+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വര്‍ണവില 36,000ന് അരികെ

കൊച്ചി: എട്ടു വ്യാപാരദിനങ്ങള്‍ക്കിടെ അഞ്ചു റിക്കാര്‍ഡുകള്‍ തിരുത്തി സ്വര്‍ണവിലയിൽ വൻ കുതിപ്പ്. ചരിത്രത്തിലാദ്യമായ
സ്വര്‍ണവില  36,000ന് അരികെ
കൊച്ചി: എട്ടു വ്യാപാരദിനങ്ങള്‍ക്കിടെ അഞ്ചു റിക്കാര്‍ഡുകള്‍ തിരുത്തി സ്വര്‍ണവിലയിൽ വൻ കുതിപ്പ്. ചരിത്രത്തിലാദ്യമായാകും ഇത്ര ചുരുങ്ങിയ വ്യാപാരദിനങ്ങള്‍ക്കിടെ ഇത്രയേറെ റിക്കാര്‍ഡ് ദിനങ്ങള്‍ പിന്നിട്ടു സ്വര്‍ണം കുതിക്കുന്നത്. ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വര്‍ധിച്ചതോടെ സ്വര്‍ണവില ഗ്രാമിന് 4,490 രൂപയും പവന് 35,920 രൂപയുമെന്ന പുതിയ ഉയരത്തിലെത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടി വര്‍ധിച്ചാല്‍ സ്വര്‍ണവില പവന് 36,000 രൂപയിലെത്തും.

കഴിഞ്ഞ 19 മുതല്‍ ഇന്നലെവരെയുള്ള എട്ടു വ്യാപാരദിനങ്ങളിലാണു സ്വര്‍ണം പലകുറി റിക്കാര്‍ഡ് നിലവാരം തകര്‍ത്ത് മുന്നേറിയത്. 19നു ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,405 രൂപയായും പവന് 35,240 രൂപയുമായാണു റിക്കാര്‍ഡ് സൃഷ്ടിച്ചതെങ്കില്‍ 20നു രണ്ടുതവണ വില വര്‍ധിച്ച് ഗ്രാമിന് 4,440 രൂപയും പവന് 35,520 രൂപയുമെന്ന പുതിയ ഉയരം നേടി.

22നു പവന് 160 രൂപ വര്‍ധനയോടെ 35,680 രൂപയിലെത്തി റിക്കാര്‍ഡിട്ടു. 23നു ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞെങ്കിലും 24നു ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ച് പവന്‍ വില 35,760 രൂപയിലെത്തി റിക്കാര്‍ഡ് സൃഷ്ടിച്ചു.


റോബിന്‍ ജോര്‍ജ്