നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി(സിയാൽ) ഈ വർഷം 120 കോടി രൂപ ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി നൽകും. 27 ശതമാനം ലാഭവിഹിതം കൊടുക്കുന്നതിനാണു ഡയറക്ടർ ബോർഡ് തീരുമാനിച്ചിട്ടുള്ളത്.
2003-04 സാമ്പത്തിക വർഷം മുതൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി തുടർച്ചയായി ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകുന്നുണ്ട്.
2019-20 സാമ്പത്തിക വർഷത്തെ ലാഭവിഹിതംകൂടി ലഭിച്ചുകഴിയുമ്പോൾ ഓഹരി ഉടമകൾക്ക് നിക്ഷേപിച്ചിട്ടുള്ള മൂലധനത്തിന്റെ 282 ശതമാനം ലഭവിഹിതമായി തിരിച്ചു കിട്ടും.
ഈ കാലയളവിൽ ഓഹരി ഉടമകൾക്ക് ഇത്രയും ലാഭവിഹിതം കൊടുത്തിട്ടുള്ള കമ്പനികൾ സംസ്ഥാനത്തുതന്നെ അപൂർവമാണ്.
19500 ഓഹരി ഉടമകളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിക്ക് ഉള്ളത്.
ഏറ്റവും വലിയ ഓഹരി ഉടമയായ സംസ്ഥാന സർക്കാരിന് 34 കോടി രൂപയാണ് ഈ വർഷം ലാഭവിഹിതമായി ലഭിക്കുക.
കൊച്ചി അന്താരാഷ്്ട്രവിമാനത്താവള കമ്പനിയുടെ അഞ്ച് എൻആർഐ ഡയറക്ടർമാർക്ക് മൊത്തം 30 കോടി രൂപ ലാഭവിഹിതമായി ലഭിക്കും.
2003-04 സാമ്പത്തിക വർഷം മുതൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി തുടർച്ചയായി ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകുന്നുണ്ട്.
2019-20 സാമ്പത്തിക വർഷത്തെ ലാഭവിഹിതംകൂടി ലഭിച്ചുകഴിയുമ്പോൾ ഓഹരി ഉടമകൾക്ക് നിക്ഷേപിച്ചിട്ടുള്ള മൂലധനത്തിന്റെ 282 ശതമാനം ലഭവിഹിതമായി തിരിച്ചു കിട്ടും.
ഈ കാലയളവിൽ ഓഹരി ഉടമകൾക്ക് ഇത്രയും ലാഭവിഹിതം കൊടുത്തിട്ടുള്ള കമ്പനികൾ സംസ്ഥാനത്തുതന്നെ അപൂർവമാണ്.
19500 ഓഹരി ഉടമകളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിക്ക് ഉള്ളത്.
ഏറ്റവും വലിയ ഓഹരി ഉടമയായ സംസ്ഥാന സർക്കാരിന് 34 കോടി രൂപയാണ് ഈ വർഷം ലാഭവിഹിതമായി ലഭിക്കുക.
കൊച്ചി അന്താരാഷ്്ട്രവിമാനത്താവള കമ്പനിയുടെ അഞ്ച് എൻആർഐ ഡയറക്ടർമാർക്ക് മൊത്തം 30 കോടി രൂപ ലാഭവിഹിതമായി ലഭിക്കും.