ന്യൂഡൽഹി: കോവിഡ് പ്രത്യാഘാതം നിക്ഷേപവരുമാനത്തെ ബാധിച്ചതിനാൽ തൊഴിലാളികളുടെ പിഎഫ് പലിശ രണ്ടു ഘട്ടമായി നൽകാൻ തീരുമാനം. ആദ്യഘട്ടത്തിൽ 8.15 ശതമാനം പലിശ ഉടനും രണ്ടാംഘട്ടത്തിൽ 0.35 ശതമാനം പലിശ ഡിസംബറിലും നിക്ഷേപിക്കും. പലിശ നിരക്ക് കുറയ്ക്കാൻ സമ്മർദമുണ്ടായിരുന്നു. എന്നാൽ, 8.5 ശതമാനം പലിശ എന്നതിൽ നിന്നു മാറ്റം വരുത്തേണ്ടെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് തീരുമാനിച്ചത്.