മുംബൈ: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി കോന്പൻസേഷൻ സെസ് കേന്ദ്രം വകമാറ്റി ചെലവഴിച്ചെന്ന കണ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി)കണ്ടെത്തൽ നിരാകരിച്ച് കേന്ദ്ര ധനമന്ത്രാലയം.
2017-18ലെയും 2018-19ലെയും ജിഎസ്ടി കോന്പൻസേഷൻ ഇനത്തിൽ സംസ്ഥാനങ്ങൾക്കു നൽകാനുള്ള മുഴുവൻ കുടിശികയും നൽകിയെന്നും വരവ്-ചെലവ് കണക്കുകൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായി നിശ്ചിത തുക സഞ്ചിത നിധിയിൽ (സിഎഫ്എെ) സൂക്ഷിച്ചതിനെ വകമാറ്റലായി കണക്കാക്കാനാകില്ലെന്നും ധനമന്ത്രാലയം അറിയിച്ചു. 2019-20ൽ 95,444 കോടിയാണ് സെസ് ഇനത്തിൽ ലഭിച്ചത്. എന്നാൽ ഇതേ വർഷത്തെ ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്കു നൽകിയത് 19,65,302 കോടി രൂപയാണ്. മുന്പ് നൽകാനുള്ള കുടിശികയും ചേർത്താണ് കൂടുതൽ പണം സംസ്ഥാനങ്ങൾക്കു നൽകിയതെന്നും ധനമന്ത്രാലയം കൂട്ടിച്ചേർത്തു.
2017-18ലെയും 2018-19ലെയും ജിഎസ്ടി കോന്പൻസേഷൻ ഇനത്തിൽ സംസ്ഥാനങ്ങൾക്കു നൽകാനുള്ള മുഴുവൻ കുടിശികയും നൽകിയെന്നും വരവ്-ചെലവ് കണക്കുകൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായി നിശ്ചിത തുക സഞ്ചിത നിധിയിൽ (സിഎഫ്എെ) സൂക്ഷിച്ചതിനെ വകമാറ്റലായി കണക്കാക്കാനാകില്ലെന്നും ധനമന്ത്രാലയം അറിയിച്ചു. 2019-20ൽ 95,444 കോടിയാണ് സെസ് ഇനത്തിൽ ലഭിച്ചത്. എന്നാൽ ഇതേ വർഷത്തെ ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്കു നൽകിയത് 19,65,302 കോടി രൂപയാണ്. മുന്പ് നൽകാനുള്ള കുടിശികയും ചേർത്താണ് കൂടുതൽ പണം സംസ്ഥാനങ്ങൾക്കു നൽകിയതെന്നും ധനമന്ത്രാലയം കൂട്ടിച്ചേർത്തു.