മുംബൈ: 5ജി സ്പെക്ട്രം ലേലത്തിനു നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാനവിലയിൽ കുറവ് വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. വിപണിയിൽ ലഭ്യമായതിൽവച്ച് ഏറ്റവും വിലക്കുറവിൽ 5ജി പരീക്ഷണങ്ങൾക്കുള്ള ഉപകരണങ്ങൾ വാഗ്ദാനം ചെയ്തിരുന്ന ചൈനീസ് കന്പനികളായ വാവേയെയും സെഡ്ടിഇയെയും ഒഴിവാക്കുന്നതോടെ ടെലികോം കന്പനികൾക്കുണ്ടാകുന്ന അധികനഷ്ടം പരിഗണിച്ചാണ് സർക്കാർ നീക്കം. 492 കോടി രൂപയാണ് നിലവിൽ ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) 5ജി സ്പെക്ട്രത്തിനു നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില.
അതിർത്തിയിലെ സംഘർഷത്തെത്തുടർന്ന് രാജ്യത്തെ 5ജി തയാറെടുപ്പുകളിൽനിന്നു ചൈനീസ് കന്പനികളായ വാവേയെയും സെഡ്ടിഇയെയും ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ, ചൈനീസ് കന്പനികൾക്കു പകരമായി ആശ്രയിക്കാവുന്ന നോക്കിയ, എറിക്സണ്, സാംസംഗ് തുടങ്ങിയ കന്പനികൾ താരതമ്യേന ഉയർന്ന വിലയ്ക്കാണ് 5ജി ഉപകരണങ്ങൾ വില്ക്കുന്നത്. ഇത് ഇന്ത്യൻ ടെലികോം കന്പനികളുടെ 5ജി തയാറെടുപ്പുകൾക്കുള്ള ചെലവ് 20 ശതമാനം വർധിപ്പിക്കുമെന്നാണു വിലയിരുത്തൽ. റിലയൻസ് ജിയോ ഒഴികെയുള്ള മറ്റു ടെലികോം കന്പനികളെല്ലാംതന്നെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ 5ജി വികസിപ്പിക്കുന്നതിലുണ്ടാകുന്ന അധിക ചെലവും സ്പെക്ട്രത്തിലെ അടിസ്ഥാനവിലയും താങ്ങാനാവില്ലെന്നു കന്പനികൾ അറിയിച്ചുകഴിഞ്ഞു. ഇന്ത്യയിലെ 5ജി സ്പെക്ട്രത്തിന്റെ അടിസ്ഥാന വില ഇറ്റലി, അമേരിക്ക. ഇംഗ്ലണ്ട്, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് സിഎൽഎസ്എ ഉൾപ്പെടെയുള്ള അസറ്റ് മാനേജ്മെന്റ് കന്പനികളും അഭിപ്രായപ്പെട്ടിട്ടുണ്ട്.
5ജി സ്പെക്ട്രത്തിന്റെ അടിസ്ഥാനവില സംബന്ധിച്ച അന്തിമതീരുമാനമെടുക്കേണ്ടത് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ കമ്മീഷനാണ്(ഡിസിസി). 4ജി സ്പെക്ട്രത്തിന് ട്രായ് നിശ്ചയിച്ച അടിസ്ഥാനവിലയ്ക്ക് അടുത്തിടെയാണ് ഡിസിസി അനുമതി നൽകിയത്. 4 ജി സ്പെക്ട്രം ലേലം ഒക്ടോബർ- നവംബർ മാസങ്ങളിൽ നടക്കുമെന്നാണ് കരുതുന്നത്. നിലവിൽ 3300-3600 മെഗാഹേർട്സ് ബാൻഡുകളാണ് 5ജിക്കായി രാജ്യത്ത് മാറ്റിവച്ചിട്ടുളളത്.
അതിർത്തിയിലെ സംഘർഷത്തെത്തുടർന്ന് രാജ്യത്തെ 5ജി തയാറെടുപ്പുകളിൽനിന്നു ചൈനീസ് കന്പനികളായ വാവേയെയും സെഡ്ടിഇയെയും ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ, ചൈനീസ് കന്പനികൾക്കു പകരമായി ആശ്രയിക്കാവുന്ന നോക്കിയ, എറിക്സണ്, സാംസംഗ് തുടങ്ങിയ കന്പനികൾ താരതമ്യേന ഉയർന്ന വിലയ്ക്കാണ് 5ജി ഉപകരണങ്ങൾ വില്ക്കുന്നത്. ഇത് ഇന്ത്യൻ ടെലികോം കന്പനികളുടെ 5ജി തയാറെടുപ്പുകൾക്കുള്ള ചെലവ് 20 ശതമാനം വർധിപ്പിക്കുമെന്നാണു വിലയിരുത്തൽ. റിലയൻസ് ജിയോ ഒഴികെയുള്ള മറ്റു ടെലികോം കന്പനികളെല്ലാംതന്നെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ 5ജി വികസിപ്പിക്കുന്നതിലുണ്ടാകുന്ന അധിക ചെലവും സ്പെക്ട്രത്തിലെ അടിസ്ഥാനവിലയും താങ്ങാനാവില്ലെന്നു കന്പനികൾ അറിയിച്ചുകഴിഞ്ഞു. ഇന്ത്യയിലെ 5ജി സ്പെക്ട്രത്തിന്റെ അടിസ്ഥാന വില ഇറ്റലി, അമേരിക്ക. ഇംഗ്ലണ്ട്, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് സിഎൽഎസ്എ ഉൾപ്പെടെയുള്ള അസറ്റ് മാനേജ്മെന്റ് കന്പനികളും അഭിപ്രായപ്പെട്ടിട്ടുണ്ട്.
5ജി സ്പെക്ട്രത്തിന്റെ അടിസ്ഥാനവില സംബന്ധിച്ച അന്തിമതീരുമാനമെടുക്കേണ്ടത് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ കമ്മീഷനാണ്(ഡിസിസി). 4ജി സ്പെക്ട്രത്തിന് ട്രായ് നിശ്ചയിച്ച അടിസ്ഥാനവിലയ്ക്ക് അടുത്തിടെയാണ് ഡിസിസി അനുമതി നൽകിയത്. 4 ജി സ്പെക്ട്രം ലേലം ഒക്ടോബർ- നവംബർ മാസങ്ങളിൽ നടക്കുമെന്നാണ് കരുതുന്നത്. നിലവിൽ 3300-3600 മെഗാഹേർട്സ് ബാൻഡുകളാണ് 5ജിക്കായി രാജ്യത്ത് മാറ്റിവച്ചിട്ടുളളത്.