മുംബൈ: ആഗോള വിൽപന സമ്മർദത്തെത്തുടർന്ന് തുടർച്ചയായി ആറാം ദിവസത്തിലും ഓഹരിവിപണിയിൽ നഷ്ടക്കിതപ്പ്. ബിഎസ്ഇ സെൻസെക്സ് 1,114.82 പോയിന്റ താണ് 36,553.60 ലും എൻഎസ്ഇ നിഫ്റ്റി 326.30 പോയിന്റി ഇടിഞ്ഞ് 10,805.55 ലുമാണ് ക്ലോസ് ചെയ്തത്. സെൻസെക്സിനെ പ്രധാനമായും പിന്നോട്ടു വലിച്ചത് ഐടി, ബാങ്കിംഗ് ഓഹരികളാണ്.
ഇൻഫോസിസ് ആണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നെഗറ്റീവ് പോയിന്റ് സംഭാവന ചെയതത്; 150.04. ആർഐഎൽ (143.34), ടിസിഎസ് (130.68), ഐസിഐസിഐ ബാങ്ക്(100.53), എച്ച്ഡിഎഫ്സി ബാങ്ക്(65.67) എന്നിങ്ങനെയാണ് മറ്റു കന്പനികളുടെ പങ്ക്.
ഓഹരിവിലയിടിവിനെത്തുടർന്ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത വിവിധ കന്പനികളുടെ വിപണി മൂല്യം ഇടിഞ്ഞു. ഇതോടെ ഇന്നലെ നിക്ഷേപകർക്ക് 3.91 ലക്ഷം കോടിയുടെ നഷ്ടമുണ്ടായി. ആറു ദിവസംകൊണ്ട് നിക്ഷേപകർക്കു പോയതാകട്ടെ 11.31 ലക്ഷം കോടി രൂപയും. ഈ മാസം 16 മുതൽ സെൻസെക്സിൽ നഷ്ടമായത് 2749.25 പോയിന്റാണ്.
അതേസമയം, ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 32 പൈസ ഇടിഞ്ഞ് 73.89 രൂപയായി.
യൂറോപ്പിൽ വീണ്ടും ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ കാലത്തേക്ക് വൈറസ് ആക്രമണം തുടരുമെന്നുമുള്ള മുന്നറിയിപ്പുകളുമാണ് വിപണിയുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നത്.
ഇൻഫോസിസ് ആണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നെഗറ്റീവ് പോയിന്റ് സംഭാവന ചെയതത്; 150.04. ആർഐഎൽ (143.34), ടിസിഎസ് (130.68), ഐസിഐസിഐ ബാങ്ക്(100.53), എച്ച്ഡിഎഫ്സി ബാങ്ക്(65.67) എന്നിങ്ങനെയാണ് മറ്റു കന്പനികളുടെ പങ്ക്.
ഓഹരിവിലയിടിവിനെത്തുടർന്ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത വിവിധ കന്പനികളുടെ വിപണി മൂല്യം ഇടിഞ്ഞു. ഇതോടെ ഇന്നലെ നിക്ഷേപകർക്ക് 3.91 ലക്ഷം കോടിയുടെ നഷ്ടമുണ്ടായി. ആറു ദിവസംകൊണ്ട് നിക്ഷേപകർക്കു പോയതാകട്ടെ 11.31 ലക്ഷം കോടി രൂപയും. ഈ മാസം 16 മുതൽ സെൻസെക്സിൽ നഷ്ടമായത് 2749.25 പോയിന്റാണ്.
അതേസമയം, ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 32 പൈസ ഇടിഞ്ഞ് 73.89 രൂപയായി.
യൂറോപ്പിൽ വീണ്ടും ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ കാലത്തേക്ക് വൈറസ് ആക്രമണം തുടരുമെന്നുമുള്ള മുന്നറിയിപ്പുകളുമാണ് വിപണിയുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നത്.