മുംബൈ: രാജ്യത്തെ ഉൗർജമേഖലയുടെ ഭാവി ശോഭനമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉൗർജ സുരക്ഷയക്ക് സർക്കാർ കൂടുതൽ ഉൗന്നൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ എനർജി ഫോറം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മോദി. ഇന്ത്യയിലെ ഉൗർജ മേഖലയുടെ സമഗ്രമാറ്റത്തിനായി നടപ്പാക്കാനുദ്ദേശിക്കുന്ന ഏഴു മാർഗനിർദേശങ്ങളും പ്രധാനമന്ത്രി ചടങ്ങിൽ അനാവരണം ചെയ്തു.
ഗ്യാസ് അധിഷ്ടിത സന്പദ്വ്യവസ്ഥയ്ക്കായുള്ള ശ്രമങ്ങൾക്ക് വേഗം പകരുക, ഫോസിൽ ഇന്ധനങ്ങളുടെ ശുചിത്വപൂർണമായ ഉപയോഗം ഉറപ്പുവരുത്തുക, ബയോ ഇന്ധനങ്ങളിൽ കൂടുതൽ ആശ്രയത്വം നടപ്പാക്കുക, വൈദ്യുതോർജം വർധിപ്പിക്കുക, ഹൈഡ്രജനുൾപ്പെടെയുള്ള ഇന്ധനങ്ങളിലേക്കുള്ള മാറ്റം നടപ്പാക്കുക, ഉൗർജരംഗത്തെ ഡിജിറ്റൽ കണ്ടെത്തലുകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് മോദി അവതരിപ്പിച്ച നിർദേശങ്ങൾ.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്തെ ഊർജ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ വന്നെന്നും മോദി പറഞ്ഞു. യുഎസ് ഉൗർജ വിഭാഗം സെക്രട്ടറി ഡാൻ ബ്രോയിലെറ്റ്, സൗദി അറേബ്യ ഉൗർജ വിഭാഗം മന്ത്രി അബ്ദുൾ അസീസ് രാജകുമാരൻ, അബുദാബി നാഷണൽ ഓയിൽ കന്പനി സിഇഒ സുൽത്താൻ അഹമ്മദ് അൽ ജാബർ തുടങ്ങിയവർ ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്.
ഗ്യാസ് അധിഷ്ടിത സന്പദ്വ്യവസ്ഥയ്ക്കായുള്ള ശ്രമങ്ങൾക്ക് വേഗം പകരുക, ഫോസിൽ ഇന്ധനങ്ങളുടെ ശുചിത്വപൂർണമായ ഉപയോഗം ഉറപ്പുവരുത്തുക, ബയോ ഇന്ധനങ്ങളിൽ കൂടുതൽ ആശ്രയത്വം നടപ്പാക്കുക, വൈദ്യുതോർജം വർധിപ്പിക്കുക, ഹൈഡ്രജനുൾപ്പെടെയുള്ള ഇന്ധനങ്ങളിലേക്കുള്ള മാറ്റം നടപ്പാക്കുക, ഉൗർജരംഗത്തെ ഡിജിറ്റൽ കണ്ടെത്തലുകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് മോദി അവതരിപ്പിച്ച നിർദേശങ്ങൾ.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്തെ ഊർജ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ വന്നെന്നും മോദി പറഞ്ഞു. യുഎസ് ഉൗർജ വിഭാഗം സെക്രട്ടറി ഡാൻ ബ്രോയിലെറ്റ്, സൗദി അറേബ്യ ഉൗർജ വിഭാഗം മന്ത്രി അബ്ദുൾ അസീസ് രാജകുമാരൻ, അബുദാബി നാഷണൽ ഓയിൽ കന്പനി സിഇഒ സുൽത്താൻ അഹമ്മദ് അൽ ജാബർ തുടങ്ങിയവർ ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്.