കോട്ടയം: റബർ വ്യാപാര വിപണിയിൽ ഒരാഴ്ചയ്ക്കുള്ളിൽ നേരിയ ഉണർവ്. ആർഎസ്എസ് നാല് ഗ്രേഡ് നാലു രൂപ വർധിച്ചു കിലോയ്ക്ക് 120 രൂപയിലെത്തി.
ആർഎസ്എസ് അഞ്ച് ഗ്രേഡിന് 116 രൂപ. സിയറ്റ്, അപ്പോളോ ടയർ കന്പനികൾ മാർക്കറ്റിൽനിന്നായി ഷീറ്റ് വാങ്ങുന്നുണ്ട്. മധ്യകേരളത്തിലെ റബർ മാർക്കറ്റിൽ കർഷകരിൽനിന്നുള്ള ഷീറ്റ് വരവ് മന്ദഗതിയിലാണെന്നു വ്യാപാരികൾ പറഞ്ഞു. ടയർ കന്പനികളുമായി കരാറുള്ള വ്യാപാരികൾ വടക്കൻ ജില്ലകളിൽനിന്നാണ് നിലവിൽ ഷീറ്റ് എത്തിച്ചു കൊടുക്കുന്നത്.
കഴിഞ്ഞയാഴ്ചത്തെ മഴയിൽ ഉത്പാദനം കുറയുകയും ചെയ്തു. ഇതിനൊപ്പം സ്കൂൾ തുറക്കൽ വൈകുന്ന സാഹചര്യത്തിൽ ചെറുകിട കർഷകർ ഷീറ്റ് വിൽക്കാതെ കരുതലായി സൂക്ഷിക്കാൻ നിർബന്ധിതരായി.
സ്കൂൾ തുറക്കൽ ആവശ്യങ്ങൾക്കു വരുമാന സാധ്യതയില്ലാത്തതിനാൽ പിന്നീടു വിൽക്കാനാണ് സ്റ്റോക്ക് ചെയ്യുന്നത്.
മഴ ശക്തിപ്പെടുകയും ഷീറ്റ് ടയർ കന്പനികൾ സജീവമാകുകയും ചെയ്താൽ റബർ വില കൂടുതൽ മെച്ചപ്പെടുമെന്നാണു സൂചന.
ആർഎസ്എസ് അഞ്ച് ഗ്രേഡിന് 116 രൂപ. സിയറ്റ്, അപ്പോളോ ടയർ കന്പനികൾ മാർക്കറ്റിൽനിന്നായി ഷീറ്റ് വാങ്ങുന്നുണ്ട്. മധ്യകേരളത്തിലെ റബർ മാർക്കറ്റിൽ കർഷകരിൽനിന്നുള്ള ഷീറ്റ് വരവ് മന്ദഗതിയിലാണെന്നു വ്യാപാരികൾ പറഞ്ഞു. ടയർ കന്പനികളുമായി കരാറുള്ള വ്യാപാരികൾ വടക്കൻ ജില്ലകളിൽനിന്നാണ് നിലവിൽ ഷീറ്റ് എത്തിച്ചു കൊടുക്കുന്നത്.
കഴിഞ്ഞയാഴ്ചത്തെ മഴയിൽ ഉത്പാദനം കുറയുകയും ചെയ്തു. ഇതിനൊപ്പം സ്കൂൾ തുറക്കൽ വൈകുന്ന സാഹചര്യത്തിൽ ചെറുകിട കർഷകർ ഷീറ്റ് വിൽക്കാതെ കരുതലായി സൂക്ഷിക്കാൻ നിർബന്ധിതരായി.
സ്കൂൾ തുറക്കൽ ആവശ്യങ്ങൾക്കു വരുമാന സാധ്യതയില്ലാത്തതിനാൽ പിന്നീടു വിൽക്കാനാണ് സ്റ്റോക്ക് ചെയ്യുന്നത്.
മഴ ശക്തിപ്പെടുകയും ഷീറ്റ് ടയർ കന്പനികൾ സജീവമാകുകയും ചെയ്താൽ റബർ വില കൂടുതൽ മെച്ചപ്പെടുമെന്നാണു സൂചന.