മുംബൈ: രാജ്യത്ത് ഇറക്കുമതി നിയന്ത്രണ നടപടികൾ കടുപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇലക്ട്രോണിക് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഫർണിച്ചർ, തുണിത്തരങ്ങൾ തുടങ്ങിയവ ഉൾപ്പെടെ 350 ഇനങ്ങളുടെ ഇറക്കുമതിക്കാകും നിയന്ത്രണം വരിക. ലൈസൻസ് ഏർപ്പെടുത്തൽ, ക്വോട്ടാ നിശ്ചയിക്കൽ തുടങ്ങിയ താരിഫ് ഇതര നിയന്ത്രണോപാധികളായിരിക്കും സർക്കാർ ഇതിനായി ഉപയോഗിക്കുകയെന്നാണു റിപ്പോർട്ടുകൾ.
കേന്ദ്ര ധനമന്ത്രാലയം, വാണിജ്യ മന്ത്രാലയം, സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ വിഭാഗം, നിതി ആയോഗ് എന്നിവ ചേർന്നാണു നടപടികൾ ആവിഷ്കരിക്കുന്നത്. ആത്മനിർഭർ പദ്ധതിയുടെ പേരിൽ രാജ്യത്ത് വ്യവസായ ഉത്പാദനം വർധിപ്പിക്കാനും തദ്ദേശീയ സാമഗ്രികളുടെ ആവശ്യകത കൂട്ടാനും പദ്ധതിയുണ്ട്.
ഇറക്കുമതി ചുങ്കം കൂട്ടുന്നത് വിലക്കയറ്റത്തിനു കാരണമാകുമെന്നും ഇറക്കുമതിചെയ്യുന്ന അസംസ്കൃത വസ്തുക്കളിൽ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യൻ വ്യവസായികളെ അത് ദോഷകരമായി ബാധിക്കുമെന്നുമുള്ള വിലയിരുത്തലിലാണ് സർക്കാർ താരിഫ് ഇതര മാർഗങ്ങൾ പരീക്ഷിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കൾക്ക് കൂടിയ ചുങ്കം ചുമത്തുന്നതിനോട് കേന്ദ്ര വ്യവസായ മന്ത്രാലയം നേരത്തെതന്നെ ഏതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മരുന്നുകൾ, ടിവി, എയർകണ്ടീഷണർ, റഫ്രിജറേറ്റർ, തുടങ്ങിയവയും ഇറക്കുമതി നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുന്നതായാണ് വിവരം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ആണ്. കഴിഞ്ഞ മാസം ചില ഇനം ടയറുകൾക്ക് ഡിജിഎഫ്ടി ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
കേന്ദ്ര ധനമന്ത്രാലയം, വാണിജ്യ മന്ത്രാലയം, സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ വിഭാഗം, നിതി ആയോഗ് എന്നിവ ചേർന്നാണു നടപടികൾ ആവിഷ്കരിക്കുന്നത്. ആത്മനിർഭർ പദ്ധതിയുടെ പേരിൽ രാജ്യത്ത് വ്യവസായ ഉത്പാദനം വർധിപ്പിക്കാനും തദ്ദേശീയ സാമഗ്രികളുടെ ആവശ്യകത കൂട്ടാനും പദ്ധതിയുണ്ട്.
ഇറക്കുമതി ചുങ്കം കൂട്ടുന്നത് വിലക്കയറ്റത്തിനു കാരണമാകുമെന്നും ഇറക്കുമതിചെയ്യുന്ന അസംസ്കൃത വസ്തുക്കളിൽ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യൻ വ്യവസായികളെ അത് ദോഷകരമായി ബാധിക്കുമെന്നുമുള്ള വിലയിരുത്തലിലാണ് സർക്കാർ താരിഫ് ഇതര മാർഗങ്ങൾ പരീക്ഷിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കൾക്ക് കൂടിയ ചുങ്കം ചുമത്തുന്നതിനോട് കേന്ദ്ര വ്യവസായ മന്ത്രാലയം നേരത്തെതന്നെ ഏതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മരുന്നുകൾ, ടിവി, എയർകണ്ടീഷണർ, റഫ്രിജറേറ്റർ, തുടങ്ങിയവയും ഇറക്കുമതി നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുന്നതായാണ് വിവരം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ആണ്. കഴിഞ്ഞ മാസം ചില ഇനം ടയറുകൾക്ക് ഡിജിഎഫ്ടി ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.