കൊച്ചി: തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിനു പാട്ടത്തിനു നല്‍കാനുള്ള കേന്ദ്ര സര്‍ക്കാർ തീരുമാനം ഹൈക്കോടതി ശരിവച്ചു. കേന്ദ്ര തീരുമാനത്തിനെതിരേ സംസ്ഥാന സര് ഉള്‍പ്പെടെ നല്കിയ ഹര്‍ജികള്‍ തള്ളിയാണു ഡിവിഷന് ബെഞ്ച് തീരുമാനം.
ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്ത് കിട്ടാതെ വന്നപ്പോള്‍ കരാര്‍ ലഭിച്ചവര്ക്കെതിരേ കോടതിയെ സമീപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കിട്ടാത്ത മുന്തിരി പുളിക്കുമെന്ന പഴഞ്ചൊല്ലിന് ഉദാഹരണമാണിതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിമാനത്താവള നടത്തിപ്പ് സ്വകാര്യമേഖലയ്ക്കു കൈമാറുന്നതില്‍ പൊതുതാല്ര്യമില്ലെന്ന വാദം ശരിയല്ല. സ്വകാര്യമേഖല കടന്നുവരുന്നതോടെ എയര്‍പോര്‍ട്ട് വികസനത്തിനു പണം ചെലവഴിക്കേണ്ടി വരില്ല. ഇതിനാല്‍ യാത്രയുടെ സുരക്ഷയടക്കമുള്ള നിര്‍ണായക കാര്യങ്ങളില്‍ എയര്‍പോര്‍ട്ട് അഥോറിറ്റിക്കു ശ്രദ്ധ നല്‍കാനാവുമെന്നും കോടതി പറഞ്ഞു.
എയര്‍പോര്‍ട്ടിനുവേണ്ടി 27 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയെന്നതുകൊണ്ടു ടെൻഡറിലും തുടര്‍ന്നുള്ള നടപടികളിലും സര്‍ക്കാരിനു പ്രത്യേക പരിഗണന ആവശ്യപ്പെടാന്‍ കഴിയില്ല. എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണു നടത്തിപ്പു കൈമാറുന്നത്. എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ നിയമത്തില്‍ സ്വകാര്യ മേഖലയ്ക്ക് എയര്‍പോര്‍ട്ട് പാട്ടത്തിനു നല്കാന് അനുമതിയുണ്ട്. അദാനി ഗ്രൂപ്പിനെ മുന്നില്‍ കണ്ടാണു ടെന്‍ഡര്‍ വ്യവസ്ഥകള്‍ തയാറാക്കിയതെന്ന വാദം നിലനില്‍ക്കില്ല.
ആറ് എയര്‍പോര്‍ട്ടുകളുടെ സ്വകാര്യവത്കരണത്തിനായി ഗ്ളോബല്‍ ടെൻഡറാണു വിളിച്ചത്. പത്തു സ്ഥാപനങ്ങളില്‍നിന്നായി 36 ടെൻഡറുകള്‍ ലഭിച്ചു. ഇതൊക്കെ പരിശോധിച്ചാല്‍ ഏതെങ്കിലും ഒരു ഗ്രൂപ്പിനെ മുന്നില്‍ കണ്ട് വ്യവസ്ഥ തയാറാക്കിയെന്നു കരുതാനാവില്ല. എയര്‍പോര്‍ട്ട് നടത്തിപ്പില്‍ മുന്‍പരിചയം വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയെന്നാണു മറ്റൊരു ആരോപണം. ഇങ്ങനെ ചെയ്താല്‍ പരിചയമുള്ള കമ്പനികളുടെയിടയില് മാത്രമുള്ള ടെന്‍ഡറായി ഇതു മാറുമായിരുന്നെന്ന എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ വാദം ശരിവയ്ക്കുന്നു.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളുടെ മാര്‍ഗരേഖകളില്‍ കോടതിക്ക് ഇടപെടാനാവില്ല. നടപടിക്രമങ്ങള്‍ നിയമപരമല്ലേയെന്നു മാത്രമേ പരിശോധിക്കാനാവൂ. സര്‍ക്കാർ നയതീരുമാനങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ല. സ്വകാര്യവത്കരണത്തെത്തുടര്ന്നു ജീവനക്കാര്‍ ഉന്നയിക്കുന്ന ആശങ്കകള്‍ക്കും അടിസ്ഥാനമില്ല. എയര്‍പോര്‍ട്ട് അഥോറിറ്റിയില്തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ ഓപ്ഷന് തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.
ആറ് എയര്‍പോര്‍ട്ടുകളുടെ കരാര്‍ ഒരേ സ്ഥാപനത്തിനുതന്നെ ലഭിച്ചപ്പോള്‍ മാത്രമാണ് ഈ നടപടിക്കു പിന്നില്‍ ബാഹ്യപ്രേരണയുണ്ടെന്ന ആക്ഷേപം ഉയര്‍ന്നതെന്നും കോടതി ഉത്തരവില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിനു പുറമേ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കോര്പറേഷന്, മുന്‍സ്പീക്കര്‍ എം. വിജയകുമാര്‍ തുടങ്ങിയവര്‍ നല്കിയ എട്ടു ഹര്‍ജികളാണു ഹൈക്കോടതി തള്ളിയത്.
ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്ത് കിട്ടാതെ വന്നപ്പോള്‍ കരാര്‍ ലഭിച്ചവര്ക്കെതിരേ കോടതിയെ സമീപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കിട്ടാത്ത മുന്തിരി പുളിക്കുമെന്ന പഴഞ്ചൊല്ലിന് ഉദാഹരണമാണിതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിമാനത്താവള നടത്തിപ്പ് സ്വകാര്യമേഖലയ്ക്കു കൈമാറുന്നതില്‍ പൊതുതാല്ര്യമില്ലെന്ന വാദം ശരിയല്ല. സ്വകാര്യമേഖല കടന്നുവരുന്നതോടെ എയര്‍പോര്‍ട്ട് വികസനത്തിനു പണം ചെലവഴിക്കേണ്ടി വരില്ല. ഇതിനാല്‍ യാത്രയുടെ സുരക്ഷയടക്കമുള്ള നിര്‍ണായക കാര്യങ്ങളില്‍ എയര്‍പോര്‍ട്ട് അഥോറിറ്റിക്കു ശ്രദ്ധ നല്‍കാനാവുമെന്നും കോടതി പറഞ്ഞു.
എയര്‍പോര്‍ട്ടിനുവേണ്ടി 27 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയെന്നതുകൊണ്ടു ടെൻഡറിലും തുടര്‍ന്നുള്ള നടപടികളിലും സര്‍ക്കാരിനു പ്രത്യേക പരിഗണന ആവശ്യപ്പെടാന്‍ കഴിയില്ല. എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണു നടത്തിപ്പു കൈമാറുന്നത്. എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ നിയമത്തില്‍ സ്വകാര്യ മേഖലയ്ക്ക് എയര്‍പോര്‍ട്ട് പാട്ടത്തിനു നല്കാന് അനുമതിയുണ്ട്. അദാനി ഗ്രൂപ്പിനെ മുന്നില്‍ കണ്ടാണു ടെന്‍ഡര്‍ വ്യവസ്ഥകള്‍ തയാറാക്കിയതെന്ന വാദം നിലനില്‍ക്കില്ല.
ആറ് എയര്‍പോര്‍ട്ടുകളുടെ സ്വകാര്യവത്കരണത്തിനായി ഗ്ളോബല്‍ ടെൻഡറാണു വിളിച്ചത്. പത്തു സ്ഥാപനങ്ങളില്‍നിന്നായി 36 ടെൻഡറുകള്‍ ലഭിച്ചു. ഇതൊക്കെ പരിശോധിച്ചാല്‍ ഏതെങ്കിലും ഒരു ഗ്രൂപ്പിനെ മുന്നില്‍ കണ്ട് വ്യവസ്ഥ തയാറാക്കിയെന്നു കരുതാനാവില്ല. എയര്‍പോര്‍ട്ട് നടത്തിപ്പില്‍ മുന്‍പരിചയം വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയെന്നാണു മറ്റൊരു ആരോപണം. ഇങ്ങനെ ചെയ്താല്‍ പരിചയമുള്ള കമ്പനികളുടെയിടയില് മാത്രമുള്ള ടെന്‍ഡറായി ഇതു മാറുമായിരുന്നെന്ന എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ വാദം ശരിവയ്ക്കുന്നു.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളുടെ മാര്‍ഗരേഖകളില്‍ കോടതിക്ക് ഇടപെടാനാവില്ല. നടപടിക്രമങ്ങള്‍ നിയമപരമല്ലേയെന്നു മാത്രമേ പരിശോധിക്കാനാവൂ. സര്‍ക്കാർ നയതീരുമാനങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ല. സ്വകാര്യവത്കരണത്തെത്തുടര്ന്നു ജീവനക്കാര്‍ ഉന്നയിക്കുന്ന ആശങ്കകള്‍ക്കും അടിസ്ഥാനമില്ല. എയര്‍പോര്‍ട്ട് അഥോറിറ്റിയില്തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ ഓപ്ഷന് തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.
ആറ് എയര്‍പോര്‍ട്ടുകളുടെ കരാര്‍ ഒരേ സ്ഥാപനത്തിനുതന്നെ ലഭിച്ചപ്പോള്‍ മാത്രമാണ് ഈ നടപടിക്കു പിന്നില്‍ ബാഹ്യപ്രേരണയുണ്ടെന്ന ആക്ഷേപം ഉയര്‍ന്നതെന്നും കോടതി ഉത്തരവില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിനു പുറമേ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കോര്പറേഷന്, മുന്‍സ്പീക്കര്‍ എം. വിജയകുമാര്‍ തുടങ്ങിയവര്‍ നല്കിയ എട്ടു ഹര്‍ജികളാണു ഹൈക്കോടതി തള്ളിയത്.