തിരുവനന്തപുരം : കേരള ഫിനാൻഷൽ കോർപറേഷന്റെ 2019-20 സാന്പത്തിക വർഷത്തെ അറ്റാദായം, മുൻവർഷത്തെക്കാളും വർധിച്ച് 18.37 കോടി രൂപയായി. 2018-19 സാന്പത്തിക വർഷം 17.70 കോടി രൂപയായിരുന്നു ലാഭം. കൂടാതെ വായ്പ അനുവദിക്കുന്നതിലും, വിതരണത്തിലും വായ്പ ആസ്തിയുടെ വളർച്ചയുടെ കാര്യത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി.
വായ്പ ആസ്തിയിൽ 24.88 ശതമാനം വളർച്ചയുണ്ടായി.
വായ്പാ വിതരണത്തിൽ 77.27 ശതമാനവും, വായ്പ തിരിച്ചടവിൽ 20.32 ശതമാനവും വളർച്ച നേടാൻ കഴിഞ്ഞു. നിഷ്ക്രിയ ആസ്തി കഴിഞ്ഞ വർഷത്തേക്കാൾ 17.85 ശതമാനം കുറഞ്ഞ് 4.74 ശതമാനമായി. അറ്റ നിഷ്ക്രിയ ആസ്തി 1.45 ശതമാനമാണ്. കാപ്പിറ്റൽ-റിസ്ക് അനുപാതം 22.40 ശതമാനമായി.
ഇന്നലെ നടന്ന വാർഷിക പൊതുയോഗം കണക്കുകൾ അംഗീകരിച്ചു. സംസ്ഥാനത്ത് വാർഷിക കണക്കുകൾ ഓഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്ന ആദ്യ പൊതുമേഖലാ സ്ഥാപനമാണ് കെഎഫ്സി. കോവിഡ് പ്രതിസന്ധികാരണം ലാഭവിഹിതം നൽകേണ്ടതില്ല എന്ന റിസർവ് ബാങ്ക് തീരുമാനം വന്നതിനാൽ ഈ വർഷത്തെ ലാഭവിഹിതം വിതരണം ചെയ്യേണ്ടെന്ന് വാർഷിക പൊതുയോഗം തീരുമാനിച്ചു.
വായ്പ ആസ്തിയിൽ 24.88 ശതമാനം വളർച്ചയുണ്ടായി.
വായ്പാ വിതരണത്തിൽ 77.27 ശതമാനവും, വായ്പ തിരിച്ചടവിൽ 20.32 ശതമാനവും വളർച്ച നേടാൻ കഴിഞ്ഞു. നിഷ്ക്രിയ ആസ്തി കഴിഞ്ഞ വർഷത്തേക്കാൾ 17.85 ശതമാനം കുറഞ്ഞ് 4.74 ശതമാനമായി. അറ്റ നിഷ്ക്രിയ ആസ്തി 1.45 ശതമാനമാണ്. കാപ്പിറ്റൽ-റിസ്ക് അനുപാതം 22.40 ശതമാനമായി.
ഇന്നലെ നടന്ന വാർഷിക പൊതുയോഗം കണക്കുകൾ അംഗീകരിച്ചു. സംസ്ഥാനത്ത് വാർഷിക കണക്കുകൾ ഓഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്ന ആദ്യ പൊതുമേഖലാ സ്ഥാപനമാണ് കെഎഫ്സി. കോവിഡ് പ്രതിസന്ധികാരണം ലാഭവിഹിതം നൽകേണ്ടതില്ല എന്ന റിസർവ് ബാങ്ക് തീരുമാനം വന്നതിനാൽ ഈ വർഷത്തെ ലാഭവിഹിതം വിതരണം ചെയ്യേണ്ടെന്ന് വാർഷിക പൊതുയോഗം തീരുമാനിച്ചു.