മുംബൈ: ആഗോള വില്പന സമ്മർദത്തിൽ വലഞ്ഞ് രാജ്യത്തെ ഓഹരിവിപണി. സെൻസെക്സ് 811.68 പോയിന്റ് താണ് 38,034.14 ലും നിഫ്റ്റി 254.40 പോയിന്റ് നഷ്ടത്തിൽ 11,250.55 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്.
ഇൻഡസ് ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, ടാറ്റാ സ്റ്റീൽ, ഐസി ഐസിഎെ ബാങ്ക്, എം ആൻഡ് എം, മാരുതി സുസുക്കി, ആക്സിസ് ബാങ്ക് എന്നീ കന്പനികൾക്കു നഷ്ട ദിവസമായിരുന്നു ഇന്നലെ. അതേസമയം കൊട്ടക് ബാങ്ക്, ടിസിഎസ്, ഇൻഫോസിസ് എന്നീ കന്പനികൾ, പ്രതിസന്ധികൾക്കിടയിലും നേട്ടമുണ്ടാക്കി.
യുറോപ്പിലും മറ്റും കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിലുണ്ടായ വില്പനസമ്മർദമാണ് ഓഹരിവിപണിയെ പ്രധാനമായും പിന്നോട്ടട്ടിച്ചത്. ഇതോടൊപ്പം ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നതും ഇന്ത്യ- ചൈന സംഘർഷവും വിപണിയെ ബാധിച്ചു. ഫാം ബില്ലിനെ സംബന്ധിച്ച് സർക്കാരും പ്രതിപക്ഷവും തമ്മിലുണ്ടായ പോരും നിക്ഷേപകരെ ആശങ്കാകുലരാക്കിയെന്നാണ് വിലയിരുത്തൽ.
ഓഹരിവിലിയിടിവിനേത്തുടർന്ന് കന്പനികളുടെയും വിപണിമൂല്യത്തിൽ ആകെ 1,54,76,979.16 രൂപയുടെ ഇടിവുണ്ടായി. ഇതോടെ നിക്ഷേപകർക്ക് 4.58 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
ഇൻഡസ് ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, ടാറ്റാ സ്റ്റീൽ, ഐസി ഐസിഎെ ബാങ്ക്, എം ആൻഡ് എം, മാരുതി സുസുക്കി, ആക്സിസ് ബാങ്ക് എന്നീ കന്പനികൾക്കു നഷ്ട ദിവസമായിരുന്നു ഇന്നലെ. അതേസമയം കൊട്ടക് ബാങ്ക്, ടിസിഎസ്, ഇൻഫോസിസ് എന്നീ കന്പനികൾ, പ്രതിസന്ധികൾക്കിടയിലും നേട്ടമുണ്ടാക്കി.
യുറോപ്പിലും മറ്റും കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിലുണ്ടായ വില്പനസമ്മർദമാണ് ഓഹരിവിപണിയെ പ്രധാനമായും പിന്നോട്ടട്ടിച്ചത്. ഇതോടൊപ്പം ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നതും ഇന്ത്യ- ചൈന സംഘർഷവും വിപണിയെ ബാധിച്ചു. ഫാം ബില്ലിനെ സംബന്ധിച്ച് സർക്കാരും പ്രതിപക്ഷവും തമ്മിലുണ്ടായ പോരും നിക്ഷേപകരെ ആശങ്കാകുലരാക്കിയെന്നാണ് വിലയിരുത്തൽ.
ഓഹരിവിലിയിടിവിനേത്തുടർന്ന് കന്പനികളുടെയും വിപണിമൂല്യത്തിൽ ആകെ 1,54,76,979.16 രൂപയുടെ ഇടിവുണ്ടായി. ഇതോടെ നിക്ഷേപകർക്ക് 4.58 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.