മുംബൈ: ഉപഭോക്തൃ വിലസൂചിക (സിപിഎെ) അടിസ്ഥാനമാക്കിയുള്ള, ജൂലൈയിലെ ചില്ലറവിലക്കയറ്റത്തിൽ 6.93 ശതമാനം വർധന. വെള്ളപ്പൊക്കമുൾപ്പെടെയുള്ള പ്രതിസന്ധികളെത്തുടർന്ന് രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതാണ് ചില്ലറ വിലക്കയറ്റത്തിൽ വർധനയുണ്ടാക്കിയത്. ജൂലൈയിലെ ഭക്ഷ്യവിലക്കയറ്റത്തിൽ 9.62 ശതമാനം വർധനയുണ്ട്. ജൂണിലെ ചില്ലറവിലക്കയറ്റവർധന 6.23 ശതമാനമായിരുന്നു. രണ്ടാം പാദംവരെ രാജ്യത്ത് വിലക്കയറ്റം ഉയർന്ന തലത്തിൽതന്നെയായിരിക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന ധനനയ പ്രഖ്യാപനത്തിൽ ആർബിഎെ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു.