മുംബൈ: അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്ക് ഇന്ത്യയിലെ കൽക്കരിപ്പാടങ്ങളിൽ ഖനനാനുമതി നൽകുന്നതിനു കടുത്ത നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ.
ചൈനീസ് കന്പനികൾ കൽക്കരിപ്പാടലേലങ്ങളിൽ പങ്കെടുക്കുന്നതിനു തടയിടാനാണു സർക്കാരിന്റെ പുതിയ നീക്കം. അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലെ കന്പനികൾക്കു ലേലത്തിൽ പങ്കെടുക്കുന്നതിന് കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്ന്, വിദേശനിക്ഷപ നയ ഭേദഗതി ഉദ്ധരിച്ചുകൊണ്ട് കേന്ദ്ര കൽക്കരി മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അതിർത്തി പങ്കിടുന്ന രാജ്യത്തെ പൗരന്മാർ മേധാവിമാരായുള്ള കന്പനികൾക്കും നിയന്ത്രണം ബാധകമാണ്.
കൽക്കരി ഖനനത്തിൽ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ജൂണിലാണു കേന്ദ്രസർക്കാർ പുറത്തിറക്കിയത്. തുടര്ന്ന് ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള നടപടിക്രമങ്ങളും സർക്കാർ ലഘൂകരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ 10 ഖനന കന്പനികളിൽപ്പെടുന്ന ചൈനയുടെ, ചൈന കോൾ എനർജി ഉൾപ്പെടെയുള്ളവ ലേലത്തിൽ പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. രാജ്യത്തെ 41 കൽക്കരി ബ്ലോക്കുകളാണ് വിദേശത്തുനിന്നുൾപ്പെടെയുള്ള സ്വകാര്യ കന്പനികൾക്കായി സർക്കാർ തുറന്നുകൊടുക്കുന്നത്. ഇതിലൂടെ 20,000 കോടി രൂപ വാർഷികവരുമാനം പ്രതീക്ഷിക്കുന്നു.
ചൈനീസ് കന്പനികൾ കൽക്കരിപ്പാടലേലങ്ങളിൽ പങ്കെടുക്കുന്നതിനു തടയിടാനാണു സർക്കാരിന്റെ പുതിയ നീക്കം. അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലെ കന്പനികൾക്കു ലേലത്തിൽ പങ്കെടുക്കുന്നതിന് കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്ന്, വിദേശനിക്ഷപ നയ ഭേദഗതി ഉദ്ധരിച്ചുകൊണ്ട് കേന്ദ്ര കൽക്കരി മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അതിർത്തി പങ്കിടുന്ന രാജ്യത്തെ പൗരന്മാർ മേധാവിമാരായുള്ള കന്പനികൾക്കും നിയന്ത്രണം ബാധകമാണ്.
കൽക്കരി ഖനനത്തിൽ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ജൂണിലാണു കേന്ദ്രസർക്കാർ പുറത്തിറക്കിയത്. തുടര്ന്ന് ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള നടപടിക്രമങ്ങളും സർക്കാർ ലഘൂകരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ 10 ഖനന കന്പനികളിൽപ്പെടുന്ന ചൈനയുടെ, ചൈന കോൾ എനർജി ഉൾപ്പെടെയുള്ളവ ലേലത്തിൽ പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. രാജ്യത്തെ 41 കൽക്കരി ബ്ലോക്കുകളാണ് വിദേശത്തുനിന്നുൾപ്പെടെയുള്ള സ്വകാര്യ കന്പനികൾക്കായി സർക്കാർ തുറന്നുകൊടുക്കുന്നത്. ഇതിലൂടെ 20,000 കോടി രൂപ വാർഷികവരുമാനം പ്രതീക്ഷിക്കുന്നു.