കോട്ടയം: ഒക്ടോബർ പിന്നിടുന്പോൾ റബർ ഷീറ്റിന് ആഭ്യന്തരവില 170 വരെ എത്തിയേക്കുമെന്നു മാർക്കറ്റ് വൃത്തങ്ങൾ. മാസത്തിന്റെ തുടക്കത്തിൽ ആർഎസ്എസ് നാല് ഗ്രേഡിന് 133.50 രൂപയും അഞ്ചാം ഗ്രേഡിന് 129.50 രൂപയുമായിരുന്നു. ഏറെനാളത്തെ കാത്തിരിപ്പിനുശേഷം വില 140 രൂപ കടന്നത് എട്ടു ദിവസം മുന്പാണ്. ഒരാഴ്ചയ്ക്കുള്ളിൽ റബർ വിലയിൽ കിലോയ്ക്ക് 15 രൂപയുടെ വർധന. ഇന്നലെ ചിലസ്ഥലങ്ങളിൽ 170 രൂപയ്ക്കു വരെ കച്ചവടം നടന്നതായി വ്യാപാരികൾ പറഞ്ഞു.
ആഭ്യന്തരവിലയേക്കാൾ ഉയർന്ന കുതിപ്പാണു വിദേശവിപണയിൽ. ആർഎഎസ് നാല് ഗ്രേഡിന് ഇന്നലെ വിദേശവില 204 രൂപ കടന്നു. അഞ്ചാം ഗ്രേഡിന് 202 രൂപയുമായി. ചൊവ്വാഴ്ചത്തെ 187 രൂപയിൽനിന്നാണ് ഒരു ദിവസത്തിനുള്ളിൽ കിലോയ്ക്ക് 15 രൂപയുടെ വർധന. മാസത്തിന്റെ തുടക്കത്തിൽ നാലാം ഗ്രേഡിന് 144 രൂപയും ഗ്രേഡ് അഞ്ചിന് 143 രൂപയുമായിരുന്നു ബാങ്കോക്കിലെ വില. വിദേശത്തെ വില ഒരു മാസത്തിനുള്ളിൽ 60 രൂപയിലേറെ കൂടി. വിദേശവിലയിൽ അതിവേഗമുണ്ടാകുന്ന വർധനയുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിൽ ഇന്നും വില ഉയരാനാണ് സാധ്യത. ഷീറ്റ് റബറിന് ക്ഷാമമുള്ളതിനാൽ പ്രഖ്യാപിത വിലയേക്കാൾ രണ്ടു രൂപ വരെ ഉയർത്തി കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരം നടക്കുന്നുണ്ട്.
ഒക്ടോബർ തുടക്കത്തിൽ കിലോയ്ക്ക് 98 രൂപയ്ക്കടുത്തായിരുന്ന ലാറ്റക്സ് വിലയും കുത്തനെ ഉയർന്ന് 145 വരെ എത്തിയതും നേട്ടമായി. നിലവിൽ 150 രൂപയ്ക്കും ചിലയിടങ്ങളിൽ ഈ സീസണിൽ ലാറ്റക്സ് വ്യാപാരം നടന്നു.
വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ കർഷകർ ഏറ്റവും മെച്ചപ്പെട്ട ഷീറ്റ് തയാറാക്കി വിൽക്കുന്നതാണ് നേട്ടമെന്ന് റബർ ബോർഡ് നിർദേശിച്ചു. ചൈന കൂടുതലായി ചരക്ക് വാങ്ങാൻ താൽപര്യപ്പെടുന്ന സാഹചര്യവും ആഭ്യന്തര മാർക്കറ്റിലുണ്ടായ ഡിമാൻഡ് വർധനയും മുൻനിറുത്തി ഉത്പാദനം പരമാവധി വർധിപ്പിക്കാനും നിർദേശമുണ്ട്. വിലവർധനയെത്തുടർന്നു ചെറുകിട കർഷകർ ആഴ്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ടാപ്പിംഗ് നടത്താനും താൽപര്യപ്പെടുന്നു.
ആഭ്യന്തരവിലയേക്കാൾ ഉയർന്ന കുതിപ്പാണു വിദേശവിപണയിൽ. ആർഎഎസ് നാല് ഗ്രേഡിന് ഇന്നലെ വിദേശവില 204 രൂപ കടന്നു. അഞ്ചാം ഗ്രേഡിന് 202 രൂപയുമായി. ചൊവ്വാഴ്ചത്തെ 187 രൂപയിൽനിന്നാണ് ഒരു ദിവസത്തിനുള്ളിൽ കിലോയ്ക്ക് 15 രൂപയുടെ വർധന. മാസത്തിന്റെ തുടക്കത്തിൽ നാലാം ഗ്രേഡിന് 144 രൂപയും ഗ്രേഡ് അഞ്ചിന് 143 രൂപയുമായിരുന്നു ബാങ്കോക്കിലെ വില. വിദേശത്തെ വില ഒരു മാസത്തിനുള്ളിൽ 60 രൂപയിലേറെ കൂടി. വിദേശവിലയിൽ അതിവേഗമുണ്ടാകുന്ന വർധനയുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിൽ ഇന്നും വില ഉയരാനാണ് സാധ്യത. ഷീറ്റ് റബറിന് ക്ഷാമമുള്ളതിനാൽ പ്രഖ്യാപിത വിലയേക്കാൾ രണ്ടു രൂപ വരെ ഉയർത്തി കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരം നടക്കുന്നുണ്ട്.
ഒക്ടോബർ തുടക്കത്തിൽ കിലോയ്ക്ക് 98 രൂപയ്ക്കടുത്തായിരുന്ന ലാറ്റക്സ് വിലയും കുത്തനെ ഉയർന്ന് 145 വരെ എത്തിയതും നേട്ടമായി. നിലവിൽ 150 രൂപയ്ക്കും ചിലയിടങ്ങളിൽ ഈ സീസണിൽ ലാറ്റക്സ് വ്യാപാരം നടന്നു.
വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ കർഷകർ ഏറ്റവും മെച്ചപ്പെട്ട ഷീറ്റ് തയാറാക്കി വിൽക്കുന്നതാണ് നേട്ടമെന്ന് റബർ ബോർഡ് നിർദേശിച്ചു. ചൈന കൂടുതലായി ചരക്ക് വാങ്ങാൻ താൽപര്യപ്പെടുന്ന സാഹചര്യവും ആഭ്യന്തര മാർക്കറ്റിലുണ്ടായ ഡിമാൻഡ് വർധനയും മുൻനിറുത്തി ഉത്പാദനം പരമാവധി വർധിപ്പിക്കാനും നിർദേശമുണ്ട്. വിലവർധനയെത്തുടർന്നു ചെറുകിട കർഷകർ ആഴ്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ടാപ്പിംഗ് നടത്താനും താൽപര്യപ്പെടുന്നു.