മുംബൈ: കോവിഡിൽ തട്ടിവീണ ഇന്ത്യൻ സന്പദ്വ്യവസ്ഥയുടെ വീണ്ടെടുപ്പിന് കൂടുതൽ പൊതുമേഖലാ ആസ്തികൾ വില്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ലോകത്തിലെതന്നെ ഏറ്റവും വലിയ കൽക്കരി നിർമാണ കന്പനിയായ കോൾ ഇന്ത്യയുടെയും ഒരു പൊതുമേഖലാ ബാങ്കിന്റെയും ഓഹരികൾ വിൽക്കാൻ സർക്കാർ തയാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതിലൂടെ 20000 കോടി രൂപ സമാഹരിക്കാമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
അപ്രതീക്ഷിതമായി എത്തിയ കോവിഡ് -19 ബജറ്റ് ലക്ഷ്യങ്ങൾ തകിടം മറിച്ച സാഹചര്യത്തിൽ വിവിധ പൊതുമേഖലാ ആസ്തികൾ വിറ്റ് 2.1 ലക്ഷം കോടി സമാഹരിക്കാനും ഇതിലൂടെ ബജറ്റ് കമ്മി ജിഡിപിയുടെ 3.5 ശതമാനമായി നിർത്താനും ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ പദ്ധതിയിട്ടിരുന്നു. ഇതിന്റെ തുടർ നടപടികളാണ് ഇപ്പോൾ നടന്നുവരുന്നത്. വലിയ തോതിൽ പണം കണ്ടെത്തി രാജ്യത്ത് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുൾപ്പെടെയുള്ള ക്ഷേമ പദ്ധതികൾ നടപ്പാക്കാനാണ് ആലോചന.
ക്രൂഡ് ഓയിൽ വിലയിലുണ്ടായ തളർച്ചയും വ്യോമഗതാഗത രംഗത്തെ വിലക്കും എയർഇന്ത്യയുടെയും ഭാരത് പെട്രോളിയം കോർപറേഷന്റെയും വില്പനനടപടികൾക്ക് വലിയ തിരിച്ചടി സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ കണ്ണുവയ്ക്കുന്നത്. നിലവിൽ, കോൾ ഇന്ത്യയുടെ 66 ശതമാനത്തിലേറെ ഓഹരികളാണ് സർക്കാരിന്റെ പക്കലുള്ളത്. 2015 ജനുവരിയിൽ കന്പനിയുടെ 10 ശതമാനം ഓഹരികൾ വിറ്റിരുന്നു.
ബിഎസ്എൻഎലിന്റെയും എംടിഎൻഎലിന്റയും വസ്തുവകകളുൾപ്പെടുന്ന ആസ്തികൾ വിറ്റ് പണമാക്കുന്നതിനുള്ള നടപടിക്രമങ്ങളും കഴിഞ്ഞദിവസം കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. കോവിഡ് - 19 പശ്ചാത്തലത്തിൽ ഇരു കന്പനികളുടെയും ആസ്തി വില്പന എത്രമാത്രം എളുപ്പമാണെന്നത് പഠിക്കാൻ നിക്ഷേപ, പൊതു ആസ്തി മാനേജ്മെന്റ് വിഭാഗം (ഡിഎെ പിഎഎം) വിവിധ ഏജൻസികളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ഏജൻസികൾ അവരുടെ പഠന റിപ്പോർട്ട് സമർപ്പിക്കും. അതേസമയം രാജ്യത്തിന്റെ ധനകമ്മി ഈ വർഷം ജിഡിപിയുടെ 7 ശതമാനമാകുമെന്നാണു റിപ്പോർട്ടുകൾ. ഇന്ത്യയുടെ പൊതുകടം ജിഡിപിയുടെ 85.7 ശതമാനമാകുമെന്ന് ഐഎംഎഫും പ്രവചിച്ചിട്ടുണ്ട്.
അപ്രതീക്ഷിതമായി എത്തിയ കോവിഡ് -19 ബജറ്റ് ലക്ഷ്യങ്ങൾ തകിടം മറിച്ച സാഹചര്യത്തിൽ വിവിധ പൊതുമേഖലാ ആസ്തികൾ വിറ്റ് 2.1 ലക്ഷം കോടി സമാഹരിക്കാനും ഇതിലൂടെ ബജറ്റ് കമ്മി ജിഡിപിയുടെ 3.5 ശതമാനമായി നിർത്താനും ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ പദ്ധതിയിട്ടിരുന്നു. ഇതിന്റെ തുടർ നടപടികളാണ് ഇപ്പോൾ നടന്നുവരുന്നത്. വലിയ തോതിൽ പണം കണ്ടെത്തി രാജ്യത്ത് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുൾപ്പെടെയുള്ള ക്ഷേമ പദ്ധതികൾ നടപ്പാക്കാനാണ് ആലോചന.
ക്രൂഡ് ഓയിൽ വിലയിലുണ്ടായ തളർച്ചയും വ്യോമഗതാഗത രംഗത്തെ വിലക്കും എയർഇന്ത്യയുടെയും ഭാരത് പെട്രോളിയം കോർപറേഷന്റെയും വില്പനനടപടികൾക്ക് വലിയ തിരിച്ചടി സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ കണ്ണുവയ്ക്കുന്നത്. നിലവിൽ, കോൾ ഇന്ത്യയുടെ 66 ശതമാനത്തിലേറെ ഓഹരികളാണ് സർക്കാരിന്റെ പക്കലുള്ളത്. 2015 ജനുവരിയിൽ കന്പനിയുടെ 10 ശതമാനം ഓഹരികൾ വിറ്റിരുന്നു.
ബിഎസ്എൻഎലിന്റെയും എംടിഎൻഎലിന്റയും വസ്തുവകകളുൾപ്പെടുന്ന ആസ്തികൾ വിറ്റ് പണമാക്കുന്നതിനുള്ള നടപടിക്രമങ്ങളും കഴിഞ്ഞദിവസം കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. കോവിഡ് - 19 പശ്ചാത്തലത്തിൽ ഇരു കന്പനികളുടെയും ആസ്തി വില്പന എത്രമാത്രം എളുപ്പമാണെന്നത് പഠിക്കാൻ നിക്ഷേപ, പൊതു ആസ്തി മാനേജ്മെന്റ് വിഭാഗം (ഡിഎെ പിഎഎം) വിവിധ ഏജൻസികളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ഏജൻസികൾ അവരുടെ പഠന റിപ്പോർട്ട് സമർപ്പിക്കും. അതേസമയം രാജ്യത്തിന്റെ ധനകമ്മി ഈ വർഷം ജിഡിപിയുടെ 7 ശതമാനമാകുമെന്നാണു റിപ്പോർട്ടുകൾ. ഇന്ത്യയുടെ പൊതുകടം ജിഡിപിയുടെ 85.7 ശതമാനമാകുമെന്ന് ഐഎംഎഫും പ്രവചിച്ചിട്ടുണ്ട്.