മുംബൈ: രാജ്യത്തെ കയറ്റുമതി- ഇറക്കുമതി മേഖലകളിലെ മുരടിപ്പ് തുടരുന്നു. ജൂലൈയിൽ കയറ്റുമതി 10.21 ശതമാനം ഇടിഞ്ഞ് 2364 കോടി ഡോളർ ആയി. ഇറക്കുമതിയിലെ ഇടിവ് 28.4 ശതമാനമാണ്. ഇതോടെ ജൂലൈയിലെ വ്യാപാരക്കമ്മി 483 കോടി ഡോളർ ആയി. ജൂണിൽ 18 വർഷത്തിനുശേഷം ആദ്യമായി രാജ്യത്ത് വ്യാപാരമിച്ചം രേഖപ്പെടുത്തിയിരുന്നു.
അതേസമയം മുൻമാസങ്ങളെ അപേക്ഷിച്ച് രാജ്യത്തെ വ്യാപാരരംഗം മെച്ചപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട 30 ഇനങ്ങളിൽ 16ന്റെയും കയറ്റുമതിയിൽ ജൂലൈയിൽ വർധനയാണുള്ളത്. എണ്ണ ഇറക്കുമതി 31.97 ശതമാനം ഇടിഞ്ഞു. എന്നാൽ വില വർധനയ്ക്കിടെയിലും സ്വർണ ഇറക്കുമതിയിൽ 4.17 ശതമാനം വർധനയുണ്ട്.
അതേസമയം മുൻമാസങ്ങളെ അപേക്ഷിച്ച് രാജ്യത്തെ വ്യാപാരരംഗം മെച്ചപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട 30 ഇനങ്ങളിൽ 16ന്റെയും കയറ്റുമതിയിൽ ജൂലൈയിൽ വർധനയാണുള്ളത്. എണ്ണ ഇറക്കുമതി 31.97 ശതമാനം ഇടിഞ്ഞു. എന്നാൽ വില വർധനയ്ക്കിടെയിലും സ്വർണ ഇറക്കുമതിയിൽ 4.17 ശതമാനം വർധനയുണ്ട്.