വിപണി വിശേഷം / കെ.ബി. ഉദയഭാനു
ഉത്സവദിനങ്ങളിലെ വെളിച്ചെണ്ണ വിൽപ്പനയെ ഉറ്റുനോക്കുകയാണ് കൊപ്രയാട്ടു വ്യവസായികൾ. കുരുമുളകിനെ ഉയർത്തിയെടുക്കാൻ കർഷകർ നടത്തുന്ന നീക്കം പ്രതീക്ഷ പകരുന്നു. വലിപ്പം കൂടിയ ഏലക്കയുടെ ലഭ്യത ചുരുങ്ങി, വളപ്രയോഗം കുറഞ്ഞതു തിരിച്ചടിയായി. ടയർ നിർമാതാക്കളിൽനിന്നുള്ള പിന്തുണ ഉറപ്പുവരുത്താനായില്ല, റബർ വിപണി തളർച്ചയിൽ. കേരളത്തിൽ സ്വർണ വില വർധിച്ചു.
നാളികേരം
നവരാത്രി ആഘോഷവേളയിലെ വിൽപ്പനയെ ഉറ്റുനോക്കുകയാണ് ദക്ഷിണേന്ത്യൻ കൊപ്രയാട്ടുവ്യവസായികൾ. ഉത്സവവേളയിൽ വെളിച്ചെണ്ണ വിൽപ്പന ഉയരുമെന്ന കണക്കുകൂട്ടലിലാണ് മില്ലുകാർ. ഗ്രാമീണ മേഖലകളിൽനിന്ന് ഉയർന്ന അളവിൽ പച്ചത്തേങ്ങ വിൽപ്പനയ്ക്ക് ഇറങ്ങി. ഇതിനിടെ കാങ്കയത്തെ മില്ലുകാർ കൊപ്ര സംഭരണത്തിൽ വരുത്തിയ നിയന്ത്രണങ്ങളെത്തുടർന്ന് അവിടെ നിരക്ക് വാരാവസാനം അൽപ്പം കുറഞ്ഞു. കേരളത്തിൽ കൊപ്രയ്ക്ക് ഡിമാൻഡുണ്ട്. കൊച്ചിയിൽ കൊപ്ര 11,345 ലും വെളിച്ചെണ്ണ 16,900ലും വ്യാപാരം നടന്നു.
വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ചുരുങ്ങിയത് ആഭ്യന്തര എണ്ണക്കുരുക്കളുടെ വിലക്കയറ്റത്തിനു വഴിതെളിച്ചു. 2019 നവംബർമുതൽ 2020 ഒക്ടോബർ വരെയുള്ള കാലയളവിൽ ഇറക്കുമതി 13.5 മില്യൻ ടണ്ണിൽ ഒതുങ്ങി. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് ഇറക്കുമതിയിൽ 1.5 മില്യൻ ടണ്ണിന്റെ കുറവുണ്ട്. സാന്പത്തിക- വ്യവാസായിക മേഖലയിലെ മരവിപ്പാണ് ഇറക്കുമതി ചുരുങ്ങാൻ ഇടയാക്കിയത്. സാന്പത്തിക മരവിപ്പ് തുടർന്നാൽ അടുത്ത ഒരു വർഷക്കാലയളവിൽ ഇറക്കുമതി ഉയരില്ല. അതായതു ആഭ്യന്തര എണ്ണക്കുരുക്കൾക്ക് വിലസ്ഥിരത നിലനിർത്താനാവും. താങ്ങുവിലയെക്കാൾ ഉയർന്നാണ് കൊപ്ര വ്യാപാരം നടക്കുന്നത്.
കുരുമുളക്
കുരുമുളകിനു നേരിട്ട വിലത്തകർച്ചയ്ക്ക് തടയിടാൻ ഉത്പാദകരും സ്റ്റോക്കിസ്റ്റുകളും ചരക്കുനീക്കം നിയന്ത്രിച്ചത് അനുകൂല തരംഗത്തിന് അവസരമൊരുക്കുന്നു. നവരാത്രി അടുത്തതിനാൽ വിപണി ചൂടുപിടിക്കുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകൾ. ഇറക്കുമതി ലോബിയും ആഭ്യന്തര വില ഉയർത്താൻ ഉത്സാഹിക്കാം. വൻതോതിൽ വിദേശ മുളക് ഇറക്കുമതി നടത്തിയവർ ലാഭം ഉയർത്താൻ ആഭ്യന്തര വില വർധിപ്പിക്കാം.
രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5000 ഡോളറിൽ തുടരുന്നു. വിയെറ്റ്നാമും ഇന്തോനേഷ്യയും ടണ്ണിന് 2700 ഡോളറിനും ബ്രസീൽ ടണ്ണിന് 2500 ഡോളറിനും ശ്രീലങ്ക 3500 ഡോളറിനും ചരക്ക് വാഗ്ദാനം ചെയ്തു.
ഏലം
ഏലക്ക വിലയിൽ പുരോഗതിയില്ല. പ്രമുഖ ലേലകേന്ദ്രങ്ങളിൽ ചരക്കുവരവ് ഉയർന്നെങ്കിലും അതിനനുസൃതമായി വാങ്ങൽ താത്പര്യം വർധിച്ചില്ല. ഇതുമൂലം രണ്ടായിരം രൂപയ്ക്കു മുകളിൽ ഇടം കണ്ടെത്താൻ ഉത്പന്നം ക്ലേശിക്കുന്നു. ഇതിനിടെ കയറ്റുമതിക്ക് അനുയോജ്യമായ, വലിപ്പം കൂടിയ ഇനങ്ങൾക്കു ക്ഷാമം നേരിടുന്നതായും അറിയുന്നു. മുൻ മാസങ്ങളിൽ തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതു മൂലം പല തോട്ടങ്ങളിലും യഥാസമയം വളപ്രയോഗങ്ങൾ നടത്താത്തത് ഏലത്തിന്റെ വലിപ്പം കുറയാൻ ഇടയാക്കിയെന്നും ഒരു വിഭാഗം വിലയിരുത്തുന്നു. വിദേശ ഓർഡറുകൾ മുൻനിർത്തി കയറ്റുമതിക്കാർ ചരക്ക് ശേഖരിച്ചെങ്കിലും വില വർധിപ്പിക്കാൻ തയാറായില്ല. ലഭ്യത ഉയർന്നതിനാൽ പല ദിവസങ്ങളിലും ഒന്നും രണ്ടും ലേലം വീതം നടക്കുന്നുണ്ട്.
ചുക്ക്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ചുക്കിന് അന്വേഷണങ്ങളുണ്ടെങ്കിലും വില ഉയർന്നില്ല. ടെർമിനൽ മാർക്കറ്റിൽ ലഭ്യത കുറവാണ്. കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും രംഗത്തുണ്ട്. മീഡിയം ചുക്ക് 28,500ലും ബെസ്റ്റ് ചുക്ക് 30,000 രൂപയിലും നിലകൊണ്ടു.
ജാതിക്ക
ജാതിക്ക, ജാതിപത്രി, ജാതി ഫ്ളവർ തുടങ്ങിയവയ്ക്ക് ആവശ്യക്കാരുണ്ടെങ്കിലും വില സ്റ്റെഡിയാണ്. ഉത്സവ വേളയായതിനാൽ നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകൾ. ജാതിക്ക തൊണ്ടൻ 200‐ 220 രൂപ, തൊണ്ടില്ലാത്ത് 380‐ 400 രൂപ, ജാതിപത്രി 1000‐1100, ഫ്ളവർ 1300‐1700 രൂപ എന്നിങ്ങനെ വിപണനം നടന്നു.
റബർ
റബറിനെ ബാധിച്ച മരവിപ്പ് തുടരുന്നു. കൊച്ചിയിലും കോട്ടയത്തും ലഭ്യത കുറവാണെങ്കിലും കരുതലോടെയാണ് ടയർ ലോബി വിപണിയെ സമീപിക്കുന്നത്.
പല ഭാഗങ്ങളിലും രാത്രി മഴ നിലനിന്നതിനാൽ പുലർച്ചെ റബർ വെട്ടിന് തടസം നേരിട്ടിട്ടും നാലാം ഗ്രേഡ് റബർ 13,300ലും അഞ്ചാം ഗ്രേഡ് 12,200‐13,000 രൂപയിലും നിലകൊണ്ടു.
സ്വർണം
കേരളത്തിൽ സ്വർണ വില ഉയർന്നു. ആഭരണ കേന്ദ്രങ്ങളിൽ പവൻ 37,360 രൂപയിൽനിന്ന് 37,800 രൂപയായി, ഗ്രാമിന് വില 4725 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1929 ഡോളർ.
ഉത്സവദിനങ്ങളിലെ വെളിച്ചെണ്ണ വിൽപ്പനയെ ഉറ്റുനോക്കുകയാണ് കൊപ്രയാട്ടു വ്യവസായികൾ. കുരുമുളകിനെ ഉയർത്തിയെടുക്കാൻ കർഷകർ നടത്തുന്ന നീക്കം പ്രതീക്ഷ പകരുന്നു. വലിപ്പം കൂടിയ ഏലക്കയുടെ ലഭ്യത ചുരുങ്ങി, വളപ്രയോഗം കുറഞ്ഞതു തിരിച്ചടിയായി. ടയർ നിർമാതാക്കളിൽനിന്നുള്ള പിന്തുണ ഉറപ്പുവരുത്താനായില്ല, റബർ വിപണി തളർച്ചയിൽ. കേരളത്തിൽ സ്വർണ വില വർധിച്ചു.
നാളികേരം
നവരാത്രി ആഘോഷവേളയിലെ വിൽപ്പനയെ ഉറ്റുനോക്കുകയാണ് ദക്ഷിണേന്ത്യൻ കൊപ്രയാട്ടുവ്യവസായികൾ. ഉത്സവവേളയിൽ വെളിച്ചെണ്ണ വിൽപ്പന ഉയരുമെന്ന കണക്കുകൂട്ടലിലാണ് മില്ലുകാർ. ഗ്രാമീണ മേഖലകളിൽനിന്ന് ഉയർന്ന അളവിൽ പച്ചത്തേങ്ങ വിൽപ്പനയ്ക്ക് ഇറങ്ങി. ഇതിനിടെ കാങ്കയത്തെ മില്ലുകാർ കൊപ്ര സംഭരണത്തിൽ വരുത്തിയ നിയന്ത്രണങ്ങളെത്തുടർന്ന് അവിടെ നിരക്ക് വാരാവസാനം അൽപ്പം കുറഞ്ഞു. കേരളത്തിൽ കൊപ്രയ്ക്ക് ഡിമാൻഡുണ്ട്. കൊച്ചിയിൽ കൊപ്ര 11,345 ലും വെളിച്ചെണ്ണ 16,900ലും വ്യാപാരം നടന്നു.
വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ചുരുങ്ങിയത് ആഭ്യന്തര എണ്ണക്കുരുക്കളുടെ വിലക്കയറ്റത്തിനു വഴിതെളിച്ചു. 2019 നവംബർമുതൽ 2020 ഒക്ടോബർ വരെയുള്ള കാലയളവിൽ ഇറക്കുമതി 13.5 മില്യൻ ടണ്ണിൽ ഒതുങ്ങി. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് ഇറക്കുമതിയിൽ 1.5 മില്യൻ ടണ്ണിന്റെ കുറവുണ്ട്. സാന്പത്തിക- വ്യവാസായിക മേഖലയിലെ മരവിപ്പാണ് ഇറക്കുമതി ചുരുങ്ങാൻ ഇടയാക്കിയത്. സാന്പത്തിക മരവിപ്പ് തുടർന്നാൽ അടുത്ത ഒരു വർഷക്കാലയളവിൽ ഇറക്കുമതി ഉയരില്ല. അതായതു ആഭ്യന്തര എണ്ണക്കുരുക്കൾക്ക് വിലസ്ഥിരത നിലനിർത്താനാവും. താങ്ങുവിലയെക്കാൾ ഉയർന്നാണ് കൊപ്ര വ്യാപാരം നടക്കുന്നത്.
കുരുമുളക്
കുരുമുളകിനു നേരിട്ട വിലത്തകർച്ചയ്ക്ക് തടയിടാൻ ഉത്പാദകരും സ്റ്റോക്കിസ്റ്റുകളും ചരക്കുനീക്കം നിയന്ത്രിച്ചത് അനുകൂല തരംഗത്തിന് അവസരമൊരുക്കുന്നു. നവരാത്രി അടുത്തതിനാൽ വിപണി ചൂടുപിടിക്കുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകൾ. ഇറക്കുമതി ലോബിയും ആഭ്യന്തര വില ഉയർത്താൻ ഉത്സാഹിക്കാം. വൻതോതിൽ വിദേശ മുളക് ഇറക്കുമതി നടത്തിയവർ ലാഭം ഉയർത്താൻ ആഭ്യന്തര വില വർധിപ്പിക്കാം.
രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5000 ഡോളറിൽ തുടരുന്നു. വിയെറ്റ്നാമും ഇന്തോനേഷ്യയും ടണ്ണിന് 2700 ഡോളറിനും ബ്രസീൽ ടണ്ണിന് 2500 ഡോളറിനും ശ്രീലങ്ക 3500 ഡോളറിനും ചരക്ക് വാഗ്ദാനം ചെയ്തു.
ഏലം
ഏലക്ക വിലയിൽ പുരോഗതിയില്ല. പ്രമുഖ ലേലകേന്ദ്രങ്ങളിൽ ചരക്കുവരവ് ഉയർന്നെങ്കിലും അതിനനുസൃതമായി വാങ്ങൽ താത്പര്യം വർധിച്ചില്ല. ഇതുമൂലം രണ്ടായിരം രൂപയ്ക്കു മുകളിൽ ഇടം കണ്ടെത്താൻ ഉത്പന്നം ക്ലേശിക്കുന്നു. ഇതിനിടെ കയറ്റുമതിക്ക് അനുയോജ്യമായ, വലിപ്പം കൂടിയ ഇനങ്ങൾക്കു ക്ഷാമം നേരിടുന്നതായും അറിയുന്നു. മുൻ മാസങ്ങളിൽ തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതു മൂലം പല തോട്ടങ്ങളിലും യഥാസമയം വളപ്രയോഗങ്ങൾ നടത്താത്തത് ഏലത്തിന്റെ വലിപ്പം കുറയാൻ ഇടയാക്കിയെന്നും ഒരു വിഭാഗം വിലയിരുത്തുന്നു. വിദേശ ഓർഡറുകൾ മുൻനിർത്തി കയറ്റുമതിക്കാർ ചരക്ക് ശേഖരിച്ചെങ്കിലും വില വർധിപ്പിക്കാൻ തയാറായില്ല. ലഭ്യത ഉയർന്നതിനാൽ പല ദിവസങ്ങളിലും ഒന്നും രണ്ടും ലേലം വീതം നടക്കുന്നുണ്ട്.
ചുക്ക്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ചുക്കിന് അന്വേഷണങ്ങളുണ്ടെങ്കിലും വില ഉയർന്നില്ല. ടെർമിനൽ മാർക്കറ്റിൽ ലഭ്യത കുറവാണ്. കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും രംഗത്തുണ്ട്. മീഡിയം ചുക്ക് 28,500ലും ബെസ്റ്റ് ചുക്ക് 30,000 രൂപയിലും നിലകൊണ്ടു.
ജാതിക്ക
ജാതിക്ക, ജാതിപത്രി, ജാതി ഫ്ളവർ തുടങ്ങിയവയ്ക്ക് ആവശ്യക്കാരുണ്ടെങ്കിലും വില സ്റ്റെഡിയാണ്. ഉത്സവ വേളയായതിനാൽ നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകൾ. ജാതിക്ക തൊണ്ടൻ 200‐ 220 രൂപ, തൊണ്ടില്ലാത്ത് 380‐ 400 രൂപ, ജാതിപത്രി 1000‐1100, ഫ്ളവർ 1300‐1700 രൂപ എന്നിങ്ങനെ വിപണനം നടന്നു.
റബർ
റബറിനെ ബാധിച്ച മരവിപ്പ് തുടരുന്നു. കൊച്ചിയിലും കോട്ടയത്തും ലഭ്യത കുറവാണെങ്കിലും കരുതലോടെയാണ് ടയർ ലോബി വിപണിയെ സമീപിക്കുന്നത്.
പല ഭാഗങ്ങളിലും രാത്രി മഴ നിലനിന്നതിനാൽ പുലർച്ചെ റബർ വെട്ടിന് തടസം നേരിട്ടിട്ടും നാലാം ഗ്രേഡ് റബർ 13,300ലും അഞ്ചാം ഗ്രേഡ് 12,200‐13,000 രൂപയിലും നിലകൊണ്ടു.
സ്വർണം
കേരളത്തിൽ സ്വർണ വില ഉയർന്നു. ആഭരണ കേന്ദ്രങ്ങളിൽ പവൻ 37,360 രൂപയിൽനിന്ന് 37,800 രൂപയായി, ഗ്രാമിന് വില 4725 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1929 ഡോളർ.