മുംബൈ: ജിഎസ്ടി വരുമാനം ഇടിയുന്ന സാഹചര്യത്തിൽ നഷ്ടപരിഹാര കാലാവധി നീട്ടിക്കിട്ടാൻ സംസ്ഥാനങ്ങൾ 15-ാം ധനകാര്യകമ്മീഷനെ സമീപിക്കുമെന്നു റിപ്പോർട്ടുകൾ. കോവിഡിനേത്തുടർന്നുണ്ടായ വലിയ സാന്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാകും സംസ്ഥാനങ്ങൾ കൂടുതൽ ഇളവ് ആവശ്യപ്പെടുക.
ഈ മാസം ചേരാനിരിക്കുന്ന ജിഎസ്ടി കൗണ്‍സിലിലും ഇതുതന്നെയാകും പ്രധാനവിഷയം. സാന്പത്തിക പ്രതിസന്ധിയെത്തുടർന്നു സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരവിതരണം ഇപ്പോൾതന്നെ കൃത്യമായി നടത്താൻ കഴിയാത്ത സാഹചര്യത്തിൽ കാലാവധി നീട്ടുന്നത് കേന്ദ്രസർക്കാരിനു വലിയ ബാധ്യതയാകും. എന്നാൽ നഷ്ടപരിഹാരം തുടർന്നും കിട്ടിയാലേ പിടിച്ചുനിൽക്കാനാകൂ എന്ന നിലപാടിലാണു സംസ്ഥാനങ്ങൾ. നഷ്ടപരിഹാരം നൽകാൻ കടം എടുക്കേണ്ടിവരുമെന്നും കടം എടുത്താൽ അത് എങ്ങനെ തിരിച്ചടയ്ക്കുമെന്നതു വലിയ പ്രശ്നമാണെന്നുമായിരുന്നു ഇതു സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രതികരണം.
ജിഎസ്ടി വരുമാനത്തിലുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ സംസ്ഥാനങ്ങൾക്ക് അഞ്ചുവർഷത്തേക്കു നഷ്ടപരിഹാരം നൽകണമെന്നാണ് ജിഎസ്ടി ആക്ടിൽ പറയുന്നത്. ഇതു പ്രകാരം 2022 വരെയാണ് നഷ്ടപരിഹാര കാലാവധി. ഏതാനും ഇനങ്ങളിലുള്ള സെസിൽനിന്നാണു നഷ്ടപരിഹാരത്തിനുള്ള തുക കണ്ടെത്തുന്നത്. എന്നാൽ ജിഎസ്ടി പിരിവ് ഗണ്യമായി കുറഞ്ഞതോടെ നഷ്ടപരിഹാരവിതരണം കൃത്യമായി നടക്കുന്നില്ല. ഈ സാഹചര്യത്തിൽ നഷ്ടപരിഹാരത്തുക കണ്ടെത്താൻ മറ്റു മാർഗങ്ങൾ തേടണമെന്നും അഭിപ്രായങ്ങളുണ്ട്. ഇതു സംബന്ധിച്ച ചർച്ചകളും നടക്കാനിരിക്കുന്ന ജിഎസ്ടി കൗൺസിലിൽ ഉണ്ടാകും.
ഈ മാസം ചേരാനിരിക്കുന്ന ജിഎസ്ടി കൗണ്‍സിലിലും ഇതുതന്നെയാകും പ്രധാനവിഷയം. സാന്പത്തിക പ്രതിസന്ധിയെത്തുടർന്നു സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരവിതരണം ഇപ്പോൾതന്നെ കൃത്യമായി നടത്താൻ കഴിയാത്ത സാഹചര്യത്തിൽ കാലാവധി നീട്ടുന്നത് കേന്ദ്രസർക്കാരിനു വലിയ ബാധ്യതയാകും. എന്നാൽ നഷ്ടപരിഹാരം തുടർന്നും കിട്ടിയാലേ പിടിച്ചുനിൽക്കാനാകൂ എന്ന നിലപാടിലാണു സംസ്ഥാനങ്ങൾ. നഷ്ടപരിഹാരം നൽകാൻ കടം എടുക്കേണ്ടിവരുമെന്നും കടം എടുത്താൽ അത് എങ്ങനെ തിരിച്ചടയ്ക്കുമെന്നതു വലിയ പ്രശ്നമാണെന്നുമായിരുന്നു ഇതു സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രതികരണം.
ജിഎസ്ടി വരുമാനത്തിലുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ സംസ്ഥാനങ്ങൾക്ക് അഞ്ചുവർഷത്തേക്കു നഷ്ടപരിഹാരം നൽകണമെന്നാണ് ജിഎസ്ടി ആക്ടിൽ പറയുന്നത്. ഇതു പ്രകാരം 2022 വരെയാണ് നഷ്ടപരിഹാര കാലാവധി. ഏതാനും ഇനങ്ങളിലുള്ള സെസിൽനിന്നാണു നഷ്ടപരിഹാരത്തിനുള്ള തുക കണ്ടെത്തുന്നത്. എന്നാൽ ജിഎസ്ടി പിരിവ് ഗണ്യമായി കുറഞ്ഞതോടെ നഷ്ടപരിഹാരവിതരണം കൃത്യമായി നടക്കുന്നില്ല. ഈ സാഹചര്യത്തിൽ നഷ്ടപരിഹാരത്തുക കണ്ടെത്താൻ മറ്റു മാർഗങ്ങൾ തേടണമെന്നും അഭിപ്രായങ്ങളുണ്ട്. ഇതു സംബന്ധിച്ച ചർച്ചകളും നടക്കാനിരിക്കുന്ന ജിഎസ്ടി കൗൺസിലിൽ ഉണ്ടാകും.