മുംബൈ: കേന്ദ്രസർക്കാരിന് 57,128 കോടി രൂപ ലാഭവിഹിതമായി(2019-20) നൽകുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഎെ). ആകസ്മിക നഷ്ടസാധ്യതാ വിഹിതം (സിആർബി) 5.5 ശതമാനമായി നിലനിർത്തുമെന്നും ആർബിഐ അറിയിച്ചു. ആർബിഎെ ഗവർണർ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്രബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ആർബിഐയിൽനിന്നും മറ്റു പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിൽനിന്നുമുള്ള ലാഭവിഹിതമായി 60,000 കോടി രൂപ കേന്ദ്രസർക്കാർ നേരത്തെ ബജറ്റിൽ വകയിരുത്തിയിരുന്നതാണ്. കോവിഡ് വ്യാപനമുൾപ്പെടെയുള്ള പ്രതിസന്ധികളെത്തുടർന്ന് രാജ്യത്ത് നികുതി വരുമാനം ഗണ്യമായി കുറയുകയും ധനക്കമ്മി ബജറ്റ് പ്രതീക്ഷയുടെ 83.2 ശതമാനമാകുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം 1.76 ലക്ഷം കോടി രൂപയാണു ലാഭവിഹിതമായി ആർബിഐ കേന്ദ്രസർക്കാരിനു നൽകിയത്.
ആർബിഐയിൽനിന്നും മറ്റു പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിൽനിന്നുമുള്ള ലാഭവിഹിതമായി 60,000 കോടി രൂപ കേന്ദ്രസർക്കാർ നേരത്തെ ബജറ്റിൽ വകയിരുത്തിയിരുന്നതാണ്. കോവിഡ് വ്യാപനമുൾപ്പെടെയുള്ള പ്രതിസന്ധികളെത്തുടർന്ന് രാജ്യത്ത് നികുതി വരുമാനം ഗണ്യമായി കുറയുകയും ധനക്കമ്മി ബജറ്റ് പ്രതീക്ഷയുടെ 83.2 ശതമാനമാകുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം 1.76 ലക്ഷം കോടി രൂപയാണു ലാഭവിഹിതമായി ആർബിഐ കേന്ദ്രസർക്കാരിനു നൽകിയത്.