തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് 2020-21 സാന്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 65.09 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ ഇത് 84.48 കോടി രൂപയായിരുന്നു. പ്രവർത്തന ലാഭം രണ്ടാം പാദത്തിൽ 411.45 കോടി രൂപയിൽ നിന്നും 413.97 കോടി രൂപയായി ഉയർന്നു. അറ്റപലിശ വരുമാനം 13.49 ശതമാനം വർധനയോടെ 663.11 കോടി രൂപ രേഖപ്പെടുത്തി. അറ്റപലിശ മാർജിൻ 2.61 ശതമാനത്തിൽനിന്നും 2.78 ശതമാനമായി ഉയർന്നു. കോർ ഫീ ഇൻകം 24 ശതമാനം വർധന രേഖപ്പെടുത്തി.
പ്രകടനത്തിന്റെ അളവുകോലുകളിലുള്ള മെച്ചപ്പെടൽ ശ്രദ്ധേയമായ നേട്ടം ആണെന്ന് എംഡി & സിഇ മുരളി രാമകൃഷ്ണൻ ഫലപ്രഖ്യാപന വേളയിൽ പറഞ്ഞു.
കൂടാതെ, കോവിഡ് 19മായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് നിഷ്കർഷിച്ച നീക്കിയിരിപ്പ് ശതമാനത്തിനു പുറമെ ബാങ്ക് 29.08 കോടി രൂപ അധികം നീക്കിയിരിപ്പുവച്ചിട്ടുണ്ട്.
സിഎഎസ്എ നിക്ഷേപങ്ങളുടെ അനുപാതം വാർഷികാടിസ്ഥാനത്തിൽ 24.85 ശതമാനത്തിൽ നിന്നും 27.81 ശതമാനമായി ഉയർന്നു. സിഎഎസ്എ നിക്ഷേപങ്ങളിൽ വാർഷികാടിസ്ഥാനത്തിൽ 11 ശതമാനം വർധനവ് രേഖപ്പെടുത്തി. എൻആർഐ നിക്ഷേപങ്ങളുടെ അനുപാതം വാർഷികാടിസ്ഥാനത്തിൽ 27.29 ശതമാനത്തിൽ നിന്നും 30.61 ശതമാനമായി ഉയർന്നു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്തും ബാങ്കിന് ബിസിനസ് വായ്പകളിലും വ്യക്തിഗത വായ്പകളിലും ഗണ്യമായ വർധന രേഖപ്പെടുത്താൻ സാധിച്ചുവെന്നും മുരളി രാമകൃഷ്ണൻ അറിയിച്ചു.
പ്രകടനത്തിന്റെ അളവുകോലുകളിലുള്ള മെച്ചപ്പെടൽ ശ്രദ്ധേയമായ നേട്ടം ആണെന്ന് എംഡി & സിഇ മുരളി രാമകൃഷ്ണൻ ഫലപ്രഖ്യാപന വേളയിൽ പറഞ്ഞു.
കൂടാതെ, കോവിഡ് 19മായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് നിഷ്കർഷിച്ച നീക്കിയിരിപ്പ് ശതമാനത്തിനു പുറമെ ബാങ്ക് 29.08 കോടി രൂപ അധികം നീക്കിയിരിപ്പുവച്ചിട്ടുണ്ട്.
സിഎഎസ്എ നിക്ഷേപങ്ങളുടെ അനുപാതം വാർഷികാടിസ്ഥാനത്തിൽ 24.85 ശതമാനത്തിൽ നിന്നും 27.81 ശതമാനമായി ഉയർന്നു. സിഎഎസ്എ നിക്ഷേപങ്ങളിൽ വാർഷികാടിസ്ഥാനത്തിൽ 11 ശതമാനം വർധനവ് രേഖപ്പെടുത്തി. എൻആർഐ നിക്ഷേപങ്ങളുടെ അനുപാതം വാർഷികാടിസ്ഥാനത്തിൽ 27.29 ശതമാനത്തിൽ നിന്നും 30.61 ശതമാനമായി ഉയർന്നു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്തും ബാങ്കിന് ബിസിനസ് വായ്പകളിലും വ്യക്തിഗത വായ്പകളിലും ഗണ്യമായ വർധന രേഖപ്പെടുത്താൻ സാധിച്ചുവെന്നും മുരളി രാമകൃഷ്ണൻ അറിയിച്ചു.