തൃശൂർ: കേരളം ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള സാന്പത്തികേതര സബ്സിഡിയറിക്കു റിസർവ് ബാങ്കിന്റെ തത്വത്തിലുള്ള അംഗീകാരം. ഇതുമായി ബന്ധപ്പെട്ട നടപടികൾ ബാങ്ക് പൂർത്തിയാക്കിയതിനുശേഷം റെഗുലേറ്റേഴ്സിന്റെ അംഗീകാരം ലഭിക്കുന്നതോടുകൂടി സബ്സിഡിയറിയുടെ പ്രവർത്തനം ആരംഭിക്കും.
ബാങ്കിംഗ് മൊത്തത്തിലുള്ള ഉത്പാദനക്ഷമത വർധിപ്പിക്കാനും സ്ഥാപനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും സബ്സിഡിയറി സഹായകമാകുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എംഡിയും സിഇഒയുമായ വി.ജി. മാത്യു പറഞ്ഞു. ഒരു റീട്ടെയിൽ ബാങ്കിംഗ് പവർ ഹൗസ് ആകുക എന്ന ബാങ്കിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ സബ്സിഡിയറി സഹായകമാകും.
ബാങ്കിന്റെ ആസ്തികളും ബാധ്യതകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇതിനകം കേന്ദ്രീകൃതമാക്കി കഴിഞ്ഞിട്ടുണ്ട്. സബ്സിഡിയറി യാഥാർഥ്യമാകുന്നതോടെ ബാങ്കിന്റെ പ്രവർത്തനങ്ങൾ സുസംഘടിതമാക്കുന്നതിനും അതുവഴി മികച്ച പ്രവർത്തനക്ഷമത കൈവരിക്കുന്നതിനും ചെലവു ചുരുക്കുന്നതിനും സാധിക്കും. റീട്ടെയിൽ ബിസിനസ് വിഭാഗത്തിൽ മികച്ച നേട്ടം കൈവരിക്കുവാനും സാധിക്കും.
പുറംകരാർ ജോലികൾ ഏകീകരിച്ച് ഒരു കുടക്കീഴിൽ ചെയ്യാനാകുന്പോൾ ബാങ്കിന്റെ ചെലവ് കുറയ്ക്കാനും പ്രവർത്തനപരിധി വിപുലീകരിക്കാനും സാധിക്കുമെന്നും എംഡി അറിയിച്ചു.
ബാങ്കിംഗ് മൊത്തത്തിലുള്ള ഉത്പാദനക്ഷമത വർധിപ്പിക്കാനും സ്ഥാപനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും സബ്സിഡിയറി സഹായകമാകുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എംഡിയും സിഇഒയുമായ വി.ജി. മാത്യു പറഞ്ഞു. ഒരു റീട്ടെയിൽ ബാങ്കിംഗ് പവർ ഹൗസ് ആകുക എന്ന ബാങ്കിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ സബ്സിഡിയറി സഹായകമാകും.
ബാങ്കിന്റെ ആസ്തികളും ബാധ്യതകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇതിനകം കേന്ദ്രീകൃതമാക്കി കഴിഞ്ഞിട്ടുണ്ട്. സബ്സിഡിയറി യാഥാർഥ്യമാകുന്നതോടെ ബാങ്കിന്റെ പ്രവർത്തനങ്ങൾ സുസംഘടിതമാക്കുന്നതിനും അതുവഴി മികച്ച പ്രവർത്തനക്ഷമത കൈവരിക്കുന്നതിനും ചെലവു ചുരുക്കുന്നതിനും സാധിക്കും. റീട്ടെയിൽ ബിസിനസ് വിഭാഗത്തിൽ മികച്ച നേട്ടം കൈവരിക്കുവാനും സാധിക്കും.
പുറംകരാർ ജോലികൾ ഏകീകരിച്ച് ഒരു കുടക്കീഴിൽ ചെയ്യാനാകുന്പോൾ ബാങ്കിന്റെ ചെലവ് കുറയ്ക്കാനും പ്രവർത്തനപരിധി വിപുലീകരിക്കാനും സാധിക്കുമെന്നും എംഡി അറിയിച്ചു.