡെപ്യൂട്ടി ഗവർണർ മൈക്കിൾ പത്ര ഉൾപ്പെടെയുള്ള വിദഗ്ധ സമിതിയാണു റിപ്പോർട്ട് തയ്യാറാക്കിയത്.
വാഹന വില്പനയിലെ വർധന ഉൾപ്പെടെയുള്ള സൂചകങ്ങൾ പ്രതീക്ഷയ്ക്കു വക നൽകുന്നതാണ്. ഇപ്പോഴുണ്ടായിരിക്കുന്ന ഉണർവ് നിലനിൽക്കുകയാണെങ്കിൽ ഒക്ടോബർ- ഡിസംബർ ത്രൈമാസത്തിൽ രാജ്യം സാന്പത്തിക വളർച്ചയിലേക്കു തിരികെയെത്തും. എന്നാൽ വിലക്കയറ്റത്തിനു ശമനമില്ലാത്തതും കോവിഡിന്റെ രണ്ടാം വ്യാപനവും സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏപ്രിൽ-ജൂണ്‍ ത്രൈമാസത്തിൽ ഇന്ത്യൻ ജിഡിപി 24 ശതമാനത്തോളം ചുരുങ്ങിയിരുന്നു. ജൂലൈ- സെപ്റ്റംബർ ത്രൈമാസത്തിലെ ജിഡിപി കണക്ക് ഈ മാസം 27 ന് കേന്ദ്രസർക്കാർ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ജൂലൈ - സെപ്റ്റംബർ ത്രൈമാസത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി)മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 8.6 ശതമാനം ചുരുങ്ങിയെന്നും ആർബിഎെ യുടെ അവലോകന റിപ്പോർട്ടിൽ പറയുന്നു.
ധനനയത്തിന്റെ ചുമതലയുള്ള ആർബിഎെ ഡെപ്യൂട്ടി ഗവർണർ മൈക്കിൾ പത്ര ഉൾപ്പെടെയുള്ള വിദഗ്ധ സമിതിയാണു റിപ്പോർട്ട് തയ്യാറാക്കിയത്.
വാഹന വില്പനയിലെ വർധന ഉൾപ്പെടെയുള്ള സൂചകങ്ങൾ പ്രതീക്ഷയ്ക്കു വക നൽകുന്നതാണ്. ഇപ്പോഴുണ്ടായിരിക്കുന്ന ഉണർവ് നിലനിൽക്കുകയാണെങ്കിൽ ഒക്ടോബർ- ഡിസംബർ ത്രൈമാസത്തിൽ രാജ്യം സാന്പത്തിക വളർച്ചയിലേക്കു തിരികെയെത്തും. എന്നാൽ വിലക്കയറ്റത്തിനു ശമനമില്ലാത്തതും കോവിഡിന്റെ രണ്ടാം വ്യാപനവും സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏപ്രിൽ-ജൂണ്‍ ത്രൈമാസത്തിൽ ഇന്ത്യൻ ജിഡിപി 24 ശതമാനത്തോളം ചുരുങ്ങിയിരുന്നു. ജൂലൈ- സെപ്റ്റംബർ ത്രൈമാസത്തിലെ ജിഡിപി കണക്ക് ഈ മാസം 27 ന് കേന്ദ്രസർക്കാർ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.