മുംബൈ: സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യാവസായങ്ങൾക്കുള്ള(എംഎസ്എംഇ) അടിയന്തര വായ്പകൾ ബാങ്കുകൾക്കു നിഷേധിക്കാനാവില്ലെന്നും അത്തരത്തിലുള്ള സംഭവങ്ങളുണ്ടായാൽ ശ്രദ്ധയിൽപ്പെടുത്തണമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
2020 ജൂലൈ 20 വരെയുള്ള കണക്കുകൾ പ്രകാരം അടിയന്തരവായ്പാ പദ്ധതിയിലൂടെ 1,30,491.79 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. ഇതിൽ 82,065 കോടി ഇതിനോടകം വിതരണം ചെയ്തിട്ടുമുണ്ട്.ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം ഗ്യാരന്റി ആവശ്യമില്ലാത്ത 3 ലക്ഷം കോടിയുടെ വായ്പകൾ വ്യവസായങ്ങൾക്കും എംഎസ്എംഇകൾക്കുമായി പ്രഖ്യാപിച്ചിരുന്നു.
ഹോസ്പിറ്റാലിറ്റിയുൾപ്പെടെയുള്ള മേഖലകളിൽനിന്ന് മോറട്ടോറിയം നീട്ടണമെന്നുള്ള ആവശ്യമുയരുന്നുണ്ട്. ഇതു സംബന്ധിച്ച് റിസർവ് ബാങ്കുമായി ആലോചിച്ച് നടപടി സ്വീകരിക്കും. പണ ലഭ്യത ഉറപ്പുവരുത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. നേരത്തെ, പണം കണ്ടെത്താൻ വ്യവസായമേഖല ബാങ്കുകളെ ആശ്രയിക്കുന്നതു നിർത്തി മറ്റു വഴികൾ നോക്കണെമെന്നും ബാങ്കുകൾ പ്രശ്നകടങ്ങളാൽ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ആർബിഎെ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചിരുന്നു.
2020 ജൂലൈ 20 വരെയുള്ള കണക്കുകൾ പ്രകാരം അടിയന്തരവായ്പാ പദ്ധതിയിലൂടെ 1,30,491.79 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. ഇതിൽ 82,065 കോടി ഇതിനോടകം വിതരണം ചെയ്തിട്ടുമുണ്ട്.ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം ഗ്യാരന്റി ആവശ്യമില്ലാത്ത 3 ലക്ഷം കോടിയുടെ വായ്പകൾ വ്യവസായങ്ങൾക്കും എംഎസ്എംഇകൾക്കുമായി പ്രഖ്യാപിച്ചിരുന്നു.
ഹോസ്പിറ്റാലിറ്റിയുൾപ്പെടെയുള്ള മേഖലകളിൽനിന്ന് മോറട്ടോറിയം നീട്ടണമെന്നുള്ള ആവശ്യമുയരുന്നുണ്ട്. ഇതു സംബന്ധിച്ച് റിസർവ് ബാങ്കുമായി ആലോചിച്ച് നടപടി സ്വീകരിക്കും. പണ ലഭ്യത ഉറപ്പുവരുത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. നേരത്തെ, പണം കണ്ടെത്താൻ വ്യവസായമേഖല ബാങ്കുകളെ ആശ്രയിക്കുന്നതു നിർത്തി മറ്റു വഴികൾ നോക്കണെമെന്നും ബാങ്കുകൾ പ്രശ്നകടങ്ങളാൽ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ആർബിഎെ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചിരുന്നു.