വൈറസ്, മഴ, മാന്ദ്യം... പ്രശ്നങ്ങൾ ഇങ്ങനെ ഒരുപാടുണ്ടെങ്കിലും ബിസിനസ് അടിമുടി ഉഷാറാക്കി ലാഭം കൊയ്യുകയാണ് ചില വല്ലഭൻമാർ. പറഞ്ഞുവരുന്നത് രാജ്യത്തെ ഇ-കൊമേഴ്സ് കന്പനികളെക്കുറിച്ചാണ്. ലോക്ക്ഡൗണ് കാലത്ത് അല്ലറ ചില്ലറ പ്രശ്നങ്ങൾ നേരിട്ടെങ്കിലും നഷ്ടങ്ങൾ ഓരോന്നായി നികത്തി, വിപണിപങ്കാളിത്തം ഉൗർജസ്വലതയോടെ വീണ്ടെടുക്കുകയാണ് ആമസോണും ഫ്ലിപ്കാർട്ടുമടക്കമുള്ള കന്പനികൾ.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചെറുവ്യാപാരോത്സവങ്ങളാണ് ഇ-കൊമേഴ്സ് കന്പനികൾക്ക് ഉന്മേഷം പകരുന്നത്. അമേരിക്കൻ വന്പൻ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് അഞ്ചു ദിവസത്തെ ‘ബിഗ് സേവിംഗ് ഡെയ്സ്’ ആണ് ആഘോഷിച്ചത്. ആമസോണിന്റെ 48 മണിക്കൂർ ‘പ്രൈം ഡെ സെയിൽ’ സമംഗളം പര്യവസാനിച്ചെങ്കിലും ചൊവാഴ്ച വരെ നീളുന്ന ‘ഫ്രീഡം സെയിലും’കന്പനി ആരംഭിച്ചിട്ടുണ്ട്. കച്ചവടം പൊടിപൊടിക്കുന്ന ഈ പ്രത്യേക വ്യാപാരദിനങ്ങളിലൂടെ 60 കോടി യുഎസ് ഡോളറിന്റെ ബിസിനസ് ആണ് ഇരുകന്പനികൾക്കുമായി വിപണി വിദഗ്ധർ പ്രതീക്ഷിക്കുന്നത്. അതായത്, മുൻ വർഷങ്ങളിൽ ഇതേ വിശേഷാവസരങ്ങളിൽനിന്നു ലഭിച്ചതിനേക്കാൾ 20 ശതമാനം അധികം വരുമാനം. സാധാരണ ദിവസങ്ങളിലുള്ളതിനേക്കാൾ 40 ശതമാനം അധികം ഓർഡറുകളും ഈ കന്പനികൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇ -കൊമേഴ്സ് കന്പനികൾക്കു മുൻ വർഷങ്ങളിലുള്ളതിനേക്കാൾ ബിസിനസ് വർധന ഇക്കുറി ലഭിക്കുന്നതിനു കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് കോവിഡ് വ്യാപനംതന്നെയാണ്. ഷോപ്പിംഗ് മാളുകളുടെ പ്രവർത്തനം സാധാരണ നിലയിലാകാത്തതും രാജ്യത്ത് വൈറസ് വ്യാപന തോതു വർധിക്കുന്നതുമെല്ലാം ആളുകളെ വീട്ടിലിരിക്കാൻ പ്രേരിപ്പിക്കുന്നു. സർവസാധനങ്ങൾക്കും അടുത്തുള്ള ഷോപ്പിംഗ് മാളുകളെ ആശ്രയിച്ചവർ അങ്ങനെ സ്മാർട്ഫോണുകളിലെ കടകളെ ആശ്രയിക്കേണ്ട ഗതിയിലായി.
ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്കാണ് ഈ ദിവസങ്ങളിൽ ഏറെ ഡിമാൻഡ് എന്നു കന്പനികൾ പറയുന്നു. പല സ്മാർട്ഫോണ് മോഡലുകളും നിലവിൽ ഓട്ട് ഓഫ് സ്റ്റോക്കായത്രേ. എന്നിരുന്നാലും അതിർത്തിയിലെ തർക്കത്തെത്തുടർന്ന് രാജ്യത്തുണ്ടായ ചൈനീസ് വരുദ്ധ വികാരം ചൈനീസ് ഉത്പന്നങ്ങളുടെ വിപണനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പല ചൈനീസ് ഉത്പന്നങ്ങളും വിറ്റുപോകാൻ ഓഫറുകൾ വാരിക്കോരി നൽകുകയാണ് വിൽപനക്കാർ. ഓഫർ മെച്ചമാകുന്പോൾ ചൈനീസ് വിരുദ്ധത അലിഞ്ഞില്ലാതാകുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
ഓർഡറും ഡെലിവറിയും ഒരേ ദിവസം!
ഓർഡർ നൽകുന്ന അതേദിവസംതന്നെ ഉത്പന്നങ്ങൾ ആവശ്യക്കാരുടെ വീട്ടുപടിക്കലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇ -കൊമേഴ്സ് കന്പനികൾ. എല്ലാ വിഭാഗം ഉത്പന്നങ്ങളിലും ഇതു നടപ്പാകില്ലെങ്കിലും പലചരക്ക് ഉത്പന്നങ്ങളും ഭക്ഷ്യ വസ്തുക്കളുമെങ്കിലും ഉടനടി ആവശ്യക്കാരിലെത്തിക്കാനാണ് നീക്കം. ഇതിനായി കൂടുതൽ ഉപയോക്താക്കൾ താമസിക്കുന്നതിനടത്തുതന്നെ വേർഹൗസുകൾ കണ്ടെത്താൻ കന്പനികൾ ശ്രമമാരംഭിച്ചതായാണു വിവരം.
5000 മുതൽ 10000 വരെ ചതുരശ്ര അടിയുള്ള കെട്ടിടങ്ങളാണ് കന്പനികൾ ഇതിനായി പരിഗണിക്കുന്നത്. മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലാണ് പ്രാരംഭഘട്ടത്തിൽ ഇത്തരത്തിലുള്ള വേർഹൗസുകൾ വരികയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
അലക്സ് ചാക്കോ
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചെറുവ്യാപാരോത്സവങ്ങളാണ് ഇ-കൊമേഴ്സ് കന്പനികൾക്ക് ഉന്മേഷം പകരുന്നത്. അമേരിക്കൻ വന്പൻ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് അഞ്ചു ദിവസത്തെ ‘ബിഗ് സേവിംഗ് ഡെയ്സ്’ ആണ് ആഘോഷിച്ചത്. ആമസോണിന്റെ 48 മണിക്കൂർ ‘പ്രൈം ഡെ സെയിൽ’ സമംഗളം പര്യവസാനിച്ചെങ്കിലും ചൊവാഴ്ച വരെ നീളുന്ന ‘ഫ്രീഡം സെയിലും’കന്പനി ആരംഭിച്ചിട്ടുണ്ട്. കച്ചവടം പൊടിപൊടിക്കുന്ന ഈ പ്രത്യേക വ്യാപാരദിനങ്ങളിലൂടെ 60 കോടി യുഎസ് ഡോളറിന്റെ ബിസിനസ് ആണ് ഇരുകന്പനികൾക്കുമായി വിപണി വിദഗ്ധർ പ്രതീക്ഷിക്കുന്നത്. അതായത്, മുൻ വർഷങ്ങളിൽ ഇതേ വിശേഷാവസരങ്ങളിൽനിന്നു ലഭിച്ചതിനേക്കാൾ 20 ശതമാനം അധികം വരുമാനം. സാധാരണ ദിവസങ്ങളിലുള്ളതിനേക്കാൾ 40 ശതമാനം അധികം ഓർഡറുകളും ഈ കന്പനികൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇ -കൊമേഴ്സ് കന്പനികൾക്കു മുൻ വർഷങ്ങളിലുള്ളതിനേക്കാൾ ബിസിനസ് വർധന ഇക്കുറി ലഭിക്കുന്നതിനു കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് കോവിഡ് വ്യാപനംതന്നെയാണ്. ഷോപ്പിംഗ് മാളുകളുടെ പ്രവർത്തനം സാധാരണ നിലയിലാകാത്തതും രാജ്യത്ത് വൈറസ് വ്യാപന തോതു വർധിക്കുന്നതുമെല്ലാം ആളുകളെ വീട്ടിലിരിക്കാൻ പ്രേരിപ്പിക്കുന്നു. സർവസാധനങ്ങൾക്കും അടുത്തുള്ള ഷോപ്പിംഗ് മാളുകളെ ആശ്രയിച്ചവർ അങ്ങനെ സ്മാർട്ഫോണുകളിലെ കടകളെ ആശ്രയിക്കേണ്ട ഗതിയിലായി.
ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്കാണ് ഈ ദിവസങ്ങളിൽ ഏറെ ഡിമാൻഡ് എന്നു കന്പനികൾ പറയുന്നു. പല സ്മാർട്ഫോണ് മോഡലുകളും നിലവിൽ ഓട്ട് ഓഫ് സ്റ്റോക്കായത്രേ. എന്നിരുന്നാലും അതിർത്തിയിലെ തർക്കത്തെത്തുടർന്ന് രാജ്യത്തുണ്ടായ ചൈനീസ് വരുദ്ധ വികാരം ചൈനീസ് ഉത്പന്നങ്ങളുടെ വിപണനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പല ചൈനീസ് ഉത്പന്നങ്ങളും വിറ്റുപോകാൻ ഓഫറുകൾ വാരിക്കോരി നൽകുകയാണ് വിൽപനക്കാർ. ഓഫർ മെച്ചമാകുന്പോൾ ചൈനീസ് വിരുദ്ധത അലിഞ്ഞില്ലാതാകുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
ഓർഡറും ഡെലിവറിയും ഒരേ ദിവസം!
ഓർഡർ നൽകുന്ന അതേദിവസംതന്നെ ഉത്പന്നങ്ങൾ ആവശ്യക്കാരുടെ വീട്ടുപടിക്കലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇ -കൊമേഴ്സ് കന്പനികൾ. എല്ലാ വിഭാഗം ഉത്പന്നങ്ങളിലും ഇതു നടപ്പാകില്ലെങ്കിലും പലചരക്ക് ഉത്പന്നങ്ങളും ഭക്ഷ്യ വസ്തുക്കളുമെങ്കിലും ഉടനടി ആവശ്യക്കാരിലെത്തിക്കാനാണ് നീക്കം. ഇതിനായി കൂടുതൽ ഉപയോക്താക്കൾ താമസിക്കുന്നതിനടത്തുതന്നെ വേർഹൗസുകൾ കണ്ടെത്താൻ കന്പനികൾ ശ്രമമാരംഭിച്ചതായാണു വിവരം.
5000 മുതൽ 10000 വരെ ചതുരശ്ര അടിയുള്ള കെട്ടിടങ്ങളാണ് കന്പനികൾ ഇതിനായി പരിഗണിക്കുന്നത്. മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലാണ് പ്രാരംഭഘട്ടത്തിൽ ഇത്തരത്തിലുള്ള വേർഹൗസുകൾ വരികയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
അലക്സ് ചാക്കോ