മുംബൈ: വിദേശ നിക്ഷേപങ്ങളുടെ പിൻബലത്തിൽ വിപണിയിൽ പുതുചരിത്രം കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ). 20,000 കോടി യുഎസ് ഡോളർ (200 ബില്യണ്‍ യുഎസ് ഡോളർ) വിപണിമൂല്യം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ കന്പനി എന്ന റിക്കാർഡ് ആണ് മുകേഷ് അംബാനി സാരഥ്യം വഹിക്കുന്ന ആർഐഎൽ സ്വന്തമാക്കിയത്. ഇന്നലെ വ്യാപാരവേളയിൽ ആർഐഎൽ ഓഹരിവില റിക്കാർഡ് ഉയരമായ 2343.90 രൂപയിലെത്തിയതാണു കന്പനിക്കു നേട്ടമായത്.
റിലയൻസിന്റെ റീട്ടെയ്ൽ വിഭാഗത്തിൽ അമേരിക്കൻ കന്പനി സിൽവർ ലേക്ക് 7500 കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചതും കെകെആർ, പിഐഎഫ്, മുബാദല ഇൻവെസ്റ്റ്മെന്റ്, അബുദാബി ഇൻവെസ്റ്റ്മെന്റ് അഥോറിറ്റി തുടങ്ങിയ കന്പനികൾ പണംമുടക്കാൻ സന്നദ്ധത അറിയിച്ചതുമാണു റിലയൻസിന്റെ ഓഹരിവില ഉയർത്തിയത്. ക്ലോസിംഗിൽ ആർഐഎൽ ഓഹരിവില 2314.65 രൂപയിലെത്തിയിരുന്നു.
അമേരിക്കൻ ഇ-കൊമേഴ്സ് വന്പൻ ആമസോണിന് 2000 കോടി യുഎസ് ഡോളറിന്റെ ഓഹരിപങ്കാളിത്തം നൽകാൻ റിലയൻസ് സന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
റിലയൻസിന്റെ റീട്ടെയ്ൽ വിഭാഗത്തിൽ അമേരിക്കൻ കന്പനി സിൽവർ ലേക്ക് 7500 കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചതും കെകെആർ, പിഐഎഫ്, മുബാദല ഇൻവെസ്റ്റ്മെന്റ്, അബുദാബി ഇൻവെസ്റ്റ്മെന്റ് അഥോറിറ്റി തുടങ്ങിയ കന്പനികൾ പണംമുടക്കാൻ സന്നദ്ധത അറിയിച്ചതുമാണു റിലയൻസിന്റെ ഓഹരിവില ഉയർത്തിയത്. ക്ലോസിംഗിൽ ആർഐഎൽ ഓഹരിവില 2314.65 രൂപയിലെത്തിയിരുന്നു.
അമേരിക്കൻ ഇ-കൊമേഴ്സ് വന്പൻ ആമസോണിന് 2000 കോടി യുഎസ് ഡോളറിന്റെ ഓഹരിപങ്കാളിത്തം നൽകാൻ റിലയൻസ് സന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.