മുംബൈ: കോവിഡ് പശ്ചാത്തലത്തിൽ എംപ്ലോയീസ് പ്രവിഡന്റ് ഫണ്ടിലേക്ക് തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതം ( 12 ശതമാനം വീതം) കേന്ദ്രസർക്കാർ അടയ്ക്കുന്നത് ഓഗസ്റ്റ് വരെ തുടരാൻ കേന്ദ്രമന്ത്രിസഭായോഗത്തിൽ തീരുമാനം.
പരമാവധി 100 ജീവനക്കാരുള്ളതും 90 ശതമാനം ജീവനക്കാർക്ക് പരമാവധി 15000 രൂപ ശന്പളം ലഭിക്കുന്നതുമായ സ്ഥാപനങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ദുരിതത്തിലായ സ്ഥാപനങ്ങൾക്ക് കൈത്താങ്ങെന്നോണം മാർച്ചിലാണ് ഗരീബ് കല്യാണ് യോജനയിൽപ്പെടുത്തി പദ്ധതി പ്രഖ്യാപിച്ചത്.
ധനസഹായം തുടരുന്നതുവഴി 4860 കോടി രൂപ ചെലവ് വരുമെന്നാണു കണക്കുകൂട്ടൽ.
വിഹിതം നൽകൽ നീട്ടിയതിനു പുറമേ ഇപിഎഫ് വരിക്കാർക്ക് കോവിഡിനെത്തുടർന്നുണ്ടാകുന്ന സാന്പത്തിക പ്രതിസന്ധികൾ നേരിടാനായി ഇപിഎഫ് അക്കൗണ്ടിൽനിന്നു പണം പിൻവലിക്കാവുന്നത് നിയമവിധേയമാക്കുകയും ചെയ്തു.
പരമാവധി 100 ജീവനക്കാരുള്ളതും 90 ശതമാനം ജീവനക്കാർക്ക് പരമാവധി 15000 രൂപ ശന്പളം ലഭിക്കുന്നതുമായ സ്ഥാപനങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ദുരിതത്തിലായ സ്ഥാപനങ്ങൾക്ക് കൈത്താങ്ങെന്നോണം മാർച്ചിലാണ് ഗരീബ് കല്യാണ് യോജനയിൽപ്പെടുത്തി പദ്ധതി പ്രഖ്യാപിച്ചത്.
ധനസഹായം തുടരുന്നതുവഴി 4860 കോടി രൂപ ചെലവ് വരുമെന്നാണു കണക്കുകൂട്ടൽ.
വിഹിതം നൽകൽ നീട്ടിയതിനു പുറമേ ഇപിഎഫ് വരിക്കാർക്ക് കോവിഡിനെത്തുടർന്നുണ്ടാകുന്ന സാന്പത്തിക പ്രതിസന്ധികൾ നേരിടാനായി ഇപിഎഫ് അക്കൗണ്ടിൽനിന്നു പണം പിൻവലിക്കാവുന്നത് നിയമവിധേയമാക്കുകയും ചെയ്തു.