മുംബൈ: രാജ്യത്ത് ലോക്ക് ഡൗണിനെത്തുടർന്ന് ഗണ്യമായി താണുപോയ ജിഎസ്ടി വരുമാനത്തിൽ വർധന. സെപ്റ്റംബറിൽ മൊത്ത ജിഎസ്ടി വരുമാനം 95,480 കോടിയായാണ് ഉയർന്നത്.
കഴിഞ്ഞവർഷം ഇതേ മാസത്തിൽ ലഭിച്ചതിനേക്കാൾ നാലു ശതമാനം കൂടുതലാണിത്. കേന്ദ്ര ജിഎസ്ടി ഇനത്തിൽ 17,741 കോടിയും സംസ്ഥാന ജിഎസ്ടി ഇനത്തിൽ 23,131 കോടിയും സംയോജിത ജിഎസ്ടി ഇനത്തിൽ 47,484 കോടിയുമാണ് ലഭിച്ചത്. സെസ് ഇനത്തിൽ ലഭിച്ചത് 7124 കോടി.
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട മാർച്ച് മുതലുളള മാസങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വരുമാനം കിട്ടിയതും സെപ്റ്റംബറിലാണ്. ജൂലൈയിൽ 87,422 കോടിയും ഓഗസ്റ്റിൽ 86,449 കോടിയുമായിരുന്നു മൊത്ത ജിഎസ്ടി വരുമാനം. രാജ്യത്തെ ബിസിനസ് സാഹചര്യം മെച്ചപ്പെടുന്നതിന്റെ സൂചനയാണ് ജിഎസ്ടി വരുമാനത്തിലെ വർധനയെന്നു ധനമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞവർഷം ഇതേ മാസത്തിൽ ലഭിച്ചതിനേക്കാൾ നാലു ശതമാനം കൂടുതലാണിത്. കേന്ദ്ര ജിഎസ്ടി ഇനത്തിൽ 17,741 കോടിയും സംസ്ഥാന ജിഎസ്ടി ഇനത്തിൽ 23,131 കോടിയും സംയോജിത ജിഎസ്ടി ഇനത്തിൽ 47,484 കോടിയുമാണ് ലഭിച്ചത്. സെസ് ഇനത്തിൽ ലഭിച്ചത് 7124 കോടി.
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട മാർച്ച് മുതലുളള മാസങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വരുമാനം കിട്ടിയതും സെപ്റ്റംബറിലാണ്. ജൂലൈയിൽ 87,422 കോടിയും ഓഗസ്റ്റിൽ 86,449 കോടിയുമായിരുന്നു മൊത്ത ജിഎസ്ടി വരുമാനം. രാജ്യത്തെ ബിസിനസ് സാഹചര്യം മെച്ചപ്പെടുന്നതിന്റെ സൂചനയാണ് ജിഎസ്ടി വരുമാനത്തിലെ വർധനയെന്നു ധനമന്ത്രാലയം അറിയിച്ചു.