കോട്ടയം: റബർ വില തുടർച്ചയായ നാലാം ദിവസവും മെച്ചപ്പെട്ടു. ഇന്നലെ ആർഎസ്എസ് നാല് ഗ്രേഡിന് 146 രൂപയും അഞ്ചാം ഗ്രേഡിന് 142 രൂപയുമാണ് റബർ ബോർഡ് വില. വിദേശ വില 170 രൂപയോട് അടുക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര വില വൈകാതെ 150 കടക്കും.
ചരക്ക് കിട്ടാനില്ലാത്തതിനാൽ മേൽത്തരം ഷീറ്റ് ഇന്നലെ 147 രൂപയ്ക്ക് വ്യാപാരികൾ വാങ്ങാൻ തയാറായി. ചൈനയിൽ ഡിമാൻഡ് വർധിച്ചതും കിഴക്കനേഷ്യൻ രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതുമാണു വിദേശവിപണിയിൽ വില ഉയരാൻ പ്രധാന കാരണം. മഴ ശക്തിപ്പെട്ടതും ടാപ്പിംഗ് തൊഴിലാളികളുടെ എണ്ണം കുറഞ്ഞതും ആഭ്യന്തര ഉത്പാദനം കുറയാനിടയാക്കുന്നു. വരുംദിവസങ്ങളിൽ പൂജ അവധി മുന്നിൽ കണ്ട് കന്പനികളും ഡീലർമാരും പരമാവധി ഷീറ്റ് സംഭരിക്കാൻ താൽപര്യപ്പെടുന്നു.
കോവിഡിന്റെ രണ്ടാം വരവിനെത്തുടർന്നു വിവിധ യൂറോപ്യൻ രാജ്യങ്ങളും വീണ്ടും ലോക്ക് ഡൗണിലേക്ക് നീങ്ങുകയാണ്. സ്വകാര്യ വാഹന ഉപയോഗം വർധിച്ചതിനാൽ മൂന്നു മാസമായി ചെറു കാറുകളുടെ വിൽപനയിൽ വലിയ കുതിച്ചുചാട്ടം തുടരുകയാണ്. വിവിധ കന്പനികൾ പുതിയ മീഡിയം ബജറ്റ് കാറുകൾ പുറത്തിറങ്ങുന്നതും ടയർ വിൽപന വർധിക്കാൻ കാരണമായി.
കർഷകർ തനിയെ ടാപ്പിംഗ് നടത്തുന്ന തോട്ടങ്ങളിൽ മാത്രമാണ് നിലവിൽ ഷീറ്റ് ഉത്പാദനമുള്ളത്. കോവിഡും വിലയിടിവുംകാരണം ടാപ്പിംഗ് തൊഴിലാളികൾ ഈ തൊഴിലിൽനിന്നു മാറിയത് ഉത്പാദനം കുറയാൻ കാരണമായി.
ചരക്ക് കിട്ടാനില്ലാത്തതിനാൽ മേൽത്തരം ഷീറ്റ് ഇന്നലെ 147 രൂപയ്ക്ക് വ്യാപാരികൾ വാങ്ങാൻ തയാറായി. ചൈനയിൽ ഡിമാൻഡ് വർധിച്ചതും കിഴക്കനേഷ്യൻ രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതുമാണു വിദേശവിപണിയിൽ വില ഉയരാൻ പ്രധാന കാരണം. മഴ ശക്തിപ്പെട്ടതും ടാപ്പിംഗ് തൊഴിലാളികളുടെ എണ്ണം കുറഞ്ഞതും ആഭ്യന്തര ഉത്പാദനം കുറയാനിടയാക്കുന്നു. വരുംദിവസങ്ങളിൽ പൂജ അവധി മുന്നിൽ കണ്ട് കന്പനികളും ഡീലർമാരും പരമാവധി ഷീറ്റ് സംഭരിക്കാൻ താൽപര്യപ്പെടുന്നു.
കോവിഡിന്റെ രണ്ടാം വരവിനെത്തുടർന്നു വിവിധ യൂറോപ്യൻ രാജ്യങ്ങളും വീണ്ടും ലോക്ക് ഡൗണിലേക്ക് നീങ്ങുകയാണ്. സ്വകാര്യ വാഹന ഉപയോഗം വർധിച്ചതിനാൽ മൂന്നു മാസമായി ചെറു കാറുകളുടെ വിൽപനയിൽ വലിയ കുതിച്ചുചാട്ടം തുടരുകയാണ്. വിവിധ കന്പനികൾ പുതിയ മീഡിയം ബജറ്റ് കാറുകൾ പുറത്തിറങ്ങുന്നതും ടയർ വിൽപന വർധിക്കാൻ കാരണമായി.
കർഷകർ തനിയെ ടാപ്പിംഗ് നടത്തുന്ന തോട്ടങ്ങളിൽ മാത്രമാണ് നിലവിൽ ഷീറ്റ് ഉത്പാദനമുള്ളത്. കോവിഡും വിലയിടിവുംകാരണം ടാപ്പിംഗ് തൊഴിലാളികൾ ഈ തൊഴിലിൽനിന്നു മാറിയത് ഉത്പാദനം കുറയാൻ കാരണമായി.