മുംബൈ: ഈ വർഷം ഇന്ത്യയിലെ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമർ ഗുഡ്സ് വിഭാഗത്തിന്(എഫ്എംസിജി) വളർച്ചയുണ്ടാകില്ലെന്നു വിപണിവിശകലന സ്ഥാപനമായ നിയൽസെൻ. കോവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ ലോക്ക് ഡൗണും അനുബന്ധ പ്രശ്നങ്ങളുംമൂലം എഫ്എംസിജി വിഭാഗത്തിന് -1 മുതൽ 1ശതമാനംവരെയുള്ള വളർച്ചയാണു നിയൽസെൻ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം 6 ശതമാനം വളർച്ചയുണ്ടായിരുന്നു.
ജൂണിൽ എഫ്എംസിജി വിഭാഗം നേരിയ വളർച്ച കാണിച്ചിരുന്നെങ്കിലും ഏപ്രിൽ -ജൂണ്‍ പാദത്തിൽ 17 ശതമാനം തളർച്ചയാണുണ്ടായത്. ജനുവരി -ജൂണ്‍ കാലയളവിലെ കണക്കുകളും ഇടിവാണു കാണിക്കുന്നത്; ആറു ശതമാനം .
ഉത്സവ കാലമായതിനാൽ ഒക്ടോബർ-ഡിസംബർ പാദത്തിൽ വിപണി മെച്ചപ്പെടും. ജൂലൈ-സെപ്റ്റംബർ പാദവും മുൻത്രൈമാസത്തേക്കാൾ മികവ് കാണിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.
ജൂണിൽ എഫ്എംസിജി വിഭാഗം നേരിയ വളർച്ച കാണിച്ചിരുന്നെങ്കിലും ഏപ്രിൽ -ജൂണ്‍ പാദത്തിൽ 17 ശതമാനം തളർച്ചയാണുണ്ടായത്. ജനുവരി -ജൂണ്‍ കാലയളവിലെ കണക്കുകളും ഇടിവാണു കാണിക്കുന്നത്; ആറു ശതമാനം .
ഉത്സവ കാലമായതിനാൽ ഒക്ടോബർ-ഡിസംബർ പാദത്തിൽ വിപണി മെച്ചപ്പെടും. ജൂലൈ-സെപ്റ്റംബർ പാദവും മുൻത്രൈമാസത്തേക്കാൾ മികവ് കാണിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.