നെടുമ്പാശേരി: കോവിഡിനെത്തു ടര്‍ന്നു പ്രതിസന്ധിയിലായ വിദേശ മലയാളികളെ നാട്ടിലെത്തിക്കാന്‍ സ്പൈസ് ജെറ്റ് കേരളത്തിലേക്കു സര്‍വീസ് നടത്തിയത് 146 ചാര്‍ട്ടേഡ് വിമാനങ്ങള്‍. യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ കുടുങ്ങിയ 25,708 പൗരന്മാരെ തിരികെ നാട്ടിലെത്തിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 30,000 ഇന്ത്യന്‍ പൗരന്മാര്ക്ക് നാട്ടിലേക്ക് തിരികെ എത്താനും സ്പൈസ് ജെറ്റ് എയര്‍ലൈന്‍ തുണയായി. യുഎഇയില്നിന്ന ുമാത്രം കേരളത്തിലേക്ക് 97 അന്താരാഷ്ട്ര ചാര്‍ട്ടേഡ് സര്‍വീസുകളാണ് സ്പൈസ് ജെറ്റ് നടത്തിയത്. അവിടെനിന്നുള്ള 17,115 മലയാളികളെ നാട്ടിലെത്തിച്ചു.
സൗദി അറേബ്യയില്‍നിന്ന് കേരളത്തിലേക്കുള്ള 26 സര്‍വീസുകള്‍ വഴി 4,568 മലയാളികളെ തിരികെയെത്തിച്ചു. 1,925 മലയാളികളെ തിരിച്ചു കൊണ്ടുവരാന്‍ ഒമാനില്‍നിന്ന് 11 ചാര്‍ട്ടര്‍ ഫ്ളൈറ്റുകളും സര്‍വീസ് നടത്തി. ഖത്തറില്‍നിന്ന് 12 വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്. ഈ വിമാനങ്ങളില്‍ 2100 മലയാളികൾ സ്വന്തം നാട്ടിലെത്തി.
ജൂണിൽ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മൊത്തം 175 ചാര്‍ട്ടേഡ് വിമാന സര്‍വീസുകളും സ്പൈസ് ജെറ്റ് നടത്തി 25000 മലയാളികളെ കേരളത്തിലേക്ക് തിരികെ എത്തിച്ചതിലും അവരെ കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിക്കാന്‍ സഹായിച്ചതിലും ചെറിയ പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സ്പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു.
സൗദി അറേബ്യയില്‍നിന്ന് കേരളത്തിലേക്കുള്ള 26 സര്‍വീസുകള്‍ വഴി 4,568 മലയാളികളെ തിരികെയെത്തിച്ചു. 1,925 മലയാളികളെ തിരിച്ചു കൊണ്ടുവരാന്‍ ഒമാനില്‍നിന്ന് 11 ചാര്‍ട്ടര്‍ ഫ്ളൈറ്റുകളും സര്‍വീസ് നടത്തി. ഖത്തറില്‍നിന്ന് 12 വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്. ഈ വിമാനങ്ങളില്‍ 2100 മലയാളികൾ സ്വന്തം നാട്ടിലെത്തി.
ജൂണിൽ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മൊത്തം 175 ചാര്‍ട്ടേഡ് വിമാന സര്‍വീസുകളും സ്പൈസ് ജെറ്റ് നടത്തി 25000 മലയാളികളെ കേരളത്തിലേക്ക് തിരികെ എത്തിച്ചതിലും അവരെ കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിക്കാന്‍ സഹായിച്ചതിലും ചെറിയ പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സ്പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു.