മുംബൈ: രാജ്യത്ത് ജൂലൈയിലെ ജിഎസ്ടി വരുമാനം 87,422 കോടിയായി കുറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിൽ ലഭിച്ച തുകയുടെ 86 ശതമാനം മാത്രമാണിത്. ജൂണിൽ 90,917 കോടി ലഭിച്ചിരുന്നു.
സെൻട്രൽ ജിഎസ്ടി ഇനത്തിൽ 16,147 കോടിയും സംസ്ഥാന ജിഎസ്ടി ഇനത്തിൽ 21,418 കോടിയും സംയോജിത ജിഎസ്ടി ഇനത്തിൽ 42,592 കോടിയുമാണ് ജൂലൈയിൽ ലഭിച്ചത്. സെസ്: 7265 കോടി. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ നികുതി പലരും ജൂണ്‍ മാസത്തിലടച്ചതുകൊണ്ടാണ് ജൂണിൽ നികുതി പിരിവ് കൂടിയതെന്നും ആ സ്ഥിതിക്ക് ജൂലൈയിൽ വലിയ ഇടിവുള്ളതായി കാണേണ്ടതില്ലെന്നും ധനമന്ത്രാലയം അറിയിച്ചു.
ഏപ്രിലിൽ 32,294 കോടിയും മേയിൽ 62,009 കോടിയുമായിരുന്നു ജിഎസ്ടി വരുമാനം.
ഉത്തരാഖണ്ഡ്, ഡൽഹി, ഹരിയാന, തമിഴ്നാട്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ തുടങ്ങിയയിടങ്ങളിൽ ജിഎസ്ടി വരുമാനം താഴോട്ടുപോയപ്പോൾ രാജസ്ഥാൻ, നാഗാലാൻഡ്, മധ്യപ്രദേശ്. ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ജൂലൈയിൽ ജിഎസ്ടി വരുമാനം കൂടി.
സെൻട്രൽ ജിഎസ്ടി ഇനത്തിൽ 16,147 കോടിയും സംസ്ഥാന ജിഎസ്ടി ഇനത്തിൽ 21,418 കോടിയും സംയോജിത ജിഎസ്ടി ഇനത്തിൽ 42,592 കോടിയുമാണ് ജൂലൈയിൽ ലഭിച്ചത്. സെസ്: 7265 കോടി. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ നികുതി പലരും ജൂണ്‍ മാസത്തിലടച്ചതുകൊണ്ടാണ് ജൂണിൽ നികുതി പിരിവ് കൂടിയതെന്നും ആ സ്ഥിതിക്ക് ജൂലൈയിൽ വലിയ ഇടിവുള്ളതായി കാണേണ്ടതില്ലെന്നും ധനമന്ത്രാലയം അറിയിച്ചു.
ഏപ്രിലിൽ 32,294 കോടിയും മേയിൽ 62,009 കോടിയുമായിരുന്നു ജിഎസ്ടി വരുമാനം.
ഉത്തരാഖണ്ഡ്, ഡൽഹി, ഹരിയാന, തമിഴ്നാട്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ തുടങ്ങിയയിടങ്ങളിൽ ജിഎസ്ടി വരുമാനം താഴോട്ടുപോയപ്പോൾ രാജസ്ഥാൻ, നാഗാലാൻഡ്, മധ്യപ്രദേശ്. ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ജൂലൈയിൽ ജിഎസ്ടി വരുമാനം കൂടി.