വിപണി വിശേഷം / കെ.ബി. ഉദയഭാനു
രാജ്യാന്തര റബർ മാർക്കറ്റിലെ ചലനങ്ങൾ ഇന്ത്യൻ വ്യവസായികളെ ആഭ്യന്തര വിപണികളിലേക്ക് അടുപ്പിച്ചു. ടോക്കോമിൽ റബർ നൂറ്റിയമ്പത് യെന്നിനെ ചുറ്റിപ്പറ്റി വർഷാന്ത്യംവരെ നീങ്ങാം. ഇറക്കുമതിത്തോത് ഉയർന്നതോടെ നാടൻ കുരുമുളകിന് വീണ്ടും കാലിടറി. ഏലം ലേലകേന്ദ്രങ്ങളിൽ രണ്ടായിരത്തിനു മുകളിൽ സ്ഥിരത കണ്ടെത്താനുള്ള ശ്രമത്തിൽ, അവധിവ്യാപാരത്തിൽ പ്രതിദിന ചാർട്ട് കരുത്തുനേടുന്നു. ചുക്കിനു ഡിമാൻഡ് വർധിച്ചിട്ടും വിലയിൽ മാറ്റമില്ല. അയൽ സംസ്ഥാനങ്ങൾ നാളികേരോത്പന്നങ്ങളുടെ വില ഉയർത്താനുള്ള ശ്രമത്തിൽ. ആഭരണകേന്ദ്രങ്ങളിൽ തുടർച്ചയായ ഏഴാം മാസവും സ്വർണം തിളങ്ങി.
റബർ
ഏഷ്യൻ റബർ മാർക്കറ്റുകളിലെ ഉണർവുകണ്ട് ഇന്ത്യൻ ടയർ ഭീമൻമാർ ആഭ്യന്തരവിപണികളിൽ കൂടുതൽ താത്പര്യം കാണിച്ചു. ജാപ്പനീസ് മാർക്കറ്റായ ടോക്കോമിൽ റബർ അവധി വിലകൾ നിക്ഷേപകരുടെ താത്പര്യത്തിൽ ഉയർന്നതു തായ്ലണ്ട് അടക്കമുള്ള ഉത്പാദക രാജ്യങ്ങളിൽ ഷീറ്റിന് ഡിമാൻഡ് ഉയർത്തി.
വിദേശത്തെ ചലനങ്ങൾ കണ്ട് ആഭ്യന്തര വ്യവസായികൾ ആർഎസ്എസ് നാലാം ഗ്രേഡ് റബർവില 11,800ൽനിന്നു 12,500വരെ ഉയർത്തി. ക്വിന്റലിന് പൊടുന്നനെ 700 രൂപ ഉയർന്നെങ്കിലും വ്യവസായികളുടെ പ്രതീക്ഷയ്ക്കൊത്തു വിപണികളിൽ ലഭ്യത ഉയർന്നില്ല. അഞ്ചാം ഗ്രേഡ് 700 രൂപയുടെ മികവുമായി 11,600-12,200 ലേക്ക് കയറി. ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികൾ 8200 രൂപയ്ക്കു വാരാവസാനം ലാറ്റക്സ് ശേഖരിച്ചു.
കാലാവസ്ഥ അനുകൂലമായതിനാൽ റബർ ടാപ്പിംഗിനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്താൻ പലരും ശ്രമിക്കുന്നുണ്ട്. അതേസമയം വിലക്കുറവ് കണക്കിലെടുത്തു തോട്ടങ്ങളിൽനിന്ന് വിട്ടു നിൽക്കുന്നവരും നിരവധിയാണ്. ഇതിനിടെ ആഭ്യന്തര അവധിവിലകൾ വീണ്ടും ഉയർത്താൻ ഊഹക്കച്ചവടക്കാർ നീക്കം നടത്തിയാൽ താത്കാലിക ഉണർവ് തുടരാം. ടോക്കോമിലേക്ക് തിരിഞ്ഞാൽ സെപ്റ്റംബർ അവധി 147 യെന്നിലാണെങ്കിലും 151 യെന്നിൽ ശക്തമായ പ്രതിരോധമുണ്ട്. അതേസമയം കിലോയ്ക്ക് 156 യെന്നിൽ നിലകൊള്ളുന്ന ഡിസംബർ അവധി ബുള്ളിഷ് മനോഭാവത്തിലാണ്. അതായത് താത്കാലികമായി 140‐160 റേഞ്ചിനകത്തു റബർവില നീങ്ങാം.
കുരുമുളക്
വിദേശകുരുമുളക് വരവ് വീണ്ടും കനത്തുവെന്ന വിവരമാണ് ഉത്തരേന്ത്യയിൽനിന്ന് ലഭ്യമാവുന്നത്. ആകർഷകമായ വിലയ്ക്ക് വിദേശ ചരക്കു ലഭ്യമായതോടെ വാങ്ങലുകാർ നാടൻ മുളക് സംഭരണത്തിൽനിന്ന് പിൻവലിഞ്ഞതു വിപണിയെ തളർത്തി. കൂർഗ് മുളകിനും ഡിമാൻഡ് മങ്ങിയതു ദക്ഷിണേന്ത്യൻ വിപണികളെ മൊത്തതിൽ ബാധിച്ചു. അതേസമയം ഉത്സവകാല ആവശ്യങ്ങൾക്കു വേണ്ടിയുള്ള ചരക്കുസംഭരണം മാസാവസാനത്തോടെ ഊർജിതമാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് വ്യാപാരരംഗം. ഓഫ് സീസണിലെ വിലക്കയറ്റം മുന്നിൽക്കണ്ട് ഇടനിലക്കാർ ചരക്കു സംഭരിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ ഉത്പന്ന വിലയിൽ കാര്യമായ ഏറ്റക്കുറച്ചിൽ പോയവാരം ദൃശ്യമായില്ല. മലബാർ മുളകുവില ടണ്ണിന് 4300 ഡോളർ. കൊച്ചിയിൽ അൺഗാർബിൾഡ് 30,000ലും ഗാർബിൾഡ് 32,000 രൂപയിലുമാണ്.
ഏലം
ഏലക്ക വിളവെടുപ്പ് ഊർജിതമായതിനിടെ ലേലകേന്ദ്രങ്ങളിൽ ചരക്കുവരവ് ഉയർന്നു. പല അവസരത്തിലും അര ലക്ഷം കിലോയ്ക്കു മുകളിൽ ചരക്ക് ലേലത്തിന് എത്തി. ഒരുവേള വരവ് 85,000 കിലോയായി ഉയർന്നു. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും താത്പര്യം കാണിച്ചതോടെ ഈ മാസം നടന്ന ലേലങ്ങളിൽ കിലോ രണ്ടായിരം രൂപയ്ക്കു മുകളിലാണ് പോയത്. വാരാന്ത്യം ഏലം കിലോയ്ക്ക് 2229 രൂപയിലാണ്.
ചുക്ക്
ഉത്തരേന്ത്യയിൽനിന്ന് ചുക്കിന് അന്വേഷണങ്ങളുണ്ട്. ടെർമിനൽ വിപണിയിൽ സ്റ്റോക്ക് ചുരുങ്ങിയതിനാൽ ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് പലരും ഉത്പന്നം ശേഖരിക്കുന്നതു വിലക്കയറ്റത്തിനു തടസമായി. പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നും ചുക്കിന് ആവശ്യക്കാരുണ്ടെങ്കിലും പുതിയ കച്ചവടങ്ങൾ ഉറപ്പിച്ചതായി സൂചനയില്ല. അതേ സമയം വിൽപ്പനയ്ക്ക് എത്തുന്ന ചുക്കിൽ കയറ്റുമതിക്കാർ താത്പര്യം കാണിച്ചു. മീഡിയം ചുക്ക് 25,500 രൂപ; ബെസ്റ്റ് ചുക്ക് 27,500 രൂപ.
നാളികേരം
നാളികേരോത്പന്നങ്ങളുടെ വില ഇരുപത്തഞ്ചു ദിവസത്തിനുശേഷം ഉയർന്നു. അയൽ സംസ്ഥാനത്തു കൊപ്രവില ചെറിയ അളവിൽ കയറിയതാണു വെളിച്ചെണ്ണ ചൂടുപിടിക്കാൻ അവസരം ഒരുക്കിയത്. ജൂൺ മധ്യം മുതൽ ക്വിന്റലിന് 14,500ൽ നിലകൊണ്ട വെളിച്ചെണ്ണ പിന്നിട്ടവാരം രണ്ടാം പകുതിയിൽ 14,600 ലേക്കു കയറി. കൊപ്ര 9825 രൂപയിലാണ്.
സ്വർണം
വർഷാരംഭത്തിൽ തുടങ്ങിയ തിളക്കം ആഭരണ വിപണികൾ നിലനിർത്തുകയാണ്. ജനുവരിയിൽ 29,640ൽ വ്യാപാരം നടന്ന പവന് തുടർന്നുള്ള മാസങ്ങളിൽ വില ഉയരുകയായിരുന്നു. പിന്നിട്ടവാരം 35,960 രൂപയിൽനിന്ന് 36,600വരെ ഉയർന്ന് പുതിയ റിക്കാർഡ് സ്ഥാപിച്ചശേഷം ശനിയാഴ്ച പവൻ 36,520ലാണ്.
രാജ്യന്തരവിപണിയിൽ ട്രോയ് ഔൺസിന് 1786 ഡോളറിൽനിന്ന് 1813 ഡോളർവരെ കയറിയെങ്കിലും ക്ലോസിങ്ങിൽ 1798 ഡോളറിലാണ്. ഈവാരം 1812-1826 ഡോളറുകളിൽ പ്രതിരോധമുണ്ട്. സ്വർണം ഓഗസ്റ്റ് അവധി 1830 ഡോളർവരെ കയറിയശേഷം 1801 ഡോളറിലാണ്. അവധിവ്യാപാരം സാങ്കേതികമായി ബുള്ളിഷ് ട്രൻഡിലാണ്.
രാജ്യാന്തര റബർ മാർക്കറ്റിലെ ചലനങ്ങൾ ഇന്ത്യൻ വ്യവസായികളെ ആഭ്യന്തര വിപണികളിലേക്ക് അടുപ്പിച്ചു. ടോക്കോമിൽ റബർ നൂറ്റിയമ്പത് യെന്നിനെ ചുറ്റിപ്പറ്റി വർഷാന്ത്യംവരെ നീങ്ങാം. ഇറക്കുമതിത്തോത് ഉയർന്നതോടെ നാടൻ കുരുമുളകിന് വീണ്ടും കാലിടറി. ഏലം ലേലകേന്ദ്രങ്ങളിൽ രണ്ടായിരത്തിനു മുകളിൽ സ്ഥിരത കണ്ടെത്താനുള്ള ശ്രമത്തിൽ, അവധിവ്യാപാരത്തിൽ പ്രതിദിന ചാർട്ട് കരുത്തുനേടുന്നു. ചുക്കിനു ഡിമാൻഡ് വർധിച്ചിട്ടും വിലയിൽ മാറ്റമില്ല. അയൽ സംസ്ഥാനങ്ങൾ നാളികേരോത്പന്നങ്ങളുടെ വില ഉയർത്താനുള്ള ശ്രമത്തിൽ. ആഭരണകേന്ദ്രങ്ങളിൽ തുടർച്ചയായ ഏഴാം മാസവും സ്വർണം തിളങ്ങി.
റബർ
ഏഷ്യൻ റബർ മാർക്കറ്റുകളിലെ ഉണർവുകണ്ട് ഇന്ത്യൻ ടയർ ഭീമൻമാർ ആഭ്യന്തരവിപണികളിൽ കൂടുതൽ താത്പര്യം കാണിച്ചു. ജാപ്പനീസ് മാർക്കറ്റായ ടോക്കോമിൽ റബർ അവധി വിലകൾ നിക്ഷേപകരുടെ താത്പര്യത്തിൽ ഉയർന്നതു തായ്ലണ്ട് അടക്കമുള്ള ഉത്പാദക രാജ്യങ്ങളിൽ ഷീറ്റിന് ഡിമാൻഡ് ഉയർത്തി.
വിദേശത്തെ ചലനങ്ങൾ കണ്ട് ആഭ്യന്തര വ്യവസായികൾ ആർഎസ്എസ് നാലാം ഗ്രേഡ് റബർവില 11,800ൽനിന്നു 12,500വരെ ഉയർത്തി. ക്വിന്റലിന് പൊടുന്നനെ 700 രൂപ ഉയർന്നെങ്കിലും വ്യവസായികളുടെ പ്രതീക്ഷയ്ക്കൊത്തു വിപണികളിൽ ലഭ്യത ഉയർന്നില്ല. അഞ്ചാം ഗ്രേഡ് 700 രൂപയുടെ മികവുമായി 11,600-12,200 ലേക്ക് കയറി. ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികൾ 8200 രൂപയ്ക്കു വാരാവസാനം ലാറ്റക്സ് ശേഖരിച്ചു.
കാലാവസ്ഥ അനുകൂലമായതിനാൽ റബർ ടാപ്പിംഗിനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്താൻ പലരും ശ്രമിക്കുന്നുണ്ട്. അതേസമയം വിലക്കുറവ് കണക്കിലെടുത്തു തോട്ടങ്ങളിൽനിന്ന് വിട്ടു നിൽക്കുന്നവരും നിരവധിയാണ്. ഇതിനിടെ ആഭ്യന്തര അവധിവിലകൾ വീണ്ടും ഉയർത്താൻ ഊഹക്കച്ചവടക്കാർ നീക്കം നടത്തിയാൽ താത്കാലിക ഉണർവ് തുടരാം. ടോക്കോമിലേക്ക് തിരിഞ്ഞാൽ സെപ്റ്റംബർ അവധി 147 യെന്നിലാണെങ്കിലും 151 യെന്നിൽ ശക്തമായ പ്രതിരോധമുണ്ട്. അതേസമയം കിലോയ്ക്ക് 156 യെന്നിൽ നിലകൊള്ളുന്ന ഡിസംബർ അവധി ബുള്ളിഷ് മനോഭാവത്തിലാണ്. അതായത് താത്കാലികമായി 140‐160 റേഞ്ചിനകത്തു റബർവില നീങ്ങാം.
കുരുമുളക്
വിദേശകുരുമുളക് വരവ് വീണ്ടും കനത്തുവെന്ന വിവരമാണ് ഉത്തരേന്ത്യയിൽനിന്ന് ലഭ്യമാവുന്നത്. ആകർഷകമായ വിലയ്ക്ക് വിദേശ ചരക്കു ലഭ്യമായതോടെ വാങ്ങലുകാർ നാടൻ മുളക് സംഭരണത്തിൽനിന്ന് പിൻവലിഞ്ഞതു വിപണിയെ തളർത്തി. കൂർഗ് മുളകിനും ഡിമാൻഡ് മങ്ങിയതു ദക്ഷിണേന്ത്യൻ വിപണികളെ മൊത്തതിൽ ബാധിച്ചു. അതേസമയം ഉത്സവകാല ആവശ്യങ്ങൾക്കു വേണ്ടിയുള്ള ചരക്കുസംഭരണം മാസാവസാനത്തോടെ ഊർജിതമാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് വ്യാപാരരംഗം. ഓഫ് സീസണിലെ വിലക്കയറ്റം മുന്നിൽക്കണ്ട് ഇടനിലക്കാർ ചരക്കു സംഭരിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ ഉത്പന്ന വിലയിൽ കാര്യമായ ഏറ്റക്കുറച്ചിൽ പോയവാരം ദൃശ്യമായില്ല. മലബാർ മുളകുവില ടണ്ണിന് 4300 ഡോളർ. കൊച്ചിയിൽ അൺഗാർബിൾഡ് 30,000ലും ഗാർബിൾഡ് 32,000 രൂപയിലുമാണ്.
ഏലം
ഏലക്ക വിളവെടുപ്പ് ഊർജിതമായതിനിടെ ലേലകേന്ദ്രങ്ങളിൽ ചരക്കുവരവ് ഉയർന്നു. പല അവസരത്തിലും അര ലക്ഷം കിലോയ്ക്കു മുകളിൽ ചരക്ക് ലേലത്തിന് എത്തി. ഒരുവേള വരവ് 85,000 കിലോയായി ഉയർന്നു. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും താത്പര്യം കാണിച്ചതോടെ ഈ മാസം നടന്ന ലേലങ്ങളിൽ കിലോ രണ്ടായിരം രൂപയ്ക്കു മുകളിലാണ് പോയത്. വാരാന്ത്യം ഏലം കിലോയ്ക്ക് 2229 രൂപയിലാണ്.
ചുക്ക്
ഉത്തരേന്ത്യയിൽനിന്ന് ചുക്കിന് അന്വേഷണങ്ങളുണ്ട്. ടെർമിനൽ വിപണിയിൽ സ്റ്റോക്ക് ചുരുങ്ങിയതിനാൽ ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് പലരും ഉത്പന്നം ശേഖരിക്കുന്നതു വിലക്കയറ്റത്തിനു തടസമായി. പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നും ചുക്കിന് ആവശ്യക്കാരുണ്ടെങ്കിലും പുതിയ കച്ചവടങ്ങൾ ഉറപ്പിച്ചതായി സൂചനയില്ല. അതേ സമയം വിൽപ്പനയ്ക്ക് എത്തുന്ന ചുക്കിൽ കയറ്റുമതിക്കാർ താത്പര്യം കാണിച്ചു. മീഡിയം ചുക്ക് 25,500 രൂപ; ബെസ്റ്റ് ചുക്ക് 27,500 രൂപ.
നാളികേരം
നാളികേരോത്പന്നങ്ങളുടെ വില ഇരുപത്തഞ്ചു ദിവസത്തിനുശേഷം ഉയർന്നു. അയൽ സംസ്ഥാനത്തു കൊപ്രവില ചെറിയ അളവിൽ കയറിയതാണു വെളിച്ചെണ്ണ ചൂടുപിടിക്കാൻ അവസരം ഒരുക്കിയത്. ജൂൺ മധ്യം മുതൽ ക്വിന്റലിന് 14,500ൽ നിലകൊണ്ട വെളിച്ചെണ്ണ പിന്നിട്ടവാരം രണ്ടാം പകുതിയിൽ 14,600 ലേക്കു കയറി. കൊപ്ര 9825 രൂപയിലാണ്.
സ്വർണം
വർഷാരംഭത്തിൽ തുടങ്ങിയ തിളക്കം ആഭരണ വിപണികൾ നിലനിർത്തുകയാണ്. ജനുവരിയിൽ 29,640ൽ വ്യാപാരം നടന്ന പവന് തുടർന്നുള്ള മാസങ്ങളിൽ വില ഉയരുകയായിരുന്നു. പിന്നിട്ടവാരം 35,960 രൂപയിൽനിന്ന് 36,600വരെ ഉയർന്ന് പുതിയ റിക്കാർഡ് സ്ഥാപിച്ചശേഷം ശനിയാഴ്ച പവൻ 36,520ലാണ്.
രാജ്യന്തരവിപണിയിൽ ട്രോയ് ഔൺസിന് 1786 ഡോളറിൽനിന്ന് 1813 ഡോളർവരെ കയറിയെങ്കിലും ക്ലോസിങ്ങിൽ 1798 ഡോളറിലാണ്. ഈവാരം 1812-1826 ഡോളറുകളിൽ പ്രതിരോധമുണ്ട്. സ്വർണം ഓഗസ്റ്റ് അവധി 1830 ഡോളർവരെ കയറിയശേഷം 1801 ഡോളറിലാണ്. അവധിവ്യാപാരം സാങ്കേതികമായി ബുള്ളിഷ് ട്രൻഡിലാണ്.