ഓഹരി അവലോകനം / സോണിയ ഭാനു
കരടികൾ ഒരുക്കിയ പത്മവ്യൂഹത്തിൽ അകപ്പെട്ട കാളക്കൂട്ടം രക്ഷകനെ തേടുന്നു, ആറാഴ്ചകളിൽ വിപണിയെ നയിച്ച ബുൾ ഇടപാടുകാർ ജൂലൈ സീരീസ് സെറ്റിൽമെന്റിൽ ഒളിത്താവളങ്ങൾ തേടിയതോടെ ഇന്ത്യൻ ഇൻഡെക്സുകൾ ഒരു ശതമാനം ഇടിഞ്ഞു. മുൻവാരം സൂചിപ്പിച്ച 10,304നു മുകളിൽ ഇടം കണ്ടെത്താൻ നിഫ്റ്റിക്ക് കഴിയാത്തതു ദുർബലാവസ്ഥയ്ക്ക് ഇടയാക്കാം. നിഫ്റ്റി 120 പോയിന്റും സെൻസെക്സ് 522 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
ഇന്ത്യൻ മാർക്കറ്റ് ഓവർബോട്ടായി നീങ്ങിയ വേളയിലെ കൺസോളിഡേഷൻ വിപണിയുടെ അടിയൊഴുക്കിൽ ശക്തമായ മാറ്റം സൃഷ്ടിച്ചു. സൂചികയുടെ ചലനങ്ങൾ നിരീക്ഷിക്കാനും പുതിയ ബാധ്യതകളിൽനിന്ന് വിട്ടുനിൽക്കാനും പ്രദേശിക നിക്ഷേപകർക്കു മുൻവാരങ്ങളിൽ ഇതേകോളത്തിൽ ദീപിക നൽകിയ സൂചനകൾ ഒരു പരിധി വരെ പ്രദേശിക ഇടപാടുകാരുടെ നഷ്ടസാധ്യത കുറച്ചു. ആഭ്യന്തരഫണ്ടുകൾ രണ്ടാഴ്ചയായി ലാഭമെടുപ്പിന് ഉത്സാഹിച്ചപ്പോൾ വിദേശഫണ്ടുകൾ വൻതോതിൽ പണം ഇന്ത്യയിലേക്ക് ഒഴുക്കി.
ആറാഴ്ച നീണ്ട ബുൾറാലിയിൽ കഴിഞ്ഞമാസം നിഫ്റ്റി സ്വന്തമക്കിയത് 770 പോയിന്റാണ്, അതായത് ഏഴര ശതമാനം. ഇതിനിടെ ഏറെ നിർണായകമായ 200 ആഴ്ചകളിലെ ശരാശരിക്കു മുകളിലെത്തിയതു ഹൃസ്വകാലയളവിലേക്കു വീക്ഷിച്ചാൽ ശുഭകരമാണ്. 10,430ലാണ് 200 വി എംഎ നിലകൊള്ളുന്നത്. ഒരു തിരുത്തൽ സംഭവിച്ചാൽ ഈ റേഞ്ചിൽ സപ്പോർട്ടുണ്ട്. സൂചിക 50,100 ആഴ്ചകളിലെ ശരാശരിക്കു മുകളിലാണ്.
നിഫ്റ്റി 11,194 പോയിന്റിൽനിന്ന് 11,341 വരെ കയറിയശേഷം 11,026ലേക്കു താഴ്ന്നെങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച 11,018ലെ സപ്പോർട്ട് നിലനിർത്തി. വാരാന്ത്യം സൂചിക 11,073ലാണ്. ഈവാരം 10,952ലാണ് ആദ്യ താങ്ങ്, ഇതു കാത്തുസൂക്ഷിച്ചാൽ 11,267 ലേക്ക് ഉയരാം. ആ നീക്കം വിജയിക്കാതെ വന്നാൽ സ്വാഭാവികമായും 10,831 ലേക്കും തുടർന്നു നിഫ്റ്റിയുടെ ദിശ 10,516 പോയിന്റിലേക്കും തിരിയാം.
സാങ്കേതികമായി ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രൻഡ്, പാരാബോളിക് എസ്എആർ തുടങ്ങിയവ ബുള്ളിഷാണ്. സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ ഓവർ ബോട്ടും. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക് ന്യൂട്ടറലും.
ബോംബെ സെൻസെക്സ് 1.37 ശതമാനം കുറഞ്ഞു. 38,129ൽനിന്ന് 38,617വരെ കയറിയശേഷം 37,431 പോയിന്റിലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 37,606ലാണ്. മുന്നേറ്റത്തിനു തുനിഞ്ഞാൽ 38,338ൽ പ്രതിരോധമുണ്ട്. ഇതു തകർക്കാനുള്ള കരുത്ത് തത്കാലമില്ല, എന്നാൽ ആ പ്രതിരോധം തകർന്നാൽ 39,070വരെ സൂചിക സഞ്ചരിക്കാം. സെൻസെക്സിന് താങ്ങ് 36,698 ലും 35,512 പോയിന്റിലുമാണ്.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 74.76ൽനിന്നു 74.91 ലേക്ക് നീങ്ങി. 74.50 ലെ താങ്ങ് നിലനിർത്തി 75.50 ലേക്കു ദുർബലമാകാം.
റിസർവ്ബാങ്ക് വായ്പാ അവലോകനത്തിനു ചൊവ്വാഴ്ച ഒത്തു ചേരുമെങ്കിലും വ്യാഴാഴ്ചയാവും തീരുമാനം പുറത്തുവിടുക. ചില്ലറ പണപ്പെരുപ്പ വളർച്ച ഉയരുന്നതു കേന്ദ്ര ബാങ്കിന് മേൽ സമ്മർദം ഉയർത്താം.
യുഎസ് ഡോളർ ഇൻഡെക്സ് തളർന്നതിനിടെ ആർ ബിഐ ഫോറെക്സ് മാർക്കറ്റിൽ ഇടപെട്ടു. വിദേശനാണയ കരുതൽ ശേഖരം 51700 കോടി ഡോളറിലാണ്. ഒരു മാസത്തിനിടെ രൂപയുടെ മൂല്യം ഒരു ശതമാനം ഉയർന്നു. ഈ കാലയളവിൽ പ്രമുഖ നാണയങ്ങൾക്കു മുന്നിൽ ഡോളർ തളർന്നതു 4.3 ശതമാനമാണ്. എന്നാൽ അതിന് അനുസൃതമായി എന്തുകൊണ്ട് രൂപ കരുത്തുനേടിയില്ല, ജൂലൈയിൽ ഓഹരിവിപണിയും നേട്ടത്തിലായിരുന്നു, ആ നിലയ്ക്ക് രൂപ കൂടുതൽ കരുത്ത് നേടേണ്ടതായിരുന്നു, എന്നാൽ അതു സംഭവിച്ചില്ല. അവധിവ്യാപാരത്തിൽ ആർ ബിഐ ഡോളർ ശേഖരിച്ചതായി വേണം വിലയിരുത്താൻ. അല്ലാത്ത പക്ഷം രൂപ 72 ലേയ്ക്ക് നീങ്ങുമായിരുന്നു.
ക്രൂഡ് ഓയിൽ ബാരലിന് 43 ഡോളറിലാണ്. എണ്ണവില വിലയിരുത്തിയാൽ രൂപ 70 ലേക്കു ശക്തമാകേണ്ടതാണെങ്കിലും അങ്ങനെയും സംഭവിച്ചില്ല. സ്വർണം റിക്കാർഡായ 1981 ഡോളർവരെ കയറിയെങ്കിലും ഇറക്കുമതി നാലു മാസമായി ചുരുങ്ങിയതിനാൽ ഡോളറിന് ഡിമാൻഡ് അവിടെയും കുറഞ്ഞു. ഈ വാരം വിദേശഓപ്പറേറ്റർമാർ ഓഹരിയിൽ വിൽപ്പനയ്ക്ക് ഒരുങ്ങിയാൽ അതു രൂപയിൽ പ്രതിഫലിക്കും.
കരടികൾ ഒരുക്കിയ പത്മവ്യൂഹത്തിൽ അകപ്പെട്ട കാളക്കൂട്ടം രക്ഷകനെ തേടുന്നു, ആറാഴ്ചകളിൽ വിപണിയെ നയിച്ച ബുൾ ഇടപാടുകാർ ജൂലൈ സീരീസ് സെറ്റിൽമെന്റിൽ ഒളിത്താവളങ്ങൾ തേടിയതോടെ ഇന്ത്യൻ ഇൻഡെക്സുകൾ ഒരു ശതമാനം ഇടിഞ്ഞു. മുൻവാരം സൂചിപ്പിച്ച 10,304നു മുകളിൽ ഇടം കണ്ടെത്താൻ നിഫ്റ്റിക്ക് കഴിയാത്തതു ദുർബലാവസ്ഥയ്ക്ക് ഇടയാക്കാം. നിഫ്റ്റി 120 പോയിന്റും സെൻസെക്സ് 522 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
ഇന്ത്യൻ മാർക്കറ്റ് ഓവർബോട്ടായി നീങ്ങിയ വേളയിലെ കൺസോളിഡേഷൻ വിപണിയുടെ അടിയൊഴുക്കിൽ ശക്തമായ മാറ്റം സൃഷ്ടിച്ചു. സൂചികയുടെ ചലനങ്ങൾ നിരീക്ഷിക്കാനും പുതിയ ബാധ്യതകളിൽനിന്ന് വിട്ടുനിൽക്കാനും പ്രദേശിക നിക്ഷേപകർക്കു മുൻവാരങ്ങളിൽ ഇതേകോളത്തിൽ ദീപിക നൽകിയ സൂചനകൾ ഒരു പരിധി വരെ പ്രദേശിക ഇടപാടുകാരുടെ നഷ്ടസാധ്യത കുറച്ചു. ആഭ്യന്തരഫണ്ടുകൾ രണ്ടാഴ്ചയായി ലാഭമെടുപ്പിന് ഉത്സാഹിച്ചപ്പോൾ വിദേശഫണ്ടുകൾ വൻതോതിൽ പണം ഇന്ത്യയിലേക്ക് ഒഴുക്കി.
ആറാഴ്ച നീണ്ട ബുൾറാലിയിൽ കഴിഞ്ഞമാസം നിഫ്റ്റി സ്വന്തമക്കിയത് 770 പോയിന്റാണ്, അതായത് ഏഴര ശതമാനം. ഇതിനിടെ ഏറെ നിർണായകമായ 200 ആഴ്ചകളിലെ ശരാശരിക്കു മുകളിലെത്തിയതു ഹൃസ്വകാലയളവിലേക്കു വീക്ഷിച്ചാൽ ശുഭകരമാണ്. 10,430ലാണ് 200 വി എംഎ നിലകൊള്ളുന്നത്. ഒരു തിരുത്തൽ സംഭവിച്ചാൽ ഈ റേഞ്ചിൽ സപ്പോർട്ടുണ്ട്. സൂചിക 50,100 ആഴ്ചകളിലെ ശരാശരിക്കു മുകളിലാണ്.
നിഫ്റ്റി 11,194 പോയിന്റിൽനിന്ന് 11,341 വരെ കയറിയശേഷം 11,026ലേക്കു താഴ്ന്നെങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച 11,018ലെ സപ്പോർട്ട് നിലനിർത്തി. വാരാന്ത്യം സൂചിക 11,073ലാണ്. ഈവാരം 10,952ലാണ് ആദ്യ താങ്ങ്, ഇതു കാത്തുസൂക്ഷിച്ചാൽ 11,267 ലേക്ക് ഉയരാം. ആ നീക്കം വിജയിക്കാതെ വന്നാൽ സ്വാഭാവികമായും 10,831 ലേക്കും തുടർന്നു നിഫ്റ്റിയുടെ ദിശ 10,516 പോയിന്റിലേക്കും തിരിയാം.
സാങ്കേതികമായി ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രൻഡ്, പാരാബോളിക് എസ്എആർ തുടങ്ങിയവ ബുള്ളിഷാണ്. സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ ഓവർ ബോട്ടും. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക് ന്യൂട്ടറലും.
ബോംബെ സെൻസെക്സ് 1.37 ശതമാനം കുറഞ്ഞു. 38,129ൽനിന്ന് 38,617വരെ കയറിയശേഷം 37,431 പോയിന്റിലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 37,606ലാണ്. മുന്നേറ്റത്തിനു തുനിഞ്ഞാൽ 38,338ൽ പ്രതിരോധമുണ്ട്. ഇതു തകർക്കാനുള്ള കരുത്ത് തത്കാലമില്ല, എന്നാൽ ആ പ്രതിരോധം തകർന്നാൽ 39,070വരെ സൂചിക സഞ്ചരിക്കാം. സെൻസെക്സിന് താങ്ങ് 36,698 ലും 35,512 പോയിന്റിലുമാണ്.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 74.76ൽനിന്നു 74.91 ലേക്ക് നീങ്ങി. 74.50 ലെ താങ്ങ് നിലനിർത്തി 75.50 ലേക്കു ദുർബലമാകാം.
റിസർവ്ബാങ്ക് വായ്പാ അവലോകനത്തിനു ചൊവ്വാഴ്ച ഒത്തു ചേരുമെങ്കിലും വ്യാഴാഴ്ചയാവും തീരുമാനം പുറത്തുവിടുക. ചില്ലറ പണപ്പെരുപ്പ വളർച്ച ഉയരുന്നതു കേന്ദ്ര ബാങ്കിന് മേൽ സമ്മർദം ഉയർത്താം.
യുഎസ് ഡോളർ ഇൻഡെക്സ് തളർന്നതിനിടെ ആർ ബിഐ ഫോറെക്സ് മാർക്കറ്റിൽ ഇടപെട്ടു. വിദേശനാണയ കരുതൽ ശേഖരം 51700 കോടി ഡോളറിലാണ്. ഒരു മാസത്തിനിടെ രൂപയുടെ മൂല്യം ഒരു ശതമാനം ഉയർന്നു. ഈ കാലയളവിൽ പ്രമുഖ നാണയങ്ങൾക്കു മുന്നിൽ ഡോളർ തളർന്നതു 4.3 ശതമാനമാണ്. എന്നാൽ അതിന് അനുസൃതമായി എന്തുകൊണ്ട് രൂപ കരുത്തുനേടിയില്ല, ജൂലൈയിൽ ഓഹരിവിപണിയും നേട്ടത്തിലായിരുന്നു, ആ നിലയ്ക്ക് രൂപ കൂടുതൽ കരുത്ത് നേടേണ്ടതായിരുന്നു, എന്നാൽ അതു സംഭവിച്ചില്ല. അവധിവ്യാപാരത്തിൽ ആർ ബിഐ ഡോളർ ശേഖരിച്ചതായി വേണം വിലയിരുത്താൻ. അല്ലാത്ത പക്ഷം രൂപ 72 ലേയ്ക്ക് നീങ്ങുമായിരുന്നു.
ക്രൂഡ് ഓയിൽ ബാരലിന് 43 ഡോളറിലാണ്. എണ്ണവില വിലയിരുത്തിയാൽ രൂപ 70 ലേക്കു ശക്തമാകേണ്ടതാണെങ്കിലും അങ്ങനെയും സംഭവിച്ചില്ല. സ്വർണം റിക്കാർഡായ 1981 ഡോളർവരെ കയറിയെങ്കിലും ഇറക്കുമതി നാലു മാസമായി ചുരുങ്ങിയതിനാൽ ഡോളറിന് ഡിമാൻഡ് അവിടെയും കുറഞ്ഞു. ഈ വാരം വിദേശഓപ്പറേറ്റർമാർ ഓഹരിയിൽ വിൽപ്പനയ്ക്ക് ഒരുങ്ങിയാൽ അതു രൂപയിൽ പ്രതിഫലിക്കും.