തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് 2019-20 സാമ്പത്തിക വർഷത്തിലെ പ്രവർത്തനഫലം പ്രഖ്യാപിച്ചു. 104.59 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 247.53 കോടി രൂപയായിരുന്നു. അറ്റാദായത്തിലെ കുറവിനു പ്രധാന കാരണമായതു സെക്യൂരിറ്റി റെസീറ്റിനായുള്ള മാർക്ക് ടു മാർക്കറ്റ് പ്രൊവിഷൻ തുകയായി 255 കോടി രൂപയും, കോവിഡുമായി ബന്ധപ്പെട്ടു പ്രൊവിഷൻ തുകയായി 76 കോടി രൂപയും മാറ്റിവയ്ക്കേണ്ടി വന്നതിനാലാണെന്ന് അധികൃതർ അറിയിച്ചു.
നാലാം പാദത്തിൽ ബാങ്കിന്റെ പ്രവർത്തനലാഭം 533 കോടി രൂപയാണ്. ഇതു ബാങ്കിന്റെ ചരിത്രത്തിൽ എക്കാലത്തെയും ഉയർന്ന പ്രവർത്തനലാഭമാണ്. നാലാം പാദത്തിൽ ബാങ്കിന്റെ നഷ്ടം 143.68 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തികവർഷം നാലാംപാദത്തിലെ അറ്റാദായം 70.51 കോടി രൂപയായിരുന്നു. മേൽപ്പറഞ്ഞ പ്രത്യേക നീക്കിയിരിപ്പുകൾ ഇല്ലായിരുന്നെങ്കിൽ ബാങ്കിന്റെ അറ്റാദായം നാലാംപാദത്തിൽ 104 കോടി രൂപയും വർഷത്തിൽ 351 കോടി രൂപയും ആകുമായിരുന്നെന്നു ബാങ്കിന്റെ എംഡിയും സിഇഒയുമായ വി.ജി. മാത്യു ഫലപ്രഖ്യാപന വേളയിൽ പറഞ്ഞു.
ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി 4.98 ശതമാനമാണ്. ഇതു കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 4.92 ശതമാനമായിരുന്നു. അറ്റ നിഷ്ക്രിയ ആസ്തി ഈ സാമ്പത്തികവർഷത്തിൽ 3.45 ശതമാനത്തിൽനിന്ന് 3.34 ശതമാനമായി കുറഞ്ഞു. പ്രൊവിഷൻ കവറേജ് അനുപാതത്തിൽ ബാങ്കിനു ശ്രദ്ധേയമായ വർധന രേഖപ്പെടുത്താൻ സാധിച്ചു. ഈ സാമ്പത്തിക വർഷത്തിൽ ഇതു 42.46 ശതമാനത്തിൽനിന്നും 54.22 ശതമാനമായി വർധിച്ചു. അറ്റപലിശ വരുമാനത്തിൽ 19 ശതമാനം വർധനയും പ്രവർത്തനലാഭത്തിൽ 63 ശതമാനം വർധനയും രേഖപ്പെടുത്തി. അറ്റ പലിശ മാർജിൻ ഈ സാമ്പത്തിക വർഷത്തിൽ എട്ടു ബേസിസ് പോയിന്റ് വർധന രേഖപ്പെടുത്തി.
റിസർവ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയം ആനുകൂല്യം യോഗ്യതാടിസ്ഥാനത്തിൽ എല്ലാ ഉപയോക്താക്കൾക്കും ബാങ്ക് നൽകി.
മൊത്തം വായ്പയുടെ 36 ശതമാനമാണ് മോറട്ടോറിയം ആനുകൂല്യം സ്വീകരിച്ചത്.
ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം ഈ സാമ്പത്തിക വർഷത്തിൽ 12.42 ശതമാനത്തിൽനിന്ന് 13.41 ശതമാനമായി ഉയർന്നു.
നാലാം പാദത്തിൽ ബാങ്കിന്റെ പ്രവർത്തനലാഭം 533 കോടി രൂപയാണ്. ഇതു ബാങ്കിന്റെ ചരിത്രത്തിൽ എക്കാലത്തെയും ഉയർന്ന പ്രവർത്തനലാഭമാണ്. നാലാം പാദത്തിൽ ബാങ്കിന്റെ നഷ്ടം 143.68 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തികവർഷം നാലാംപാദത്തിലെ അറ്റാദായം 70.51 കോടി രൂപയായിരുന്നു. മേൽപ്പറഞ്ഞ പ്രത്യേക നീക്കിയിരിപ്പുകൾ ഇല്ലായിരുന്നെങ്കിൽ ബാങ്കിന്റെ അറ്റാദായം നാലാംപാദത്തിൽ 104 കോടി രൂപയും വർഷത്തിൽ 351 കോടി രൂപയും ആകുമായിരുന്നെന്നു ബാങ്കിന്റെ എംഡിയും സിഇഒയുമായ വി.ജി. മാത്യു ഫലപ്രഖ്യാപന വേളയിൽ പറഞ്ഞു.
ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി 4.98 ശതമാനമാണ്. ഇതു കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 4.92 ശതമാനമായിരുന്നു. അറ്റ നിഷ്ക്രിയ ആസ്തി ഈ സാമ്പത്തികവർഷത്തിൽ 3.45 ശതമാനത്തിൽനിന്ന് 3.34 ശതമാനമായി കുറഞ്ഞു. പ്രൊവിഷൻ കവറേജ് അനുപാതത്തിൽ ബാങ്കിനു ശ്രദ്ധേയമായ വർധന രേഖപ്പെടുത്താൻ സാധിച്ചു. ഈ സാമ്പത്തിക വർഷത്തിൽ ഇതു 42.46 ശതമാനത്തിൽനിന്നും 54.22 ശതമാനമായി വർധിച്ചു. അറ്റപലിശ വരുമാനത്തിൽ 19 ശതമാനം വർധനയും പ്രവർത്തനലാഭത്തിൽ 63 ശതമാനം വർധനയും രേഖപ്പെടുത്തി. അറ്റ പലിശ മാർജിൻ ഈ സാമ്പത്തിക വർഷത്തിൽ എട്ടു ബേസിസ് പോയിന്റ് വർധന രേഖപ്പെടുത്തി.
റിസർവ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയം ആനുകൂല്യം യോഗ്യതാടിസ്ഥാനത്തിൽ എല്ലാ ഉപയോക്താക്കൾക്കും ബാങ്ക് നൽകി.
മൊത്തം വായ്പയുടെ 36 ശതമാനമാണ് മോറട്ടോറിയം ആനുകൂല്യം സ്വീകരിച്ചത്.
ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം ഈ സാമ്പത്തിക വർഷത്തിൽ 12.42 ശതമാനത്തിൽനിന്ന് 13.41 ശതമാനമായി ഉയർന്നു.