മുംബൈ: ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ നഷ്ടം നേരിട്ട് രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. 249.4 കോടിയുടെ അറ്റ നഷ്ടമാണ് നടപ്പു സാന്പത്തിക വർഷത്തെ ആദ്യ ത്രൈമാസറിപ്പോർട്ടിൽ കന്പനി രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1435.5 കോടി രൂപ അറ്റാദായമുണ്ടായിരുന്ന സ്ഥാനത്താണിത്. 2003ൽ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തശേഷം ആദ്യമായാണ് മാരുതിക്ക് ത്രൈമാസ നഷ്ടമുണ്ടാകുന്നത്. ഏപ്രിൽ- ജനുവരി കാലയളവിലെ അറ്റവില്പന 3677.5 കോടിയായി താണു.
കഴിഞ്ഞ വർഷം ഇതേകാലയളവിലെ വിൽപന 18735.2 കോടിയായിരുന്നു. കന്പനിയുടെ പ്രവർത്തനവരുമാനത്തിലെ ഇടിവ് 79 ശതമാനമാണ്. കോവിഡ് വ്യാപനവും ലോക്ക് ഡൗണുമാണ് പ്രതിസന്ധിയായതെന്ന് കന്പനി പ്രതികരിച്ചു.
കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1435.5 കോടി രൂപ അറ്റാദായമുണ്ടായിരുന്ന സ്ഥാനത്താണിത്. 2003ൽ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തശേഷം ആദ്യമായാണ് മാരുതിക്ക് ത്രൈമാസ നഷ്ടമുണ്ടാകുന്നത്. ഏപ്രിൽ- ജനുവരി കാലയളവിലെ അറ്റവില്പന 3677.5 കോടിയായി താണു.
കഴിഞ്ഞ വർഷം ഇതേകാലയളവിലെ വിൽപന 18735.2 കോടിയായിരുന്നു. കന്പനിയുടെ പ്രവർത്തനവരുമാനത്തിലെ ഇടിവ് 79 ശതമാനമാണ്. കോവിഡ് വ്യാപനവും ലോക്ക് ഡൗണുമാണ് പ്രതിസന്ധിയായതെന്ന് കന്പനി പ്രതികരിച്ചു.