ഓഹരി അവലോകനം / സോണിയ ഭാനു
മുംബൈ: സാങ്കേതിക തിരുത്തലുകൾക്ക് ശേഷം കൂടുതൽ കരുത്തിനുളള ശ്രമത്തിലാണ് ഇന്ത്യൻ മാർക്കറ്റ്. വിദേശ നിക്ഷേപകരുടെ ശക്തമായ പിൻതുണയിൽ പിന്നിട്ടവാരം സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനം ഉയർന്നു. ബോംബെ സുചിക 497 പോയിൻറ്റും നിഫ്റ്റി 130 പോയിൻറ്റും നേട്ടത്തിലാണ്.
വിദേശ വാർത്തകൾക്ക് ഈ വാരം പ്രാധാന്യം നൽക്കാൻ ഫണ്ടുകൾ ശ്രമിക്കും. യു എസ് ഫെഡ് റിസർവ് രണ്ട് ദിവസം നീളുന്ന വായ്പ്പാ അവലോകന യോഗത്തിന് ഇന്ന് തുടക്കം കുറിക്കും. പലിശ നിരക്കിൽ മാറ്റങ്ങൾ വരുത്താൻ ഇടയില്ല. കഴിഞ്ഞ ദിവസം യുറോപ്യൻ കേന്ദ്ര ബാങ്ക് യോഗം ചേർന്നങ്കിലും അവിടെ പലിശയിൽ മാറ്റമില്ല.
വിനിമയ വിപണിയിലെ ചലനങ്ങൾക്ക് ഓപ്പറേറ്റർമാരെ കൂടുതലായി സ്വാധീനിക്കാം. പോയവാരം രൂപയുടെ മൂല്യം 73.14 ൽ നിന്ന് 73.43 ലേയ്ക്ക് ഇടിഞ്ഞു. ഈവാരം രൂപ 72.99‐74.12 റേഞ്ചിൽ സഞ്ചരിക്കും. ക്രൂഡ് ഓയിൽ വില ചാഞ്ചാടി. ഉത്പാദനം കുറഞ്ഞങ്കിലും വിൽപ്പനതോത് ഒപ്പെക്കിന്റെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ല. പല രാജ്യങ്ങളിലും എണ്ണയ്ക്ക് ഡിമാന്റ് മങ്ങിയത് വിലയിൽ സമ്മർദമുളവാക്കിതോടെ 41.73 ഡോളറിൽ നിന്ന് 36.50 വരെ ഇടിഞ്ഞ ശേഷം 37.29 ഡോളറിലാണ്. താൽക്കാലിമായി 34 ഡോളറിലും 32 ഡോളറിലും താങ്ങുണ്ടെങ്കിലും സാങ്കേതിക വശങ്ങൾ ദുർബലാവസ്ഥയിലാണ്.
നിഫ്റ്റി സെപ്റ്റംബർ സീരീസ് സെറ്റിൽമെന്റ് അടുത്ത വ്യാഴാഴ്ചയാണ്. എട്ട് പ്രവർത്തി ദിനങ്ങൾ മാത്രം ശേഷിക്കുന്നുള്ളു. നിഫ്റ്റി പിന്നിട്ടവാരം 11,333 ൽ നിന്ന് 11,185 വരെ ഇടിഞ്ഞങ്കിലും 11,159 ലെ സപ്പോർട്ട് നിലനിർത്തിയത് മുന്നേറ്റത്തിന് ശക്തിപകരുന്നു. വാരാന്ത്യം 11,464 പോയിൻറ്റിൽ നിലകൊള്ളുന്ന നിഫ്റ്റി 11,576 ലെ പ്രതിരോധം തകർത്താൽ 11,688 ലേയ്ക്കും തുടർന്ന് 11,967 ലേയ്ക്കും ഉയരാൻ ശ്രമം നടത്താം. വിപണി തിരുത്തലിന് തുനിഞ്ഞാൽ 11,268 ലും 11,072 പോയിൻറ്റിലും താങ്ങുണ്ട്. നിഫ്റ്റിയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെന്റ്, പാരാബോളിക്ക് എസ് ഏ ആർ എന്നിവ സെല്ലിംഗ് മൂഡിലാണ്.
ബോംബെ സെൻസെക്സ് ഒരിക്കൽ കൂടി 40,000 പോയിന്റിലേയ്ക്ക് ഉയരാൻ ശ്രമത്തിലാണ്. ആഗസ്റ്റ് രണ്ടാം പാദത്തിൽ 40,010 വരെ ഉയർന്ന് ഇടപാടുകൾ നടന്നത് ബുൾ തരംഗം വീണ്ടും അലയടിക്കുമെന്ന പ്രതീക്ഷകൾക്ക് നിറം പകരുന്നു. പിന്നിട്ടവാരം 38,357 ൽ നിന്ന് 37,935 പോയിൻറ്റിലേയ്ക്ക് താഴ്ന്നപ്പോൾ ബൂചിപ്പ് ഓഹരികളിൽ അലയടിച്ച നിക്ഷേപ താൽപര്യം സൂചികയെ 38,978 വരെ കയറിയ ശേഷം 38,854 ൽ ക്ലോസിംഗ്് നടന്നു.
മുംബൈ: സാങ്കേതിക തിരുത്തലുകൾക്ക് ശേഷം കൂടുതൽ കരുത്തിനുളള ശ്രമത്തിലാണ് ഇന്ത്യൻ മാർക്കറ്റ്. വിദേശ നിക്ഷേപകരുടെ ശക്തമായ പിൻതുണയിൽ പിന്നിട്ടവാരം സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനം ഉയർന്നു. ബോംബെ സുചിക 497 പോയിൻറ്റും നിഫ്റ്റി 130 പോയിൻറ്റും നേട്ടത്തിലാണ്.
വിദേശ വാർത്തകൾക്ക് ഈ വാരം പ്രാധാന്യം നൽക്കാൻ ഫണ്ടുകൾ ശ്രമിക്കും. യു എസ് ഫെഡ് റിസർവ് രണ്ട് ദിവസം നീളുന്ന വായ്പ്പാ അവലോകന യോഗത്തിന് ഇന്ന് തുടക്കം കുറിക്കും. പലിശ നിരക്കിൽ മാറ്റങ്ങൾ വരുത്താൻ ഇടയില്ല. കഴിഞ്ഞ ദിവസം യുറോപ്യൻ കേന്ദ്ര ബാങ്ക് യോഗം ചേർന്നങ്കിലും അവിടെ പലിശയിൽ മാറ്റമില്ല.
വിനിമയ വിപണിയിലെ ചലനങ്ങൾക്ക് ഓപ്പറേറ്റർമാരെ കൂടുതലായി സ്വാധീനിക്കാം. പോയവാരം രൂപയുടെ മൂല്യം 73.14 ൽ നിന്ന് 73.43 ലേയ്ക്ക് ഇടിഞ്ഞു. ഈവാരം രൂപ 72.99‐74.12 റേഞ്ചിൽ സഞ്ചരിക്കും. ക്രൂഡ് ഓയിൽ വില ചാഞ്ചാടി. ഉത്പാദനം കുറഞ്ഞങ്കിലും വിൽപ്പനതോത് ഒപ്പെക്കിന്റെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ല. പല രാജ്യങ്ങളിലും എണ്ണയ്ക്ക് ഡിമാന്റ് മങ്ങിയത് വിലയിൽ സമ്മർദമുളവാക്കിതോടെ 41.73 ഡോളറിൽ നിന്ന് 36.50 വരെ ഇടിഞ്ഞ ശേഷം 37.29 ഡോളറിലാണ്. താൽക്കാലിമായി 34 ഡോളറിലും 32 ഡോളറിലും താങ്ങുണ്ടെങ്കിലും സാങ്കേതിക വശങ്ങൾ ദുർബലാവസ്ഥയിലാണ്.
നിഫ്റ്റി സെപ്റ്റംബർ സീരീസ് സെറ്റിൽമെന്റ് അടുത്ത വ്യാഴാഴ്ചയാണ്. എട്ട് പ്രവർത്തി ദിനങ്ങൾ മാത്രം ശേഷിക്കുന്നുള്ളു. നിഫ്റ്റി പിന്നിട്ടവാരം 11,333 ൽ നിന്ന് 11,185 വരെ ഇടിഞ്ഞങ്കിലും 11,159 ലെ സപ്പോർട്ട് നിലനിർത്തിയത് മുന്നേറ്റത്തിന് ശക്തിപകരുന്നു. വാരാന്ത്യം 11,464 പോയിൻറ്റിൽ നിലകൊള്ളുന്ന നിഫ്റ്റി 11,576 ലെ പ്രതിരോധം തകർത്താൽ 11,688 ലേയ്ക്കും തുടർന്ന് 11,967 ലേയ്ക്കും ഉയരാൻ ശ്രമം നടത്താം. വിപണി തിരുത്തലിന് തുനിഞ്ഞാൽ 11,268 ലും 11,072 പോയിൻറ്റിലും താങ്ങുണ്ട്. നിഫ്റ്റിയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെന്റ്, പാരാബോളിക്ക് എസ് ഏ ആർ എന്നിവ സെല്ലിംഗ് മൂഡിലാണ്.
ബോംബെ സെൻസെക്സ് ഒരിക്കൽ കൂടി 40,000 പോയിന്റിലേയ്ക്ക് ഉയരാൻ ശ്രമത്തിലാണ്. ആഗസ്റ്റ് രണ്ടാം പാദത്തിൽ 40,010 വരെ ഉയർന്ന് ഇടപാടുകൾ നടന്നത് ബുൾ തരംഗം വീണ്ടും അലയടിക്കുമെന്ന പ്രതീക്ഷകൾക്ക് നിറം പകരുന്നു. പിന്നിട്ടവാരം 38,357 ൽ നിന്ന് 37,935 പോയിൻറ്റിലേയ്ക്ക് താഴ്ന്നപ്പോൾ ബൂചിപ്പ് ഓഹരികളിൽ അലയടിച്ച നിക്ഷേപ താൽപര്യം സൂചികയെ 38,978 വരെ കയറിയ ശേഷം 38,854 ൽ ക്ലോസിംഗ്് നടന്നു.