കോട്ടയം: മാസങ്ങളുടെ കാത്തിരിപ്പിനുശേഷം ഇന്നലെ റബർ വ്യാപാരം കിലോയ്ക്ക് 145 രൂപ നിരക്കിനു മുകളിൽ നടന്നു. ആർഎസ്എസ് നാല് ഗ്രഡിന് ഇന്നലെ അന്താരാഷ്ട്രവില 158 രൂപയും ആഭ്യന്തര വില 144 രൂപയുമാണ്. ആർഎസ്എസ് അഞ്ച് ഗ്രേഡിന് 140 രൂപ. മഴ തുടരുന്ന സാഹചര്യത്തിൽ ഉത്പാദനം കുറഞ്ഞതും ടയറുകൾക്ക് ഡിമാൻഡ് കൂടിയതും ചൈനയിൽ ഡിമാൻഡ് വർധിച്ചതുമാണു വില കയറാൻ കാരണമായത്.
ചൈനയിൽനിന്ന് റബർ വ്യവസായ സാമഗ്രികളുടെ വരവിൽ നിയന്ത്രണം വന്നതും ആഭ്യന്തര വില കയറാൻ കാരണമായി. ഇതേത്തുടർന്ന് ഇന്ത്യയിൽ അടഞ്ഞു കിടന്ന റബറധിഷ്ഠിത വ്യവസായങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്.
റബർ വില വർധിച്ചതോടെ റെയിൻ ഗാർഡ് വച്ച ഏറെ തോട്ടങ്ങളിലും ടാപ്പിംഗ് പുനരാരംഭിച്ചു. ഏതാനും ആഴ്ചകൾകൂടി വില ഉയരുമെന്ന സൂചനകളാണ് വിപണിയിൽ നിന്നുള്ളത്. അന്താരാഷ്ട്രവിലയും ഒരാഴ്ചയായി കുത്തനെ ഉയരുകയാണ്. പ്രധാന ഉത്പാദകരായ തായ് ലാൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലും ഉത്പാദനം മഴയും വെള്ളപ്പൊക്കവും കാരണം കുറഞ്ഞിട്ടുണ്ട്.
നേപ്പാൾ, ബർമ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ടാപ്പിംഗ് തൊഴിലാളികൾ കോവിഡിനുശേഷം ഈ രാജ്യങ്ങളിലേക്ക് മടങ്ങിയെത്താത്തതും ഉത്പാദനത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. കോവിഡ് പരിമിതിയിൽ വിദേശങ്ങളിൽനിന്ന് ചരക്ക് തുറമുഖങ്ങളിൽ എത്തുന്നതും വൈകുന്നു.
ആഗോളതലത്തിൽ റബർ ഉത്പാദനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 6.8 ശതമാനം കുറവുണ്ടായിട്ടുണ്ട്. ആഗോള റബർ ഉപഭോഗത്തിലും കഴിഞ്ഞ വർഷത്തേക്കാൾ 8.4 ശതമാനത്തിന്റെ കുറവുണ്ട്.
ചൈനയിൽനിന്ന് റബർ വ്യവസായ സാമഗ്രികളുടെ വരവിൽ നിയന്ത്രണം വന്നതും ആഭ്യന്തര വില കയറാൻ കാരണമായി. ഇതേത്തുടർന്ന് ഇന്ത്യയിൽ അടഞ്ഞു കിടന്ന റബറധിഷ്ഠിത വ്യവസായങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്.
റബർ വില വർധിച്ചതോടെ റെയിൻ ഗാർഡ് വച്ച ഏറെ തോട്ടങ്ങളിലും ടാപ്പിംഗ് പുനരാരംഭിച്ചു. ഏതാനും ആഴ്ചകൾകൂടി വില ഉയരുമെന്ന സൂചനകളാണ് വിപണിയിൽ നിന്നുള്ളത്. അന്താരാഷ്ട്രവിലയും ഒരാഴ്ചയായി കുത്തനെ ഉയരുകയാണ്. പ്രധാന ഉത്പാദകരായ തായ് ലാൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലും ഉത്പാദനം മഴയും വെള്ളപ്പൊക്കവും കാരണം കുറഞ്ഞിട്ടുണ്ട്.
നേപ്പാൾ, ബർമ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ടാപ്പിംഗ് തൊഴിലാളികൾ കോവിഡിനുശേഷം ഈ രാജ്യങ്ങളിലേക്ക് മടങ്ങിയെത്താത്തതും ഉത്പാദനത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. കോവിഡ് പരിമിതിയിൽ വിദേശങ്ങളിൽനിന്ന് ചരക്ക് തുറമുഖങ്ങളിൽ എത്തുന്നതും വൈകുന്നു.
ആഗോളതലത്തിൽ റബർ ഉത്പാദനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 6.8 ശതമാനം കുറവുണ്ടായിട്ടുണ്ട്. ആഗോള റബർ ഉപഭോഗത്തിലും കഴിഞ്ഞ വർഷത്തേക്കാൾ 8.4 ശതമാനത്തിന്റെ കുറവുണ്ട്.