കൊച്ചി: വിവിധ പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗത്തിലും വില്പനയിലും വര്‍ധന. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് അവസാനവും ഏപ്രിലിലുമായി കൂപ്പുകുത്തിയ പെട്രോളിയം ഉത്പന്ന വിപണി ജൂണ്‍ മാസത്തെ കണക്കുകള്‍ പ്രകാരം ഉണര്‍വ് രേഖപ്പെടുത്തി.
ജൂണിലെ ഉപഭോഗം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തിലെ ഉപഭോഗത്തിന്റെ 88 ശതമാനത്തില്‍ എത്തി. വ്യാവസായിക ഇന്ധനങ്ങളായ സള്‍ഫര്‍, പെറ്റ്കോക്ക്, നാഫ്ത എന്നിവയുടെ ആവശ്യം യഥാക്രമം 89.3 ശതമാനം, 118 ശതമാനം, 80.7 ശതമാനം എന്നീ നിലയില്‍ ഉയര്‍ന്നു. സമുദ്ര ഇന്ധനങ്ങളുടെ ആവശ്യം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 38.5 ശതമാനമാണ്.
വ്യാവസായിക അടിസ്ഥാനത്തില്‍ പെട്രോള്‍ ഉപഭോഗം കഴിഞ്ഞ വര്‍ഷത്തെ 2.4 ദശലക്ഷം മെട്രിക് ടണ്ണിന്റെ 85 ശതമാനം നേടി ഈ ജൂണില്‍ രണ്ടു ദശലക്ഷം മെട്രിക് ടണ്ണില്‍ എത്തി. അതേസമയം ഡീസൽ ഉപഭോഗം 6.7 ദശലക്ഷം മെട്രിക് ടണ്ണിന്റെ 82 ശതമാനം നേടി കഴിഞ്ഞ മാസം 5.5 ദശലക്ഷം മെട്രിക് ടണ്ണിലെത്തിയെന്ന് ഐഒസി സതേൺ റീജൺ മാനേജർ ആർ. ചിദംബരം അറിയിച്ചു.
ജൂണിലെ ഉപഭോഗം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തിലെ ഉപഭോഗത്തിന്റെ 88 ശതമാനത്തില്‍ എത്തി. വ്യാവസായിക ഇന്ധനങ്ങളായ സള്‍ഫര്‍, പെറ്റ്കോക്ക്, നാഫ്ത എന്നിവയുടെ ആവശ്യം യഥാക്രമം 89.3 ശതമാനം, 118 ശതമാനം, 80.7 ശതമാനം എന്നീ നിലയില്‍ ഉയര്‍ന്നു. സമുദ്ര ഇന്ധനങ്ങളുടെ ആവശ്യം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 38.5 ശതമാനമാണ്.
വ്യാവസായിക അടിസ്ഥാനത്തില്‍ പെട്രോള്‍ ഉപഭോഗം കഴിഞ്ഞ വര്‍ഷത്തെ 2.4 ദശലക്ഷം മെട്രിക് ടണ്ണിന്റെ 85 ശതമാനം നേടി ഈ ജൂണില്‍ രണ്ടു ദശലക്ഷം മെട്രിക് ടണ്ണില്‍ എത്തി. അതേസമയം ഡീസൽ ഉപഭോഗം 6.7 ദശലക്ഷം മെട്രിക് ടണ്ണിന്റെ 82 ശതമാനം നേടി കഴിഞ്ഞ മാസം 5.5 ദശലക്ഷം മെട്രിക് ടണ്ണിലെത്തിയെന്ന് ഐഒസി സതേൺ റീജൺ മാനേജർ ആർ. ചിദംബരം അറിയിച്ചു.