മുംബൈ: ജൂലൈ -സെപ്റ്റംബർ ത്രൈമാസത്തിൽ വിപ്രോയ്ക്ക് 2465.70 കോടി രൂപ അറ്റാദായം. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3.40 ശതമാനം കുറവാണ് അറ്റാദായത്തിലുള്ളത്. 2552.70 കോടി രൂപയായിരുന്നു കഴിഞ്ഞവർഷം ജൂലൈ -സെപ്റ്റംബറിൽ കന്പനിയുടെ അറ്റാദായം.
അതേസമയം കഴിഞ്ഞ ത്രൈമാസത്തെ അപേക്ഷിച്ച് വിപ്രോയ്ക്ക് 3.17 ശതമാനം വർധനയാണ് അറ്റാദായത്തിലുള്ളത്. 2390 കോടി രൂപയായിരുന്നു ഏപ്രിൽ-ജൂണ്‍ പാദത്തിൽ വിപ്രോയുടെ അറ്റാദായം.
മൊത്തവരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂലൈ -സെപ്റ്റംബർ ത്രൈമാസത്തിൽ 0.07 ശതമാനം താണു 15,114.50 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയാളവിൽ 15,125.60 കോടി രൂപയായിരുന്നു മൊത്തവരുമാനം. അതേസമയം, ഓഹരികൾ തിരികെ വാങ്ങുന്നതിന് ബോർഡിന്റെ അനുമതി ലഭിച്ചതായി വിപ്രോ അറിയിച്ചു. ഒരു ഓഹരിക്ക് 400 രൂപ നിരക്കിൽ 9500 കോടി രൂപയുടെ ഓഹരികളാണ് കന്പനി നിക്ഷേപകരിൽനിന്ന് വാങ്ങുക.
ഓഹരിയുടമകൾക്ക് പ്രതിഫലം നൽകണമെന്നുള്ള കന്പനിയുടെ സ്ഥിര നയത്തിന്റെ ഭാഗമായാണ് ഓഹരിതിരികെ വാങ്ങൽ പ്രഖ്യാപിച്ചതെന്ന് വിപ്രോ സിഎഫ്ഒ ജതിൻ ദലാൽ പറഞ്ഞു.
അതേസമയം കഴിഞ്ഞ ത്രൈമാസത്തെ അപേക്ഷിച്ച് വിപ്രോയ്ക്ക് 3.17 ശതമാനം വർധനയാണ് അറ്റാദായത്തിലുള്ളത്. 2390 കോടി രൂപയായിരുന്നു ഏപ്രിൽ-ജൂണ്‍ പാദത്തിൽ വിപ്രോയുടെ അറ്റാദായം.
മൊത്തവരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂലൈ -സെപ്റ്റംബർ ത്രൈമാസത്തിൽ 0.07 ശതമാനം താണു 15,114.50 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയാളവിൽ 15,125.60 കോടി രൂപയായിരുന്നു മൊത്തവരുമാനം. അതേസമയം, ഓഹരികൾ തിരികെ വാങ്ങുന്നതിന് ബോർഡിന്റെ അനുമതി ലഭിച്ചതായി വിപ്രോ അറിയിച്ചു. ഒരു ഓഹരിക്ക് 400 രൂപ നിരക്കിൽ 9500 കോടി രൂപയുടെ ഓഹരികളാണ് കന്പനി നിക്ഷേപകരിൽനിന്ന് വാങ്ങുക.
ഓഹരിയുടമകൾക്ക് പ്രതിഫലം നൽകണമെന്നുള്ള കന്പനിയുടെ സ്ഥിര നയത്തിന്റെ ഭാഗമായാണ് ഓഹരിതിരികെ വാങ്ങൽ പ്രഖ്യാപിച്ചതെന്ന് വിപ്രോ സിഎഫ്ഒ ജതിൻ ദലാൽ പറഞ്ഞു.